ബാഴ്സയ്ക്കു കോപ്പ ഡെൽ റേ
ബാഴ്സയ്ക്കു കോപ്പ ഡെൽ റേ
Sunday, May 28, 2017 11:49 AM IST
മാഡ്രിഡ്: മാസ്റ്റര്‍ ക്ലാസ് പ്രകടനം ഒരിക്കല്‍കൂടി പുറത്തെടുത്ത ലയണല്‍ മെസിയുടെയും നെയ്മറുടെയും മികവില്‍ ബാഴ്‌സലോണ കോപ്പ ഡെല്‍ റേ കിരീടം നിലനിര്‍ത്തി. ഇതോടെ പരിശീലകന്‍ ലൂയി എന്‍റികെയ്ക്കു തുടര്‍ച്ചയായ മൂന്നാം കോപ്പ ഡെല്‍ റേയിലൂടെ ബാഴ്‌സലോണ വിടാനുമായി. ഫൈനലില്‍ ബാഴ്‌സലോണ 3-1ന് അലാവ്‌സിനെ പരാജയപ്പെടുത്തി. 1951, 1952, 1953നുശേഷം തുടര്‍ച്ചയായി മൂന്നു തവണ കോപ്പ ഡെൽ റേ കിരീടം നേടുന്ന ആദ്യ ക്ലബ്ബായി. ബാഴ്‌സലോണയുടെ കിരീടത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം വിചെന്‍റെ കാല്‍ഡെറോണിനോടു വിടപറഞ്ഞു. അടുത്ത സീസണ്‍ മുതല്‍ അത്‌ലറ്റിക്കോ പുതിയ സ്റ്റേഡിയത്തിലേക്കു കളം മാറ്റുകയാണ്.

ബാഴ്‌സലോണയെ മുന്നിലെത്തിച്ച ഗോളിലൂടെ മെസി സീസണിലെ 54-ാം ഗോള്‍ തികച്ചു. നെയ്മറും പാകോ അല്‍കാസറുയെടും ഗോള്‍കൂടി ചേര്‍ന്നതോടെ ആദ്യ പകുതിയിലേ ബാഴ്‌സലോണ ജയം ഉറപ്പിച്ചു. തിയോ ഹെര്‍ണാണ്ടസ് ഫ്രീകിക്ക് വലയിലാക്കി അലാവ്‌സിന് ആദ്യ പകുതിയില്‍ കുറച്ചുനേരത്തേക്ക് ആശ്വാസം നല്‍കി. 1921ല്‍ സ്ഥാപിതമായ അലാവ്‌സ് ആദ്യമായാണ് കോപ്പ ഡെല്‍ റേ ഫൈനലില്‍ പ്രവേശിക്കുന്നത്. പരാജയപ്പെട്ടെങ്കിലും അവര്‍ മോശമാക്കിയില്ല. ലാ ലിഗ സീസണില്‍ ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു.

എന്നാല്‍ മെസിയുടെ അത്യുജ്വലപ്രകടനത്തിനു മുന്നില്‍ അലാവ്‌സിനു മറുപടിയില്ലായിരുന്നു. ഈ സീസണില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനവും ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും പുറത്തായ ബാഴ്‌സലോണയ്ക്കു സീസണ്‍ പൂര്‍ത്തിയാക്കാന്‍ ഒരു കിരീടം അത്യാവശ്യവുമായിരുന്നു. മൂന്നു സീസണ്‍ കൊണ്ട് ബാഴ്‌സലോണയ്ക്ക് ഒമ്പതാം കിരീടവും സമ്മാനിച്ച് എന്‍‌റികെ ബാഴ്‌ലോണയോടു വിടചൊല്ലി.

