പാക്കിസ്ഥാനെ വീണ്ടും ഗോളില്‍ മുക്കി ഇന്ത്യ
Saturday, June 24, 2017 11:34 AM IST
ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമിഫൈനല്‍സില്‍ പാക്കിസ്ഥാനുമായി മുഖാമുഖമെത്തിയ രണ്ടാം മത്സരത്തിലും ഇന്ത്യ പാക്കിസ്ഥാന്‍റെ വല നിറച്ചു.

അഞ്ചുമുതല്‍ എട്ടുവരെയുള്ള സ്ഥാനനിര്‍ണയ മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. രമണ്‍ദീപ് സിംഗ് (8, 28), മന്ദീപ് സിംഗ് (27, 59) എന്നിവരുടെ ഇരട്ട ഗോളുകൾക്കു പുറമെ തല്‍വീന്ദര്‍ സിംഗ് (25), ഹര്‍മന്‍പ്രീത് സിംഗ് (36) എന്നിവരുടെ ഗോളുകൾ‍ കൂടി ചേര്‍ന്നതോടെ ഇന്ത്യ ടൂര്‍ണമെന്‍റില്‍ രണ്ടാം തവണയും പാക്കിസ്ഥാന്‍റെ വല ഗോളില്‍ നിറച്ചു. പാക്കിസ്ഥാന്‍റെ ആശ്വാസ ഗോള്‍ അജാസ് അഹമ്മദ് (41) സ്വന്തമാക്കി. അഞ്ച്, ആറ് സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇനി കാനഡയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 7-1ന് ജയിച്ചിരുന്നു.


ആദ്യ ക്വാര്‍ട്ടര്‍ ഇന്ത്യക്കൊപ്പമായിരുന്നു. പാക്കിസ്ഥാന്‍റെ പകുതിയിലായിരുന്നു കളി കൂടുതലും. ഗോളും നേടാനായി. രണ്ടാം ക്വാര്‍ട്ടറില്‍ മൂന്നു ഗോള്‍ കൂടി നേടിക്കൊണ്ട് ഇന്ത്യ മത്സരം തങ്ങളുടേതാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.