ഐഎസ്എൽ ലേലം ഇന്ന്, ലേലത്തില്‍ 200 താരങ്ങള്‍, 12 മലയാളികള്‍
ഐഎസ്എൽ ലേലം ഇന്ന്, ലേലത്തില്‍ 200 താരങ്ങള്‍, 12 മലയാളികള്‍
Saturday, July 22, 2017 11:33 AM IST
മുംബൈ: ഇന്ത്യന്‍ ഫുട്ബോളിന്‍റെ തലവര മാറ്റിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ (ഐഎസ്എല്‍) പുതിയ സീസണിലേക്കുള്ള താരങ്ങളുടെ ഡ്രാഫ്റ്റ് ഇന്നു മുംബൈയില്‍. ലീഗില്‍ പങ്കെടുക്കുന്ന 10 ടീമുകള്‍ക്കായി 200 താരങ്ങളെയാണ് ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 12 മലയാളി താരങ്ങളുമുണ്ട്. മലയാളിയും ഐലീഗില്‍ മോഹന്‍ ബഗാന്‍റെ കളിക്കാരനുമായ അനസ് ഇടത്തൊടികയും ഇന്ത്യന്‍ താരം യൂജിന്‍സണ്‍ ലിംഗ്‌ദോയുമാണ് ഡ്രാഫ്റ്റിലെ വിലയേറിയ താരങ്ങള്‍. ഇരുവരുടെയും അടിസ്ഥാന വില 1.10 കോടി രൂപയാണ്. അനസിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്‌സിയും കളത്തിലുണ്ട്.

പുതിയ സീസണ്‍, പുതിയ രീതികള്‍

മുന്‍ സീസണുകളില്‍നിന്നു വ്യത്യസ്തമായി അന്താരാഷ്്ട്ര ലീഗുകളോട് കിടപിടിക്കാവുന്ന തരത്തിലുള്ള ഫോര്‍മാറ്റിലായിരിക്കും ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അരങ്ങേറുന്നത്.ഫ ുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍റെ അംഗീകാരം നേടിയെടുത്തതിനുശേഷമുള്ള ആദ്യ ഐഎസ്എലില്‍ പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുമ്പുണ്ടായിരുന്ന എട്ടു ടീമുകള്‍ക്കു പുറമേ, ബംഗളൂരു എഫ്.സി., ജംഷഡ്പുര്‍ എഫ്‌സി എന്നീ പുതിയ ടീമുകൾ ലീഗിലെത്തി.

മത്സരങ്ങളുടെ എണ്ണവും ലീഗിന്‍റെ കാലയളവും കൂടും. ആറു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റാണ് ഇത്തവണ ഐഎസ്എലില്‍ നടക്കുന്നത്. അണ്ടര്‍ 17 ലോകകപ്പ് വരുന്നതിനാല്‍ നവംബറില്‍ മാത്രമേ ലീഗ് ആരംഭിക്കുകയുള്ളൂ. ടാറ്റ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകന്‍ കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പലാണ്. അതുപോലെ ദീര്‍ഘകാലം ബാഴ്‌സലോണയുടെ മാനേജറായിരുന്ന ആൽബര്‍ട്ട് റോകയാണ് ബംഗളൂരുവിന്‍റെ പരിശീലകന്‍. എഎഫ്‌സി കപ്പിന്‍റെ ഫൈനലില്‍ ബംഗളൂരു എഫ്‌സിയെ എത്തിച്ച പരിശീലകനാണ് അദ്ദേഹം.

ഡ്രാഫ്റ്റിന്‍റെ നിയമാവലി

ലേലത്തില്‍ ആകെ 15 റൗണ്ടുകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം കുറഞ്ഞത് പതിനഞ്ചോ, കൂടിയത് പതിനെട്ടോ ഇന്ത്യന്‍ കളിക്കാരെ നിലനിര്‍ത്താം. ഇതില്‍ 21 വയസിനു താഴെയുള്ള രണ്ടു കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നത് നിര്‍ബന്ധം.

എല്ലാ ടീമുകള്‍ക്കും രണ്ടു മുതിര്‍ന്ന കളിക്കാരെയും മൂന്ന് അണ്ടര്‍ 21 കളിക്കാരെയും ആവശ്യമെങ്കില്‍ നിലനിര്‍ത്താം. ഇത്തരത്തില്‍ മൊത്തം 22 കളിക്കാരെയാണ് ടീമുകള്‍ ഡ്രാഫ്റ്റിനു വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്നത്.

രണ്ടു കളിക്കാരെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ഡ്രാഫ്റ്റിന്‍റെ മൂന്നാം റൗണ്ട് മുതലേ പങ്കെടുക്കാനാകൂ. അതായത്, അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത, കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകള്‍ മൂന്നാം റൗണ്ടില്‍ ഡ്രാഫ്റ്റിനായി ചേരും.

