ലാ ലിഗയ്ക്കു നാളെ കിക്കോഫ്
ലാ ലിഗയ്ക്കു നാളെ കിക്കോഫ്
Wednesday, August 16, 2017 12:13 PM IST
യൂറോപ്പിലെ പ്രധാന രണ്ടു ഫുട്‌ബോള്‍ ലീഗുകളായ സ്പാനിഷ് ലാ ലിഗയ്ക്കും ജര്‍മന്‍ ബുണ്ടസ് ലിഗയ്ക്കും വെള്ളിയാഴ്ച രാത്രി തുടക്കമാകും. ലാ ലിഗയില്‍ ഉദ്ഘാടന മത്സരത്തില്‍ ലെഗന്‍സും അലാവ്‌സും തമ്മിലും രണ്ടാം മത്സരത്തില്‍ വലന്‍സിയയും ലാസ് പാല്‍മസും തമ്മിലും പോരാടും‍. ബുണ്ടസ് ലിഗയില്‍ തുടര്‍ച്ചയായ ആറാം കിരീടം തേടുന്ന ബയേണ്‍ മ്യൂണിക്ക് ഉദ്ഘാടന മത്സരത്തില്‍ ബയേര്‍ ലെവര്‍കൂസനെ നേരിടും.

സ്പാനിഷ് ലാ ലിഗ

സ്പാനിഷ് ലീഗില്‍ കിരീടത്തിനായി പോരാടുക എക്കാലത്തെയും പോലെ ഇത്തവണയും താരസമ്പന്നമായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍തന്നെ. ഇവര്‍ക്കു വെല്ലുവിളിക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഉണ്ടെന്നൊഴിച്ചാല്‍ മറ്റു ടീമുകള്‍ ഇവര്‍ക്കു പിന്നിലാണ് പലപ്പോഴും. ഇത്തവണയും മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

സിനദിന്‍ സിദാന്‍റെ കീഴില്‍ കളിച്ചുതുടങ്ങിയ റയല്‍ മാഡ്രിഡ് വര്‍ഷങ്ങള്‍ക്കുശേഷം ലാ ലിഗയില്‍ മുത്തമിട്ടു. തുടര്‍ച്ചയായി രണ്ടു യൂവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും യുവേഫ സൂപ്പര്‍ കപ്പും ഉയര്‍ത്തി. അങ്ങനെ നേട്ടങ്ങളുടേതായിരുന്നു റയലിന് കഴിഞ്ഞ സീസണ്‍. പ്രത്യേകിച്ച് സിദാന്‍ വന്നശേഷം. സിദാന്‍ കളിക്കാരുടെ ഇടയില്‍ സ്വീകരിച്ച റൊട്ടേഷന്‍ പോളിസി കഴിഞ്ഞ സീസണില്‍ വിജയിച്ചു. ആല്‍വരോ മൊറാട്ട ക്ലബ് വിട്ടു. മോണക്കോയുടെ കൗമാരതാരം കൈലയ്ന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം മുന്നേറ്റനിരയില്‍ ഗാരത് ബെയ്‌ൽ കരീം ബെന്‍സമ എന്നിവര്‍ അണിനിരക്കും.

യുവതാരം മാര്‍ക്കോ അസെന്‍സിയോയും ഇസ്‌കോയും ഗോളടിക്കാന്‍ മിടുക്ക് കാട്ടുന്നുണ്ട്. മധ്യനിരയില്‍ കസേമിറോ മിന്നുന്ന പ്രകടനം നടത്തുന്നു. പ്രതിരോധത്തിലെ മാഴ്‌സലോ ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കനാണ്.


ബാഴ്‌സലോണയ്ക്ക് ഏറ്റവും മാരകമായ ആക്രമണനിരയെന്നു വിശേഷിപ്പിച്ച ലയണല്‍ മെസി-സുവാരസ്-നെയ്മര്‍ ത്രയത്തിലെ നെയ്മറെ മുന്നേറ്റനിരയില്‍ കാണാനാകില്ല. നെയ്മറെ ലോക റിക്കാര്‍ഡ് തുകയ്ക്കു ഫ്രഞ്ച് ക്ലബ് പാരി സാന്‍ ഷെര്‍മയിനു വില്‍ക്കേണ്ടിവന്നു. കഴിഞ്ഞ മൂന്നു സീസണില്‍ ബാഴ്‌സലോണയുടെ ആക്രമണനിരയില്‍ ചടുലമായി അവസരങ്ങള്‍ ഒരുക്കുന്ന നീക്കങ്ങള്‍ നടത്തിയ നെയ്മറുടെ അഭാവം ബാഴ്‌സലോണയുടെ കളിയൊഴുക്കിനെ എത്രമാത്രം ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. നെയ്മര്‍ക്കു പകരം ബ്രസീല്‍ ടീമിലെ സഹതാരം ഫിലിപ്പെ കുടിഞ്ഞോയെ ബാഴ്‌സലോണ സ്വന്തമാക്കാന്‍ നോക്കുന്നുണ്ട്. ഇതുവരെ ഇതില്‍ വിജയിക്കാനായില്ല. ലിവര്‍പൂള്‍താരം കുടിഞ്ഞോയെ കിട്ടിയാല്‍ നെയ്മറുടെ കുറവു നികത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ സീസണില്‍ ബാഴ്‌സലോണ പുതിയ പരിശീലകന്‍ എണസ്റ്റോ വാല്‍വെര്‍ദേയുടെ കീഴിലാണ് അണിനിരക്കുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡാണ് ലാ ലിഗയിലെ മൂന്നാമത്തെ ശക്തി. 2013-14 സീസണില്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ 2015-16 സീസണില്‍ കിരീടത്തിനരുകിലെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ തീര്‍ത്തും മോശമായിരുന്നു പ്രകടനം. ഒന്നാം സ്ഥാനക്കാരുമായി 15 പോയിന്‍റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനക്കാരായി. വ്ിലക്കുണ്ടായിരുന്നതിനെത്തുര്‍ന്ന് അത്‌ലറ്റിക്കോയ്ക്ക് കളിക്കാരെ സ്വന്തമാക്കാനായില്ല. വിലക്കിനിടെ ക്ലബ്ബിനെ കൈവിടാന്‍ പ്രധാന താരം അന്‍റോണി ഗ്രീസ്മാന്‍ തയാറായില്ല. പിന്നെയുള്ള സെവിയ്യ, വാലന്‍സിയ ക്ലബ്ബുകള്‍ മികച്ച പ്രകടനം നടത്താന്‍ പ്രാപ്തരാണ്. റയല്‍, ബാഴ്‌സലോണ, അത്‌ലറ്റിക്കോ ക്ലബ്ബുകളെ അട്ടിമറിക്കാന്‍ ആരുണ്ടെന്നാണ് ലാ ലിഗയില്‍ കാണേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.