പരന്പരയ്ക്കായി ഇന്ത്യ
പരന്പരയ്ക്കായി ഇന്ത്യ
Saturday, September 23, 2017 11:52 AM IST
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ഇരുകൂട്ടരും ജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഓസ്ട്രേലിയ ജയത്തിൽകുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാവില്ല. എന്നാൽ, പിടിച്ചടക്കുക എന്നതായിരിക്കും ഇന്ത്യൻ ടീം മനസിൽ പതിപ്പിച്ചിരിക്കുന്ന മന്ത്രം. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരന്പര സ്വന്തമാക്കാം. കഴിഞ്ഞ രണ്ടു മത്സരവിജയവും ശ്രീലങ്കൻ പര്യടനത്തിന്‍റെ ത്രസിപ്പിക്കുന്ന ഓർമകളും ഇന്ത്യയുടെ ആത്മവിശ്വാസം കുത്തനെ ഉയർത്തിയിട്ടുണ്ട്.

വെറുംകൈയോടെ ഇന്ത്യവിട്ടു പോകാനല്ല സ്മിത്തും കൂട്ടരും വന്നതെന്ന് തെളിയിക്കേണ്ടത് ഓസീസിന് ഒരു അനിവാര്യതയായിരിക്കുകയാണ്. പക്ഷേ, കോഹ്‌ലിയും കൂട്ടരും വെറുതേ നോക്കിയിരിക്കില്ലെന്ന് മഞ്ഞപ്പടയ്ക്കറിയാം. രണ്ടാം ഏകദിനത്തിൽ കൊടുങ്കാറ്റായി ഈഡൻ ഗാർഡൻ ഇളക്കി മറിച്ച കുൽദീപ് യാദവിനെയും ചാഹലിനെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്മിത്തിന് ഇതുവരെ ഒരു രൂപവും കിട്ടിയിട്ടില്ലെന്നതാണ് സംസാരം.
2013ലെ ഇന്ത്യ-ഓസീസ് പരന്പരയി ലെ ബാറ്റിംഗ് പ്രകടനവുമായി താരതമ്യപ്പെടുത്തിയാൽ ഇത്തവണ ശരാശരി വളരെ താഴെയാണ്. അന്ന് 324.45 എന്ന ഇന്നിംഗ്സ് ശരാശരിയിൽ 3,569 റൺസ് പിറന്നിരുന്നു. എന്നാൽ, ഇത്തവണ ഇതുവരെ 872 റൺസേ ആയിട്ടുള്ളൂ, ശരാശരി 218 മാത്രം.

ബാറ്റിംഗ് തകരാറുകൾ പരിഹരിക്കപ്പെടാതെ പരന്പരയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഓസീസ് ടീം. ബാറ്റ്സ്മാൻമാരുടെ തെറ്റായ തീരുമാനങ്ങളാണ് രണ്ടാം ഏകദിനത്തിൽ ഓസീസിനെ പരാജയപ്പെടുത്തിയത് എന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ബൗളിംഗ്പട യുദ്ധസന്നദ്ധരാണ്. ഏതു സാഹചര്യവും നേരിട്ട് കളി വരുതിയിലാക്കാൻ കെൽപുണ്ടെന്ന് ഏതാനും നാളുകളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് അവർ. 17.84 റണ്‍സിന് ഒരു വിക്കറ്റ് എന്ന ശരാശരിയിലാണ് ഈ പരന്പരയിൽ ഓസീസ് ബാറ്റിംഗ് നിരയെ ഇന്ത്യ പൂട്ടിക്കെട്ടിയത്. അവർ ഏറെ ഭയക്കുന്നത് റിസ്റ്റ് സ്പിന്നർമാരെയാണ്. കുൽദീപിന്‍റെ ഈഡനിലെ ഹാട്രിക് ഓസീസിനെ തളർത്തിയിരിക്കാനും സാധ്യതയുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും മികച്ച കരിയർവർഷമാണിത്. അത്യുജ്വലമായ ഐപിഎൽ സീസണുശേഷം ഏകദിനത്തിലേക്കു മടങ്ങിയെത്തിയ പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും മുതൽക്കൂട്ടാകും.


