എല്‍ക്ലാസിക്കോയില്‍ 3-2നു റയലിനെതിരേ ബാഴ്‌സ ജയിച്ചു, മെസിക്ക് ഇരട്ടഗോൾ
എല്‍ക്ലാസിക്കോയില്‍ 3-2നു റയലിനെതിരേ ബാഴ്‌സ ജയിച്ചു, മെസിക്ക് ഇരട്ടഗോൾ
Monday, April 24, 2017 12:00 PM IST
മാഡ്രിഡ്: നിങ്ങളാരും കൈയടിക്കേണ്ട, പക്ഷേ, ഞങ്ങള്‍ കൈയടിക്കും. സാന്‍റിയാഗോ ബെര്‍ണാബുവിന്‍റെ നെഞ്ചകം കീറിമുറിച്ച ലയണല്‍ മെസിയുടെ പ്രതിഭാവിലാസത്തിന് വെറുതേ കൈയടിച്ചാല്‍ പോരാ, എഴുന്നേറ്റ് നിന്ന് കൈയടിക്കണം, സാന്‍റിയാഗോയിലെത്തിയ ആരാധകര്‍ കൈയടിച്ചില്ലായിരിക്കാം. എന്നാല്‍, എല്‍ക്ലാസിക്കോയില്‍ മെസി പ്രദര്‍ശിപ്പിച്ച മികവിന് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ ആരാധകരും അല്ലാത്തവരും കൈയടിച്ചു. സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം താനാണെന്നു വിളിച്ചു പറഞ്ഞ് സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ മെസി നിറഞ്ഞാടിയപ്പോള്‍ സാന്‍റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡ് വീണുടഞ്ഞു.

ഇവിടെ യുദ്ധത്തിനൊടുവില്‍ സമാധാനമെന്നൊന്നില്ലായിരുന്നു, ഒരാളുടെ വിജയം അല്ലെങ്കില്‍ പരാജയം. എന്നാല്‍, ആ നിയമം ഒരിക്കല്‍ക്കൂടി പാലിക്കപ്പെട്ടു. സാന്‍റിയാഗോ ബെര്‍ണാബുവിലെത്തിയ സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ റയല്‍ മാഡ്രിഡിനെതിരേ ബാഴ്സലോണയ്ക്കു വിജയം. ബാഴ്സയ്ക്കായി ലയണല്‍ മെസി(33.90) ഇരട്ടഗോള്‍ സ്വന്തമാക്കി. റാക്കിട്ടിച്ചും (73) ബാഴ്‌സയ്ക്കായി ഗോള്‍ നേടിയപ്പോള്‍ റയലിനായി കാസേമിറോയും (28) ഹാമിഷ് റോഡ്രിഗസും (85) എതിര്‍വല ചലിപ്പിച്ചു. ഇന്നലെ കളിയവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ നേടിയ ഗോള്‍ മെസി ബാഴ്‌സയ്ക്കായി നേടുന്ന 500-ാമത്തെ ഗോളായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഏക കളിക്കാരനാണ് മെസി.

തുടക്കം റയല്‍

ലോകഫുട്ബോളിലെ പോരാട്ടങ്ങളുടെ പോരാട്ടമെന്ന വിശേഷിപ്പിക്കപ്പെടുമ്പോള്‍ അത് അന്വര്‍ഥമാകുന്ന രീതിയില്‍ ബാഴ്സയും റയലും കളിച്ചു. ലോകമെമ്പാടുമുള്ള 300 കോടി ഫുട്ബോള്‍ ആരാധകരുടെ മനസില്‍ ക്ലാസിക് ഫുട്ബോളിന്‍റെ അനുപമചാരുത സമ്മാനിച്ച മത്സരത്തിന്‍റെ തുടക്കം റയലിന്‍റെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യ മിനിറ്റില്‍ത്തന്നെ റയല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബോക്സില്‍ ബാഴ്സ താരം ഉംറ്റിറ്റി ഫൗള്‍ ചെയ്തതു പക്ഷേ, റഫറി കണ്ടില്ല. അതോടെ റൊണാള്‍ഡോയ്ക്ക് അര്‍ഹമായ പെനാല്‍റ്റി നഷ്ടമായി. എന്നാല്‍ നിരാശരാകാതെ മുന്നേറിയ റയല്‍ താരങ്ങള്‍ ബാഴ്സ ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടു. അതിനു ഫലമെന്നോണമാണ് ആദ്യഗോള്‍ പിറന്നത്. 28-ാം മിനിറ്റില്‍ മാഴ്സെലോ ഉയര്‍ത്തി ബോക്സിലേക്കു നല്‍കിയ പന്തില്‍ സെര്‍ജിയോ റാമോസിന്‍റെ ഷോട്ടില്‍ പോസ്റ്റിന്‍റെ കൈകള്‍ രക്ഷയ്ക്കെത്തി. എന്നാല്‍, റീബൗണ്ട് പിഴയ്ക്കാതെ വലയിലാക്കിക്കൊണ്ട് ബ്രസീലിയന്‍ താരം കാസെമിറോ സാന്‍റിയാഗോ ബെര്‍ണാബു കൊതിച്ച നിമിഷത്തിനു ചാരുത നല്‍കി. പന്ത് അനായാസം വലയില്‍.

