ഷറപ്പോവ മടങ്ങിവരുന്നു
ഷറപ്പോവ മടങ്ങിവരുന്നു
Wednesday, April 26, 2017 11:54 AM IST
മോസ്‌കോ: അവള്‍ തിരിച്ചുവരികയാണ്, 15 മാസങ്ങള്‍ നീണ്ട വിലക്കിനു ശേഷം ടെന്നീസ് കോര്‍ട്ടിലെ സുന്ദരിപ്പറവ. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്‍റെ പേരില്‍ ടെന്നീസ് കോര്‍ട്ടില്‍നിന്ന് കഴിഞ്ഞ 15 മാസമായി സസ്‌പെന്‍ഷനിലായിരുന്ന മരിയ ഷറപ്പോവയ്ക്കാണ് തിരിച്ചുവരവിനു കളമൊരുങ്ങുന്നത്. ജര്‍മനിയിലെ സ്റ്റു ട്ട്ഗാര്‍ട്ട് ഓപ്പണിലൂടെയാണ് അഞ്ചു ഗ്രാന്‍ സ്ലാമുകളുടെ തിളക്കമുള്ള ഈ റഷ്യന്‍ സുന്ദരിയുടെ മടങ്ങിവരവ്.

സസ്‌പെന്‍ഷന്‍ കാലത്തു ബോക്‌സിംഗ് റിംഗില്‍ ഉള്‍പ്പെടെ ഒരുകൈ നോക്കിയിട്ടാണ് ഷറപ്പോവ വീണ്ടും റാക്കറ്റേന്തുന്നത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് ഉള്‍പ്പെടെയുള്ള വന്പന്‍ ഫാഷന്‍ ഷോകള്‍, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം എന്നിവ കൂടാതെയാണ് ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ ബോക്‌സിംഗും പയറ്റിയത്. ഇതിനിടയില്‍ അണ്‍സ്റ്റോപ്പബിള്‍ എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. സ്റ്റുട്ട്ഗാര്‍ട്ട് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഷറപ്പോവയ്ക്കു സംഘാടകര്‍ നല്‍കി. റോബര്‍ട്ട് വിന്‍സിയുമായി തന്‍റെ ആദ്യ മത്സരത്തില്‍ ഷറപ്പോവ ഏറ്റുമുട്ടും.


സസ്‌പെന്‍ഷന്‍ മൂലം 2016ല്‍ കളിക്കാനാവാതെ വന്നതോടെ റാങ്കിംഗില്‍ നിന്നു ഷറപ്പോവ പുറത്തായിരുന്നു. കുറഞ്ഞത് മൂന്നു ടൂര്‍ണമെന്‍റിലെങ്കിലും പങ്കെടുക്കുകയും പിന്നിട്ട 52 ആഴ്ചകള്‍ക്കുള്ളില്‍ 10 റാങ്കിംഗ് പോയിന്‍റ് നേടുകയും ചെയ്യുന്നവര്‍ക്കാണ് റാങ്കിംഗില്‍ ഉള്‍പ്പെടാന്‍ യോഗ്യത.

സ്റ്റുട്ട്ഗാര്‍ട്ട് ടൂര്‍ണമെന്‍റ് വിജയിക്ക് 1,07,035 യൂറോയാണ് സമ്മാനത്തുക. 470 പോയിന്‍റുകളും നേടാനാകും. പരിക്കുമൂലമോ മറ്റോ കളിക്കാനാകാതെ റാങ്കിംഗ് നഷ്ടപ്പെടുന്ന മുന്‍നിര താരങ്ങള്‍ക്കാണ് സാധാരണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാറുള്ളത്. ഇതു സംബന്ധിച്ച അവസാന തീരുമാനം സംഘാടകരുടേതാണ്.സസ്‌പെന്‍ഷനിലൂടെ റാങ്കിംഗിനു പുറത്തായെങ്കിലും അഞ്ചു തവണ ഗ്രാന്‍സ്ലാം നേടിയ ചരിത്രമാണ് ഷറപ്പോവയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് പരിഗണിക്കാന്‍ ഇടയാക്കിയത്. അതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.