വീടെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിൽ ജംഷീല
Friday, October 20, 2017 12:37 PM IST
പാലാ: കായികമേളകളിൽ തുടരെത്തുടരെ മെഡലുകൾ നേടുന്പോഴും ജംഷീലയുടെ സ്വപ്നം സ്വന്തമായി ഒരു വീടാണ്. പ്രവാസിയും എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ചോമയിൽ അബ്ദുൾ സത്താർ സൗജന്യമായി നൽകിയ അഞ്ച് സെന്‍റ് ഭൂമിയിൽ ജന പങ്കാളിത്തത്തോടെ ജംഷീലയ്ക്ക് വീടുവച്ചുനൽകുമെന്ന് സ്ഥലം എംഎൽഎയും വ്യവസായ വകുപ്പ് മന്ത്രിയുമായ എ.സി. മെയ്തീൻ പ്രഖ്യാപിച്ചിരുന്നു.


ജംഷീലയുടെ പരിശീലകൻ മുഹമ്മദ് ഹനീഫയുടെ സഹോദരനാണ് അബ്ദുൾ സത്താർ. ജില്ലാ,സംസ്ഥാന ദേശീയ മത്സരങ്ങളിൽ നേട്ടങ്ങളുടെ പട്ടികതന്നെ സ്വന്തമായുണ്ടെങ്കിലും ഒരു തുണ്ടുഭൂമിയില്ലാത്ത തന്‍റെയും കുടുംബത്തിന്‍റെയും ഭാവി എന്തായിരിക്കുമെന്ന ആശങ്ക എപ്പോഴും ജംഷീലയുടെ മനസിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ സ്കൂൾ ജില്ലാ കായിക മേളയിൽ മൂന്നിനങ്ങളിൽ സ്വർണം നേടി വ്യക്തിഗത ചാന്പ്യനായി മാറിയ ജംഷീല റിക്കാർഡുകൾ മറികടന്ന് ജില്ലയുടെ വേഗറാണിയെന്ന പട്ടം സ്വന്തമാക്കിയിരുന്നു. ദേശീയ തലത്തിൽ യൂത്ത് അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ 100 മീറ്റർ സ്പ്രിന്‍റ് മിഡ് റിലേയിൽ സ്വർണം, സംസ്ഥാനതല ഖേലോ ഇന്ത്യ മത്സരത്തിൽ 400 മീറ്റർ സ്പ്രിന്‍റ് ഇനത്തിൽ സ്വർണം, ദേശീയ ഖേലോ ഇന്ത്യ മത്സരത്തിൽ 400 മീറ്ററിൽ വെങ്കലം, സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ വെള്ളി എന്നീ നേട്ടങ്ങൾ ജംഷീലയ്ക്കു സ്വന്തമായുണ്ട്. ഇതേത്തുടർന്നാണ് വീടുവയ്ക്കാൻ അഞ്ചു സെന്‍റ് ഭൂമി നൽകാൻ അബ്ദുൾ സത്താർ തീരുമാനിച്ചത്.


എരുമപ്പെട്ടി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ ഭൂമിയുടെ ആധാരം സാമൂഹിക പ്രവർത്തകൻ റഷീദ് എരുമപ്പെട്ടിയിൽനിന്ന് ഏറ്റുവാങ്ങി ജംഷീലയ്ക്ക് സമ്മാനിച്ചു. ചടങ്ങിൽവച്ച് ജംഷീലയ്ക്ക് വീടുവച്ചു നൽകുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പല കാരണങ്ങൾകൊണ്ട് ഇതുവരെ വീടുവയ്ക്കാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.