മോഹം കണ്ണീരിൽ പൊലിഞ്ഞു; ഇന്ത്യ ഒന്പതു റൺസിന് ഇംഗ്ലണ്ടിനോടു തോറ്റു
മോഹം കണ്ണീരിൽ പൊലിഞ്ഞു; ഇന്ത്യ ഒന്പതു റൺസിന് ഇംഗ്ലണ്ടിനോടു തോറ്റു
Sunday, July 23, 2017 10:55 AM IST
ലണ്ടന്‍: ലോര്‍ഡ്‌സിന്‍റെ തിരുമുറ്റത്ത് വീരചരിതം പ്രതീക്ഷിച്ച ഇന്ത്യയുടെ വീരാംഗനമാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന മടക്കം. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ തോറ്റു. ആവേശം നിറഞ്ഞ ഫൈനലില്‍, അവസാന ഓവര്‍വരെ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഒമ്പതു റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 219 റണ്‍സിന് പുറത്തായി. എട്ടു പന്തുകള്‍കൂടി ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ട് നാലാം തവണയാണ് ലോകകപ്പില്‍ മുത്തമിടുന്നത്. സ്‌കോര്‍: ഇംഗ്ലണ്ട്-50 ഓവറില്‍ ഏഴിന് 228. ഇന്ത്യ 48.4 ഓവറില്‍ 219നു പുറത്ത്.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.
ആറു വിക്കറ്റ് നേടിയ അന്യ ഷ്രുബ്‌സോള്‍ മാന്‍ ഓഫ് ദ മാച്ചും ഇംഗ്ലണ്ടിന്‍റെ ടമി ബോമൗണ്ട് മാന്‍ ഓഫ് ദ സീരീസുമായി.

ഒരുഘട്ടത്തില്‍ ഇന്ത്യ വിജയത്തിലേക്കു നീങ്ങുമെന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, വിക്കറ്റുകള്‍ തുടര്‍ച്ചയായി നിലം പൊത്തിയപ്പോഴുണ്ടായ അമിത സമ്മര്‍ദം ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ അടി തെറ്റിച്ചു. അനാവശ്യ ഷോട്ടിനു ശ്രമിച്ചാണ് പല താരങ്ങളും പുറത്തായത്.

മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍ പൂനം റൗത്ത് (86) പുറത്തായതാണ് ഇന്ത്യക്കു തിരിച്ചടിയായത്. 115 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സുമടക്കമായിരുന്നു റൗത്തിന്‍റെ അര്‍ധസെഞ്ചുറി. ഷ്രുബ്‌സോളിന്‍റെ പന്തില്‍ റൗത്ത് എല്‍ബിഡബ്ല്യു ആവുകയായിരുന്നു.
അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ ഹര്‍മന്‍പ്രീത് കൗര്‍ (51), വേദ കൃഷ്ണ മൂര്‍ത്തി (35) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.

ജയത്തിലേക്ക് അനായാസം മുന്നേറുകയായിരുന്ന ഇന്ത്യക്ക് ആദ്യ പ്രഹരം കൗറിന്‍റെ പുറത്താകലോടെയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയതിന്‍റെ ആവേശത്തില്‍ ഉയര്‍ത്തിയടിച്ച കൗര്‍ ബൗണ്ടറി ലൈനില്‍ ബോമൗണ്ട് പിടിച്ചാണ് പുറത്തായത്. തുടക്കത്തിലെ രണ്ടുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ പൂനം റൗത്തും ഹർമൻപ്രീത് കൗറും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ എത്തിച്ചതായിരുന്നു. കൗര്‍ പുറത്താകുമ്പോഴും ഇന്ത്യന്‍ ക്യാമ്പില്‍ ജയപ്രതീക്ഷ നിലനിന്നിരുന്നു.


പിന്നാലെയെത്തിയ സുഷമ വര്‍മയും വന്നതുപോലെ മടങ്ങി. ഇതോടെ സമ്മര്‍ദത്തിലായ വേദ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പടിക്കല്‍ കലമുടച്ചു. പിന്നീട് എല്ലാം വളരെവേഗമായിരുന്നു. ദീപ്തി ശര്‍മ (14), ജൂലന്‍ ഗോസ്വാമി (0), ശിഖ പാണ്ഡെ (4), രാജേശ്വരി ഗെയ്ക്‌വാദ് (0) എന്നിവർ ഒന്നുപൊരുതാന്‍പോലും മെനക്കെടാതെ കീഴടങ്ങി. ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റുകള്‍ നിലംപൊത്തിയത് 5.5 ഓവറില്‍ 28 റണ്‍സെടുക്കുന്നതിനിടെയാണ്. ഇംഗ്ലണ്ടിനു വേണ്ടി അന്യ ഷ്രുബ്‌സോള്‍ 9.4 ഓവറില്‍ 22 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നതാലിയ സ്‌കിവറിന്‍റെ (51) അര്‍ധസെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. സാറാ ടെയ്‌ലറും (45) മികച്ച പ്രകടനം നടത്തി. ഓപ്പണര്‍മാരായ ലോറന്‍ വിന്‍ഫീല്‍ഡും (24), ടമി ബോമൗണ്ടും (23) ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും ഇംഗ്ലണ്ടിന് മുതലാക്കാനായിരുന്നില്ല. സ്‌കിവറിന്‍റെയും സാറാ ടെയ്‌ലറിന്‍റെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തിയത്. കാതറിന്‍ ബ്രണ്ടും (34) ഭേദപ്പെട്ട ബാറ്റിംഗ് നടത്തി.

മിന്നും പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാർ കാഴ്ചവച്ചത്. പത്തോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ജുലന്‍ ഗോസ്വാമിയും രണ്ടു വിക്കറ്റ് പിഴുത പൂനം യാദവും ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏഴ് ഓവര്‍ എറിഞ്ഞ ശിഖ പാണ്ഡെയും നാലോവര്‍ ചെയ്ത കൗറും മാത്രമാണ് അടിവാങ്ങിയത്. രാജേശ്വരി ഗെയ്ക്‌വാദ് 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.