ബ്രസീല്‍ റഷ്യക്കരികേ
ബ്രസീല്‍ റഷ്യക്കരികേ
Friday, March 24, 2017 12:07 PM IST
മോണ്ടേവീഡിയോ/ബുേ വനോസ് ആരീസ്: അഞ്ചു വട്ടം ലോകചാന്പ്യ ന്മാരായ ബ്രസീൽ റഷ്യൻ ലോകകപ്പിന്‍റെ പടിവാതി ൽക്ക ൽ ലാറ്റിന്‍ അമേരിക്കന്‍ മേഖല ലോകകപ്പ് ഫുട്‌ബോൾയോഗ്യതാ മത്സരത്തില്‍ ഉജ്വല ജയത്തോടെയാണ് ബ്രസീൽ യോഗ്യതയിലേക്ക് അടുത്തത്. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ ബ്രസീല്‍ എവേ മത്സരത്തില്‍ പൗളിഞ്ഞോയുടെ ഹാട്രിക് മികവില്‍ ഉറുഗ്വെയെ ഒന്നിനെതിരേ നാലു ഗോളിനു തകര്‍ത്തു. ടിറ്റെയുടെ കീഴില്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ എട്ടാം ജയമാണ്.

അര്‍ജന്‍റീന കഴിഞ്ഞ രണ്ടു കോപ്പ അമേരിക്കന്‍ പോരാട്ടങ്ങളുടെ ഫൈനലില്‍ തങ്ങളെ തോല്പിച്ച ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി. തകര്‍പ്പന്‍ ജയം നേടിയ ബ്രസീല്‍ കോംബോള്‍ പട്ടികയില്‍ 30 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തി. ഒരു സമനില കൂടി സ്വന്തമാക്കിയാൽ ബ്രസീലിനു യോഗ്യതയാകും. 23 പോയിന്‍റുള്ള ഉറുഗ്വെയാണ് രണ്ടാം സ്ഥാനത്ത്. ജയത്തോടെ അര്‍ജന്‍റീന 22 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കു കയറി. കൊളംബിയയാണ് നാലാമത്. എല്ലാ ടീമുകളും 13 മത്സരം പൂര്‍ത്തിയാക്കി. ഇനി അഞ്ചു മത്സരം കൂടിയാണ് ശേഷിക്കുന്നത്.സ്വന്തം ആരാധകരുടെ മുന്നില്‍ കളിച്ച ഉറുഗ്വെ എഡിന്‍സണ്‍ കവാനിയിലൂടെ പെനാല്‍റ്റി വലയിലാക്കി തുടക്കത്തിലേ മുന്നിലെത്തി. എന്നാല്‍ ബ്രസീലിന്‍റെ അസാമാന്യ തിരിച്ചടിക്കു മുന്നില്‍ പതറിയ ഉറുഗ്വെയ്ക്കു പിന്നെ മറുപടിയൊന്നുമില്ലായിരുന്നു.

തുടക്കത്തില്‍ നെയ്മര്‍ മികച്ച നീക്കങ്ങളിലൂടെ ഉറുഗ്വെന്‍ പ്രതിരോധത്തെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. മൂന്നാം മിനിറ്റില്‍ തന്നെ നെയ്മറുടെ അപകടകരമായ ക്രോസ് ഉറുഗ്വെന്‍ പ്രതിരോധം തട്ടിയകറ്റി. എന്നാല്‍ എട്ടാം മിനിറ്റില്‍ ഉറുഗ്വെ മുന്നിലെത്തി. ബ്രസീല്‍ ഗോള്‍കീപ്പര്‍ കവാനിയെ വീഴ്ത്തിയതിനായിരുന്നു സ്‌പോട് കിക്ക്. മാഴ്‌സലോ നെഞ്ചില്‍ സ്വീകരിച്ച് ഗോള്‍കീപ്പര്‍ക്കു നല്‍കിയ ബാക്ക് പാസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് കവാനി വീഴുന്നത്. കവാനി യുടെ കിക്ക്് പിഴവൊന്നും വരാതെ വലയില്‍. ഉറുഗ്വെന്‍ പ്രതിരോധക്കാരെല്ലാം ബ്രസീലിനു സ്ഥലം നല്‍കാതെ കയറി കളിച്ചപ്പോള്‍ 18-ാം മിനിറ്റില്‍ ഗോള്‍ സമനില പിറന്നു. നെയ്മറുടെ നീക്കമാണ് ഗോളിനു വഴിയൊരുക്കിയത്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഡിയേഗോ ഗോഡിന്‍ കയറി കളിച്ചതിന്‍റെ അവസരം മുതലാക്കിയാണ് കാനറികള്‍ സമനില പിടിച്ചത്. നെയ്മര്‍ നീട്ടിക്കൊടുത്ത പാസ് സ്വീകരിച്ച പൗളിഞ്ഞോ ബോക്‌സിനു വളരെ വെളിയില്‍നിന്നു തൊടുത്ത നീളന്‍ അടി വലയില്‍.


രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുത്ത ഗോളും ബ്രസീലടിച്ചു. ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ഫിര്‍മിനോ വലയിലേക്കു തൊടുത്ത അടി മാര്‍ട്ടിന്‍ സില്‍വ രക്ഷപ്പെടുത്തി. പക്ഷേ ഉറുഗ്വെന്‍ ഗോള്‍കീപ്പര്‍ക്കു പന്തില്‍ പിടിത്തം മുറുക്കാനായില്ല. പന്തു കിടക്കുന്നതുകണ്ട് വേഗത്തില്‍ ഓടിയെത്തിയ പൗളിഞ്ഞോ ഗോഡിനെയും ഒപ്പം സില്‍വയെയും വെട്ടിച്ച് വലയിലേക്കു നിറയൊഴിച്ചു. 75-ാം മിനിറ്റില്‍ കാനറികള്‍ ലീഡ് വീണ്ടും ഉയര്‍ത്തി. നെയ്മറുടെ മികവാണ് ഗോളില്‍ കലാശിച്ചത്. ബ്രസീലിന്‍റെ ബോക്‌സില്‍നിന്നു മിറാന്‍ഡ നീട്ടിവിട്ട പന്ത് ഉറുഗ്വെയുടെ ഏരിയയിലുണ്ടായിരുന്ന നെയ്മറിലേക്ക്. സില്‍വ വെളിയില്‍ നില്‍ക്കുന്നതുകണ്ട ബാഴ്‌സ താരം ഒരു ഉറുഗ്വെന്‍ പ്രതിരോധക്കാരനെയും വെട്ടിച്ച് ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്കു കുത്തിവിട്ടു. അവസാനം ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റില്‍ പൗളിഞ്ഞോ ഡാനി ആല്‍വ്‌സിന്‍റെ ക്രോസില്‍നിന്ന് ഹാട്രിക് തികച്ചു.

പെനാല്‍റ്റിയില്‍ അര്‍ജന്‍റീന

രണ്ടു കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീനയെ കണ്ണീരിലാക്കിയ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്തു. പെനാല്‍റ്റി ഗോളാക്കിയ ലയണല്‍ മെസിയയുടേതായിരുന്നു ഏക ഗോൾ. ജയത്തോടെ അര്‍ജന്‍റീന മൂന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. 16-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഹൊസെ ഫ്യൂന്‍സാലിഡ വീഴ്ത്തിയതിനു ലഭിച്ച സ്‌പോട് കിക്കാണ് മെസിക്കു ഗോളിനു വഴിയൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.