റയലിന്‍റെ ഗോളാഘോഷത്തിന് അധികം ആയുസുണ്ടായില്ല. ലയണല്‍ മെസിയുടെ അനുപമ മികവില്‍ ബാഴ്സ സമനില നേടി. ഇവാന്‍ റാക്കിട്ടിച്ചിന്‍റെ ഉജ്വല പാസ് സ്വീകരിച്ച് കുതിച്ച മെസി ബോക്സിലുള്ള രണ്ട് പ്രതിരോധ ഭടന്മാരെ വെട്ടിച്ച് പന്ത് ഗോളിലേക്കു തിരിച്ചുവിടുമ്പോള്‍ റയല്‍ ഗോളി കയ്‌ലര്‍ നവാസിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. നിശബ്ദത നിറഞ്ഞ റയല്‍ മൈതാനത്ത് ബാഴ്സ -, റയല്‍ 1.


റയല്‍ കളത്തില്‍നിന്ന് പതിയെ അപ്രസക്തമാവുകയായിരുന്നു. നിരന്തര മുന്നേറ്റങ്ങളിലൂടെ മെസിയും സംഘവും റയല്‍ ബോക്‌സ് വിറപ്പിച്ചു. എങ്കിലും കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ ആദ്യപകുതി അവസാനിച്ചു. ഇതിനിടെ നിരന്തരം മെസിയെ ഫൗള്‍ ചെയ്ത കാസെമിറോയ്ക്ക് മഞ്ഞക്കാര്‍ഡും കിട്ടി.

ആവേശം വിതറി രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കവും റയലിന്‍റെ മുന്നേറ്റത്തോടെയായിരുന്നു. തുടര്‍ച്ചയായി രണ്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ റയലിനായില്ല. പതിയെ റയല്‍ കളം പിടിക്കുകയായിരുന്നു. ഇതിനിടെ, മാഴ്സെലോയുടെ ക്രോസില്‍ ബെന്‍സേമയുടെ ഹെഡര്‍ അവിശ്വസനീയമാം വണ്ണം സ്റ്റേഗന്‍ തട്ടിയകറ്റി. തുടര്‍ച്ചയെന്നോണം ലഭിച്ച കോര്‍ണറും പ്രശ്നമുണ്ടാക്കാതെ ബാഴ്സ ബോക്സ് വിട്ടു.
തൊട്ടുപിന്നാലെ ലീഡ് നേടാന്‍ ബാഴ്സയ്ക്ക് മികച്ച അവസരം. ജോര്‍ഡി ആല്‍ബെയുടെ പാസില്‍ റാക്കിട്ടിച്ചിന്‍റെ ദുര്‍ബല ഷോട്ട് റയല്‍ ഗോളി തടഞ്ഞു.

68-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നിലുള്ളപ്പോള്‍ ലഭിച്ച അവസരം റൊണാള്‍ഡോ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ സുവാരസിനും അതുപോലെ ഒരവസരം ലഭിച്ചു. അതും നഷ്ടപ്പെടുത്തി. പിന്നീട് ബാഴ്സയുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങളായിരുന്നു. അത് ഒടുവില്‍ ഫലം കണ്ടു. റയല്‍ പ്രതിരോധത്തെ കീറിമുറിച്ച് റാക്കിട്ടിച്ചിന്‍റെ ഷോട്ട് വലയില്‍. ഇതോടെ ബാഴ്സയ്ക്ക് നിര്‍ണായക ലീഡ്. 77-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് റയല്‍ നായകന്‍ സെര്‍ജിയോ റാമോസിനു ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ 10 പേരുമായാണ് റയല്‍ കളിച്ചത്.അതിന്‍റെ പ്രശ്നമേതുമില്ലാതെ കളിച്ച റയല്‍ സമനില സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങിയ ഹാമിഷ് റോഡ്രിഗസാണ് 85-ാം മിനിറ്റില്‍ റയലിനു സമനില സമ്മാനിച്ചത്. മത്സരത്തിന്‍റെ ഓരോ നിമിഷവും ആവേശഭരിതമായി. ആരും ഗോളടിക്കാവുന്ന അവസ്ഥ. എന്നാല്‍, റൊണാള്‍ഡോയേക്കാളും കേമന്‍ താനാണെന്ന് മെസി സാന്‍റിയാഗോ ബെര്‍ണാബുവിനെ മനസിലാക്കിക്കൊടുക്കുകയായിരുന്നു.

സമനിലയില്‍നിന്നു ലഭിക്കുന്ന ഒരു പോയിന്‍റുമായി മടങ്ങാന്‍ മെസിക്കും ബാഴ്‌സയ്ക്കും മനസില്ലായിരുന്നു. സെര്‍ജിയോ റോബര്‍ട്ടോയുടെ മികച്ച പാസില്‍ മെസി തന്‍റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. മെസിക്കു മാത്രം കഴിയുന്നതെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍. നിലത്തു വീണ് ചോരപൊടിഞ്ഞിട്ടും തളരാതെ പോരാടിയ മെസിയുടെ മികവിന് നൂറിൽ നൂറു മാർക്ക്.

സസ്പെന്‍ഷനിലുള്ള സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. വിജയത്തോടെ 33 കളികളില്‍നിന്ന് 23 ജയവും ആറു സമനിലയും നാലു പരാജയവുമായി 75 പോയിന്‍റോടെ ബാഴ്‌സലോണ പട്ടികയില്‍ തലപ്പത്തെത്തി. 32 കളികളില്‍നിന്ന് അത്രയുംതന്നെ പോയിന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.
സീസണിലെ ആദ്യ എൽ ക്ലാസിക്കോ 1-1 സമനിലയിൽ കലാശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.