ഇന്ത്യൻ ബാറ്റിംഗ് നിര ചെറിയതോതിൽ ഉത്കണ്ഠയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ടോപ്ഓർഡർ ബാറ്റ്സ്മാൻമാർ പരാജയമായിരുന്നു. മനീഷ് പാണ്ഡെയുടെ ഫോമില്ലായ്മയും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ടു മത്സരങ്ങളിൽ പാണ്ഡെയുടെ സംഭാവന യഥാക്രമം 0, 3 എന്നിങ്ങനെയായിരുന്നു. നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സ്കോറിന് മാന്യത നൽകിയത്. ഭുവനേശ്വർ കുമാറിന്‍റെ നേതൃത്വത്തിലുള്ള ബൗളിംഗ് ആക്രമണം, നായകന്‍റെ ബാറ്റിംഗ് പ്രകടനത്തെ സാധൂകരിക്കുന്നതായി. ചെന്നൈയിലും കോൽക്കത്തയിലും പരാജയമായിരുന്ന മനീഷ് പാണ്ഡെ ഇന്നു ‌ടീമിൽ തുടരുമോ എന്നതു കണ്ടറിയണം. നാലാം സ്ഥാനത്ത് കെഎൽ രാഹുൽ ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഓസീസ് പക്ഷത്തും ചില അഴിച്ചുപണികൾ ഉണ്ടായേക്കും. പരിക്കുമൂലം മാറിനിന്ന ആരോണ്‍ ഫിഞ്ചും പീറ്റർ ഹാൻഡ്സ്കോന്പും ടീമിലുൾപ്പെട്ടേക്കും. അങ്ങനെ വന്നാൽ ഹിൽട്ടണ്‍ കാർട്ട്റൈറ്റിനും വിക്കറ്റ്കീപ്പർ മാത്യു വേഡിനും വിശ്രമമനുവദിക്കും. കൂടാതെ സ്പിന്നർ ആദം സാന്പയെയും ഫിംഗർ സ്പിന്നർ ആഷ്‌ടണ്‍ ആഗറിനെയും പരീക്ഷിക്കാനും സ്മിത്തിന് പദ്ധതിയുണ്ട്.

അധികം അകലെയല്ലാത്ത ബൗണ്ടറികളും ബാറ്റിംഗ്അനുകൂല പ്രതലവുമുള്ള സ്റ്റേഡിയത്തിൽ ഇരുടീമുകളും റണ്ണൊഴുക്കുമെന്നാണ് പ്രതീക്ഷ. ഒരുപക്ഷേ, ഈ പരന്പരയിലെ ആദ്യ മുന്നൂറ് ഇവിടെ പിറന്നേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.


‘സ്പിന്നർമാരെ ശ്രദ്ധയോടെ നേരിടണം’

ഇൻഡോർ: ഇന്ത്യക്കെതിരേ ഇന്ന് മൂന്നാം ഏകദിനത്തിനിറങ്ങുന്പോൾ ഓസീസ് ബാറ്റ്സ്മാൻമാർക്ക് ഓപ്പണർ ഡേവിഡ് വാർണറുടെ ഉപദേശം.

സ്പിൻ നേരിടാൻ വ്യക്തമായ ഒരു ഗെയിംപ്ലാൻ വേണം. മധ്യഓവറുകളിൽ സ്പിന്നർമാർ സമ്മർദത്തിലാക്കാൻ വരുന്പോൾ, സ്ട്രൈക്കുകളിലൂടെ വിനാശമൊഴിവാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. തന്‍റെ അനുഭവങ്ങൾ അതാണ് പഠിപ്പിച്ചത്. ഇത് ക്രിക്കറ്റാണ്. നിർവചിക്കാനാകാത്ത ഗെയിം. സമ്മർദത്തിലാക്കുകയെന്നത് അതിന്‍റെ സ്വഭാവമാണ്. സമ്മർദം തോൽവിയുടെ കാരണമാക്കി രക്ഷപ്പെടാനാകില്ല. കാരണം, നമ്മുടെ മുൻഗാമികൾ ഇതിനേക്കാൾ സമ്മർദം നേരിട്ട് വൻവിജയങ്ങൾ നേടിയവരാണ്- വാർണർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.