അണ്ടർ 17 ലോകകപ്പ്: കൊച്ചിയിലെ ഒരുക്കങ്ങളിൽ ഫിഫയ്‌ക്ക്‌ അതൃപ്തി
അണ്ടർ 17 ലോകകപ്പ്: കൊച്ചിയിലെ ഒരുക്കങ്ങളിൽ ഫിഫയ്‌ക്ക്‌ അതൃപ്തി
Friday, March 24, 2017 12:07 PM IST
കൊച്ചി : അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനു വേദിയാകുന്ന കൊച്ചിയിൽ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്‍റെയും പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഫിഫ സംഘം മേയ് 15 വരെ സമയം നീട്ടി നൽകി.

സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയ ഫിഫ ടൂർണമെന്‍റ് ഹെഡ് ഹൈമി യാർസയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയത്തിലെ നിലവിലെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചു. തുടർന്ന് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സമയം നീട്ടി നൽകിയ സംഘം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിബദ്ധത കാണിക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം വേണമെന്നും നിർദേശിച്ചു. ഡൽഹി, ഗോവ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾ സന്ദർശിച്ച ശേഷമാണ് ഫിഫയുടെയും പ്രാദേശിക ഓർഗനൈസിംഗ് കമ്മിറ്റിയിലെയും 21 അംഗ സംഘം ഇന്നലെ കൊച്ചിയിലെത്തിയത്.

പ്രധാന സ്റ്റേഡിയമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇനിയും ഒരുക്കങ്ങൾ ഏറെ പുരോഗമിക്കാനുണ്ടെന്ന് യാർസ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പരിശോധനയ്ക്കു ശേഷം നിർമാണം ദ്രുതഗതിയിൽ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഒരുക്കങ്ങളിൽ താൻ പൂർണ തൃപ്തനല്ല. ടൂർണമെന്‍റ് അടുത്തെത്തിയിട്ടും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത് പ്രധാനപ്പെട്ട വിഷയമാണ്. സമയം ഏറെ വൈകിയെങ്കിലും ഇനിയും അസാധ്യമെന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയിട്ടില്ല. സംസ്ഥാന സർക്കാർ കൂടുതൽ ആത്മാർഥയോടെ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയാണ് സ്റ്റേഡിയത്തെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാന പ്രശ്നം.

സ്റ്റേഡിയത്തിനോടു ചേർന്നു പ്രവർത്തിക്കുന്ന കടകൾ ടൂർണമെന്‍റ് തുടങ്ങുന്നതിനു പത്തു ദിവസം മുന്പേ അടയ്ക്കേണ്ടി വരും. ടൂർണമെന്‍റ് കഴിയുന്നത് വരെ കടകളൊന്നും പ്രവർത്തിപ്പിക്കരുത്. എണ്ണ ടാങ്ക് അടക്കമുള്ള സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന എല്ലാ ഉപകരണങ്ങളും കടകളിൽ നിന്ന് നീക്കം ചെയ്യുകയും വേണം. ഇക്കാര്യം രണ്ടര വർഷം മുന്പ് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതാണെന്നും ഇതു നടപ്പിലാകാത്ത പക്ഷം ടൂർണമെന്‍റിനായി ഒരുക്കുന്ന സുരക്ഷാ സന്നാഹങ്ങൾ അവതാളത്തിലാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റേഡിയത്തിന്‍റെ ഒരുക്കങ്ങളും സംഘാടകരുടെ സന്നദ്ധതയും വിലയിരുത്തിയ ശേഷമാകും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്കുള്ള വേദികൾ പ്രഖ്യാപിക്കുകയെന്നും കൊച്ചി വേദിയാകുമോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും യാർസ വ്യക്തമാക്കി.

കൊച്ചിയിൽ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ഒരുപാടു വൈകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാജാസ് കോളജ് ഗ്രൗണ്ടും പനന്പിള്ളി നഗറിലെ ഗ്രൗണ്ടും മികച്ച രീതിയിൽ തയാറായി വരുന്നുണ്ടെന്ന് ടൂർണമെന്‍റ് ഡയറക്ടർ ഹവിയർ സെപ്പി പറഞ്ഞു.
ഫോർട്ട് കൊച്ചിയിലെ ഗ്രൗണ്ടുകളുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ആദ്യ ലോകകപ്പ് സംഘാടനം എന്നത് ഇന്ത്യക്ക് ഒരേ സമയം വെല്ലുവിളിയും ഒരു അവസരവുമാണെന്നും വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും ഹവിയർ സെപ്പി ചൂണ്ടിക്കാട്ടി. ഫിഫ നിർദേശിച്ച സമയ പരിധിക്കുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.

മുഖ്യ സ്റ്റേഡിയത്തിന് പുറമേ പരിശീലന ഗ്രൗണ്ടുകളിലെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നിർമാണപ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷണത്തിലാണ്. ഇനി താമസം കൂടാതെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
പരിശീലന മൈതാനങ്ങളുടെ കാര്യത്തിലും അധികൃതർ മെല്ലെപ്പോക്കു തുടരുകയാണ്. മഹാരാജാസ്, പനന്പള്ളി നഗർ എന്നീ ഗ്രൗണ്ടുകൾ മികച്ച രീതിയിൽ ഒരുങ്ങുന്നുണ്ടെങ്കിലും ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും മണ്ണിട്ടു നിരപ്പാക്കൽ നടക്കുന്നതേയുള്ളൂ. നോഡൽ ഓഫീസർ പി.എം മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്‍റ് കെ.എം.ഐ മേത്തർ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി ദാസൻ, വൈസ് പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ തുടങ്ങിയവരും ഫിഫ സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഇന്നു നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയവും നാളെ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയവുമാണ് സംഘം പരിശോധിക്കുക. 27ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരിശോധന പൂർത്തിയാക്കും. ഒക്ടോബർ ആറു മുതൽ 28 വരെയാണ് രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടർ-17 ലോകകപ്പ്. കൊച്ചി അടക്കം ആറു വേദികളിലായാണ് മത്സരങ്ങൾ. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈ ഏഴിന് പ്രഖ്യാപിക്കും. ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സ്റ്റേഡിയം കൊച്ചിയിലേതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.