ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയിൽ
ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയിൽ
Friday, August 18, 2017 11:48 AM IST
കൊച്ചി: അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് എൻഒസി നൽകാൻ ബോർഡ് ഓഫ് കണ്‍ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബിസിസിഐ)യോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഒത്തുകളി വിവാദത്തെത്തുടർന്നു ശ്രീശാന്തിനേർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഓഗസ്റ്റ് ഏഴിനു ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ആജീവനാന്ത വിലക്ക് നീക്കണമെന്നും എൻഒസി അനുവദിക്കാൻ നിർദേശിക്കണമെന്നുമായിരുന്നു ശ്രീശാന്ത് ആദ്യം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള എൻഒസി അനുവദിക്കുന്ന കാര്യം ഹർജിയിൽ അന്തിമവിധി പറയുന്പോൾ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നെങ്കിലും വിധിന്യായത്തിൽ അതേക്കുറിച്ചു പരാമർശമില്ലായിരുന്നു. ഇതാണു വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ കാരണം.


സ്കോട്ട്‌ലൻഡ് പ്രീമിയർ ലീഗിൽ കളിക്കാൻ എൻഒസി തേടിയാണു ശ്രീശാന്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. ഏപ്രിലിൽ തുടങ്ങുന്ന മത്സരങ്ങൾ ഒക്ടോബർ വരെ നീണ്ടു നിൽക്കും. ഗ്ലൈൻ റോത്ത് ക്ലബ് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എൻഒസി അനുവദിക്കാൻ ബിസിസിഐക്കു നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.