ആറാം മിനിറ്റില്‍ മെസി ഒരുക്കിയ പാസില്‍ ഗോള്‍ നേടാന്‍ ജോര്‍ഡി ആല്‍ബയ്ക്കായില്ല. ബാഴ്‌സലോണയുടെ നീക്കത്തിനു തിരിച്ചടി നല്‍കിക്കൊണ്ട് ഹാവിയര്‍ മസ്‌കരാനോയും അലാവ്‌സിന്‍റെ മിഡ്ഫീല്‍ഡര്‍ മാര്‍കോസ് ലോറന്‍റെയും തലകള്‍ കൂട്ടിയിച്ചു. പരിക്കേറ്റ മസ്‌കരാനോയെ സ്‌ട്രെച്ചറിലാണ് പുറത്തേക്കുകൊണ്ടുപോയത്. അടുത്ത സീസണില്‍ അര്‍ജന്‍റൈന്‍ താരം ബാഴ്‌സ വിടുമെന്നാണ് കേള്‍ക്കുന്നത്. കളിയില്‍ ബാഴ്‌സലോണ പന്തടക്കം പുലര്‍ത്തിയെങ്കിലും മധ്യനിരകളില്‍ അലാവ്‌സ് ശക്തി കേന്ദ്രീകരിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു. പന്തുമായി പെനാല്‍റ്റി ഏരിയയിലേക്കു കടക്കാന്‍ മെസിയെ അനുവദിച്ചുമില്ല. കളിക്കു വിപരീതമായ അലാവ്‌സില്‍നിന്നു മികച്ചൊരു നീക്കമെത്തി. ജെറാര്‍ഡ് പിക്വെയില്‍നിന്ന് നഷ്ടപ്പെട്ട പന്ത് ഇയാബി ഗോമസ് ബാഴ്‌സയുടെ വലയിലേക്കു തൊടുത്തു.


ഗോള്‍കീപ്പര്‍ ജാസ്പര്‍ കില്ലെസെനെ കടന്ന് പന്ത് പോയെങ്കിലും വലയിലേക്കു കടക്കാതെ പന്ത് ലൈനില്‍ ഉരുമി നീങ്ങി. ഈ അവസരം വലയിലാക്കാന്‍ അലാവ്‌സിന്‍റെ മറ്റ് കളിക്കാര്‍ക്കായില്ല. കളി അരമണിക്കൂറിലെത്തിയതേ ബാഴ്‌സലോണയ്ക്കു ഭാഗ്യം ലഭിച്ചു. നെയ്മറുമായുള്ള മുന്നേറ്റത്തിനൊടുവില്‍ മെസി വലകുലുക്കി. ഈ ലീഡിന് മൂന്നു മിനിറ്റിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഹെര്‍ണാണ്ടസിന്‍റെ ഫ്രീകിക്കില്‍ അലാവ്‌സ് സമനില പിടിച്ചു. ഇതിനുശേഷം മെസിയും ഇവാന്‍ റാക്കിട്ടിച്ചും ബാഴ്‌സലോണയ്ക്കു ലീഡ് നല്‍കുന്നതിനടുത്തെത്തിയതാണ്. അലാവ്സ് ആശ്വാസം കണ്ടു. ഈ ആശ്വാസം ഇടവേളയ്ക്കു പരിയുന്നതിനു മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ നഷ്ടമായി. 45-ാം മിനിറ്റില്‍ ആന്ദ്രെ ഗോമസിന്‍റെ ക്രോസില്‍നിന്ന് നെയ്മര്‍ ബാഴ്‌സയ്ക്കു ലീഡ് തിരിച്ചുനല്‍കി.

ഈ ഗോളില്‍ തുടര്‍ച്ചയായ മൂന്നു കോപ്പ ഡെല്‍ റേ ഫൈനലുകളില്‍ ഗോള്‍ നേടുകയെന്ന അപൂര്‍വ നേട്ടം നെയ്മര്‍ സ്വന്തമാക്കി. ഇതിനു മുമ്പ് ഇതിഹാസതാരം പുഷ്‌കാസാണ് ഈ നേട്ടം കൈവരിച്ചത്. നെയ്മര്‍ ഓഫ് സൈഡിലായിരുന്നുവെന്ന് വ്യക്തമായിരുന്നു.
അലാവ്‌സിനു തിരിച്ചുവരാനുള്ള എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ബാഴ്‌സ അടുത്ത ഗോളുമടിച്ചു. അലാവസ് പ്രതിരോധനിരയെ ഒന്നടങ്കം ഡ്രിബിള്‍ ചെയ്തു മുന്നേറിയ മെസി പന്ത് അല്‍കാസറിനു നല്‍കി. അല്‍കാസര്‍ സുന്ദരമായി പന്ത് വലയിലാക്കുകയും ചെയ്തു.

രണ്ടാം പകുതി തുടങ്ങിയതേ അല്‍കാസറുടെ ലീഡ് ഉയര്‍ത്താമെന്ന മോഹം അലാവ്‌സ് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ പാച്ചെകോ തകര്‍ത്തു. തളരാതെ പൊരുതിയ അലാവ്‌സ് അവസരങ്ങള്‍ നേടിയെടുത്തെങ്കിലും പ്രതിരോധവും ഗോള്‍കീപ്പറും തടസമായിനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.