അജിത് ഓടി, ദേശീയ റിക്കാർഡിലേക്ക്
Friday, October 20, 2017 12:30 PM IST
പാലാ: രാവിലെ ഏഴുമണി; പാലായുടെ അഭിമാനമായ സിന്തറ്റിക് ട്രാക്കിൽ സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്റർ മത്സരം ആരംഭിച്ചു. 39 പേരെ പിന്തള്ളി പാലാക്കാട് പറളി ഹയർ സെക്കൻഡറി സ്കൂളിലെ പി.എൻ. അജിത് ഫിനിഷിംഗ് പോയിന്‍റിലേക്ക് കുതിച്ചത് നിരവധി റിക്കാർഡുകളുമായാണ്.

ദേശീയ റിക്കാർഡും സംസ്ഥാന റിക്കാർഡും മറികടന്നുള്ള പ്രകടനം, ഇത്തവണത്തെ കായികോത്സവത്തിലെ ആദ്യ വിജയി, പാലാ സിന്തറ്റിക് ട്രാക്കിലെ ആദ്യ സ്വർണ മെഡൽ ജേതാവ്: അജിത്തിന് അഭിമാനിക്കാൻ ഏറെയാണ്. ദേശീയ റിക്കാർഡായ 14: 51.00 മറികടന്ന് 14 മിനിറ്റ് 48.40 എന്ന പുതിയ റിക്കാർഡാണ് അജിത് പാലായിലെ നഗരമൈതാനത്ത് കുറിച്ചത്.

വിജയം മാത്രം ലക്ഷ്യംവച്ചുകൊണ്ട് അജിത് പാലാ ട്രാക്കിലൂടെ കുതിക്കുന്പോൾ അങ്ങ് പാലക്കാട് പറളിയിലെ ഒരു റബർത്തോട്ടത്തിൽ പിതാവ് നാരായണൻകുട്ടി ടാപ്പിംഗിലാണ്. ജീവിത പ്രാരാബ്ദങ്ങളോടു പടവെട്ടിയാണ് അജിത് കായികമേളയ്ക്കെത്തിയത്. പ്ലസ് ടു വിദ്യാർഥിയായ അജിത് തന്‍റെ ജീവിതത്തിലെ അവസാനത്തെ സ്കൂൾ മീറ്റിൽ സ്വർണം അല്ലാതെ മറ്റൊന്നും സ്വ്പനം കണ്ടിരുന്നില്ല.


പിതാവ് കൂലിവേല ചെയ്തു കിട്ടിയ പണം ഉപയോഗിച്ചാണ് അജിത് മത്സരത്തിനെത്തിയത്. കഴിഞ്ഞ വർഷം തുർക്കിയിൽ നടന്ന ലോക സ്കൂൾ മീറ്റിൽ 3000 മീറ്ററിൽ അജിത് വെള്ളി നേടിയിരുന്നു. പറളി സ്കൂളിലെ കായികാധ്യാപകൻ പി.സി. മനോജാണ് കഴിഞ്ഞ അഞ്ചു വർഷമായി അജിതിന്‍റെ ഗുരു. തന്‍റെ സ്വർണ വിജയം ഈ ഗുരുഭൂതനാണ് അജിത് സമ്മാനിച്ചത്. ഫിനിഷിംഗ് പോയിന്‍റിൽ അജിതിനു വിജയമുത്തം നൽകാൻ മനോജ് കാത്തുനിൽപ്പുണ്ടായിരുന്നു.

1500 മീറ്റർ, ക്രോസ് കണ്‍ട്രി മത്സരങ്ങളിലും പങ്കെടുക്കുന്ന അജിതിന് രണ്ടിനങ്ങളിലും വിജയ പ്രതീക്ഷയാണുള്ളത്. പറളി പടിഞ്ഞാക്കര വീട്ടിൽ നാരായണൻകുട്ടിയുടെയും ജയന്തിയുടെയും മകനാണ്. അഭിജിത് ആണ് സഹോദരൻ. പാലാ സിന്തറ്റിക് ട്രാക്കിലെ ആദ്യ വിജയിയെ സ്റ്റേഡിയത്തിന്‍റെ ശില്പിയും പാലായുടെ എംഎൽഎയുമായ കെ.എം. മാണി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.