കഴിഞ്ഞ വര്‍ഷം സെമിയിലെത്തിയ ഡല്‍ഹി ഡൈനാമോസ് ഒരു കളിക്കാരനെപ്പോലും നിലനിര്‍ത്താത്തതിനാല്‍ ആദ്യ റൗണ്ട് മുതല്‍ ഡ്രാഫ്റ്റില്‍ പങ്കെടുക്കാം. ഒരു കളിക്കാരനെ നിലനിര്‍ത്തിയ എഫ്‌സി പൂന രണ്ടാം റൗണ്ട് മുതലായിരിക്കും പങ്കെടുക്കുന്നത്.

രണ്ട് മുതിര്‍ന്ന താരങ്ങളെയും ഒരു അണ്ടര്‍ 21 ഇന്ത്യന്‍ താരത്തെയും നിലനിര്‍ത്തിയ ചെന്നൈയിന്‍ എഫ്‌സിക്ക് നാലാം റൗണ്ടു മുതലേ ഡ്രാഫ്റ്റില്‍ പങ്കെടുക്കാനാകൂ.


പുതിയതായി എത്തിയ ജംഷഡ്പൂര്‍ എഫ്‌സിക്ക് നിലവില്‍ ഒരു താരവും ഇല്ലാത്തതിനാല്‍ ആദ്യറൗണ്ട് മുതല്‍ ഡ്രാഫ്റ്റിലുണ്ടാകും. ആദ്യ റൗണ്ടില്‍ ജംഷഡ്പൂരിന് ഏതു താരത്തെയും കൈക്കലാക്കാനുള്ള അവസരമുണ്ടെന്ന് അര്‍ഥം.

ഒരു ടീമിന് പരമാവധി ചെലവഴിക്കാവുന്ന തുക 18 കോടി

വിദേശകളിക്കാര്‍ക്കായി 12.5 കോടി

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ലഭിക്കുന്നത് 5.5 കോടി മാത്രം.

കൂടുതല്‍ അടിസ്ഥാനവിലയുള്ള 10 താരങ്ങള്‍

യൂജിന്‍സന്‍ ലിംഗ്‌ദോ - 1.10 കോടി രൂപ
അനസ് ഇടത്തോടിക്ക -1.10 കോടി രൂപ
സുബ്രതാ പോള്‍ -87 ലക്ഷം രൂപ
പ്രീതം കോട്ടാല്‍ - 75 ലക്ഷം രൂപ
റോബിന്‍ സിംഗ്- 65 ലക്ഷം
ബല്‍വന്ത് സിംഗ്- 65 ലക്ഷം
അരിന്ദം ഭട്ടാചാര്യ - 64 ലക്ഷം
ലെന്നി റോഡ്രിഗസ്- 60 ലക്ഷം
നാരായണ്‍ ദാസ് - 58 ലക്ഷം
പ്രൊണോയ് ഹാല്‍ദര്‍- 58 ലക്ഷം

ടീമുകൾ ഇതുവരെ

അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ദേബ്ജിത് മജൂംദാര്‍, പ്രബീര്‍ ദാസ്. അണ്ടര്‍ 21 : ആരുമില്ല. ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

ബംഗളൂരു എഫ്‌സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : സുനില്‍ ഛേത്രി, ഉദാന്ത സിംഗ്. അണ്ടര്‍ 21 : നിശു കുമാര്‍, മാല്‍സ്വാംസുവാല. ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് :കുറഞ്ഞത് 13.

ചെന്നൈയിന്‍ എഫ്‌സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ജെജെ ലാല്‍പെഖുല, കരണ്‍ജിത് സിംഗ്. അണ്ടര്‍ 21 : ജെറി ലാല്‍റിന്‍സുവാല, അനിരുദ്ധ താപ. ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് : കുറഞ്ഞത് 12.

ഡല്‍ഹി ഡൈനാമോസ്

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ആരുമില്ല, അണ്ടര്‍ 21 : ആരുമില്ല, ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 15.

എഫ്‌സി ഗോവ

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ലക്ഷ്മികാന്ത് കട്ടിമണി, മന്ദാര്‍ റാവു ദേശായി. അണ്ടര്‍ 21 : ആരുമില്ല. ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

എഫ്‌സി പൂന സിറ്റി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : വിശാല്‍ ഖൈത്. അണ്ടര്‍ 21 : ആശിഖ് കുരുണിയൻ
ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് : ഒരു അണ്ടര്‍ 21 അടക്കം കുറഞ്ഞത് 14.

കേരള ബ്ലാസ്റ്റേഴ്‌സ്

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : സി. കെ. വിനീത്, സന്ദേശ് ജിംഗാൻ
അണ്ടര്‍ 21 : പ്രശാന്ത് കറുതടത്ത്കുനി
ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് : ഒരു അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

മുംബൈ സിറ്റി എഫ്‌സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : അമരീന്ദര്‍ സിംഗ്,സെഹനാജ് സിംഗ്. അണ്ടര്‍ 21 : രാകേഷ് ഒറാഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് : ഒരു അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : റോവ്‌ലിന്‍ ബോര്‍ഗസ്, ടി.പി. രഹനേഷ്.അണ്ടര്‍ 21 : ആരുമില്ല. ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.നിലവില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.