ഇരട്ടപ്പൊന്നുമായി നാലു പേര്‍
ഇരട്ടപ്പൊന്നുമായി നാലു പേര്‍
Saturday, October 21, 2017 12:32 PM IST
പാലാ: നാലു പേര്‍ ഇരട്ടസ്വര്‍ണത്തിന് അവകാശികളായി. കായികമേളയിലെ രണ്ടാംദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ നാല് പേര്‍ രണ്ടു സ്വര്‍ണം വീതം നേടി ഇരട്ടിമധുരത്തിനുടമകളായി.

അണ്ടര്‍ 19 ആണ്‍കുട്ടികളില്‍ അലക്‌സ് പി. തങ്കച്ചന്‍, അനന്തുവിജയന്‍, അണ്ടര്‍ 19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പി, അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ കെ.എം. ശ്രീകാന്ത് എന്നിവരാണ് ഇരട്ട സ്വര്‍ണം നേടിയത്. ആദ്യദിനം ദേശീയ റിക്കാര്‍ഡിനേക്കാള്‍ മികച്ച സമയത്ത് അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒന്നാമതെത്തിയ അനുമോള്‍ രണ്ടാംദിനം 5000 മീറ്ററിലും ഒന്നാമതെത്തി ഇരട്ടസ്വര്‍ണം പൂര്‍ത്തിയാക്കി. 17 മിനിറ്റ് 18.69 സെക്കന്‍ഡിലാണ് അനുമോള്‍ അവസാനിപ്പിച്ചത്. രണ്ടാമതെത്തിയ കെ.ആര്‍. ആതിരയെക്കാള്‍ ഒരു ലാപ് മുന്നിലായിരുന്നു അനുമോളുടെ ഫിനിഷ്. ഇനി 1500 മീറ്ററിലും മത്സരിക്കാനിറങ്ങുന്ന അനുമോള്‍ ട്രിപ്പിള്‍ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്.

അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ കഴിഞ്ഞദിവസം മീറ്റ് റിക്കാര്‍ഡോടെ പൊന്നണിഞ്ഞ എറണാകുളം മണീട് ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ കെ.എം. ശ്രീകാന്താണ് ഇരട്ട സ്വര്‍ണം നേടിയ മറ്റൊരു താരം. ആദ്യ ദിവസം ലോംഗ്ജംമ്പില്‍ പൊന്നണിഞ്ഞ ശ്രീകാന്ത് ഇന്നലെ ഹൈജമ്പിലും ഒന്നാമതെത്തി. 1.95 മീറ്റര്‍ ഉയരമാണ് ശ്രീകാന്ത് ഇന്നലെ താണ്ടിയത്.

മലപ്പുറം കടക്കാശേരി ഐഡിയല്‍ ഇഎംഎച്ച്എസ്എസിന്‍റെ അബ്രിന്‍ കെ. ബാബു 1.89 മീറ്റര്‍ ചാടി വെള്ളിയും തൃശൂര്‍ പൊയ്യ എകെഎംഎച്ച്എസ്എസിലെ ദീപേഷ്. എം.എസ്. 1.89 മീറ്റര്‍ തന്നെ താണ്ടി വെങ്കലവും നേടി.3000 മീറ്റിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍തന്നെയാണ് 5000മീറ്ററിലും മെഡല്‍പ്പട്ടികയില്‍ എത്തിയത്. കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ കെ.ആര്‍. ആതിര 18:25.57 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കല്ലടി സ്‌കൂളിന്‍റെ പി.വി. ശാലു 18:27.13 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്നലെ ഷോട്ട്പുട്ടില്‍ ഒന്നാമതെത്തിയാണ് അലക്‌സ് പി. തങ്കച്ചന്‍ ഇരട്ട സ്വര്‍ണത്തിന് അവകാശിയായത്. കഴിഞ്ഞദിവസം ഡിസ്‌കസ്‌ ത്രോയിലും അലക്‌സ് പൊന്നണിഞ്ഞിരുന്നു. 14.13 മീറ്റര്‍ എറിഞ്ഞാണ് അലക്‌സ് ഷോട്ട്പുട്ടില്‍ പൊന്നണിഞ്ഞത്. എറണാകുളം മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ് സ്‌കൂളിലെ അന്‍ഫാസ് വെള്ളിയും തിരുവനന്തപുരം സായിയിലെ എസ്.എസ്. അര്‍ജുന്‍ വെങ്കലവും നേടി.


മീറ്റിന്‍റെ ആദ്യദിനം 400 മീറ്ററില്‍ പൊന്നണിഞ്ഞ പത്തനംതിട്ട ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് എച്ച്എസ്എസിലെ അനന്തു വിജയന്‍ ഇന്നലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതെത്തി ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. 55.30 സെക്കന്‍ഡിലാണ് അനന്തു അനായാസം സ്വര്‍ണത്തിലേക്ക് കുതിച്ചത്. തിരുവനന്തപുരം സായിയിലെ എന്‍.എസ്. അക്ഷയ് 55.73 സെക്കന്‍ഡില്‍ വെള്ളിയും കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ സേതുനാഥ് വി. സത്യന്‍ 56.03 സെക്കന്‍ഡില്‍ വെങ്കലവും നേടി .

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.