പൂജാര വിസ്മയം
പൂജാര വിസ്മയം
Thursday, March 23, 2017 11:43 AM IST
സച്ചിൻ തെണ്ടുൽക്കർ എന്ന അവതാരപുരുഷൻ ക്രിക്കറ്റ് ലോകം അടക്കി വാണപ്പോൾ അധികമാരും വാഴ്ത്തപ്പെടാതെ പോയൊരു പേരുണ്ട്. രാഹുൽ ദ്രാവിഡ്. മൂന്നാം നന്പറിലിറങ്ങി ഇന്ത്യൻ ടീമിനെ ഏതു തകർച്ചയിൽനിന്നും കരകയറ്റിയ ആ വൻമതിൽ സച്ചിന്‍റെ പ്രഭാവത്തിനു മുന്നിൽ പലപ്പോഴും ഒതുങ്ങിപ്പോവുകയായിരുന്നു. ദ്രാവിഡ് ഒഴിച്ചിട്ട ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിടവ് നികത്തുകയാണ് ഇപ്പോൾ ചേതേശ്വർ പൂജാരയെന്ന രാജ്കോട്ടുകാരൻ. എല്ലാത്തരത്തിലും ദ്രാവിഡിന്‍റെ കരിയറിന്‍റെ ബാക്കിപത്രമാവുകയാണ് പൂജാര. ഒരുപക്ഷേ തഴയപ്പെടുന്നതിന്‍റെ കാര്യത്തിലായാൽ പോലും. ഇന്ന് സച്ചിനു പകരം വിരാട് കോഹ്‌ലിയാണെന്ന വ്യത്യാസം മാത്രം. മഹേന്ദ്ര സിംഗ് ധോണിക്കു പകരം ആരെന്ന ചോദ്യത്തിനു പോലും ഇടം കൊടുക്കാത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനവും റിക്കാർഡുകൾ ഓരോന്നും കോഹ്‌ലി തിരുത്തിക്കുറിക്കുന്പോൾ പൂജാരയുടെ പ്രതിഭ ചർച്ചചെയ്യപ്പെടാതെ പോകുകയാണ്.

ഇഴഞ്ഞു നീങ്ങുന്നുവെന്ന ഇകഴ്ത്തലുകൾ

ദ്രാവിഡ് ക്രിക്കറ്റിൽ വിസ്മയം തീർക്കുന്പോഴും ക്രീസിൽ അചഞ്ചലനായി ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കുന്പോഴും ഇഴഞ്ഞു നീങ്ങുന്ന കളിക്കാരനെന്ന ഇകഴ്ത്തലുകളായിരുന്നു ക്രിക്കറ്റ് പണ്ഡിതന്മാർ അദ്ദേഹത്തിനു ചാർത്തികൊടുത്തിരുന്ന പട്ടം. എല്ലാവരും പരാജയപ്പെട്ടിടത്ത് വള്ളം മുങ്ങാതെ കാത്ത കപ്പിത്താനു കരയ്ക്കടുത്ത ശേഷം കേൾക്കേണ്ടി വന്ന വിമർശനങ്ങളായിരുന്നു ഇതൊക്കെയും. ഇതേ അവസ്ഥയാണ് പൂജാര ഇന്ന് അനുഭവിക്കുന്നത്. റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ വൃദ്ധിമാൻ സാഹയെയും രവീന്ദ്ര ജഡേജയെയും കൂട്ടുപിടിച്ച് ഓസീസ് താരങ്ങളെ വെള്ളം കുടിപ്പിച്ച് ഇരട്ട സെഞ്ചുറി നേടുന്പോഴും അതിനെ ക്രൂശിക്കുന്നത് അത്രയും റൺസടിക്കാൻ വേണ്ടിവന്ന പന്തുകളുടെ എണ്ണത്തിലാണ്. ഏകദിനത്തിലെയും ട്വന്‍റി -20യിലെയും ആക്രമണോത്സുക ശെെലിയല്ല മറിച്ച്, സമ്മർദങ്ങളെയും സാഹചര്യങ്ങളെയും പിന്നിലാക്കുന്ന നിശ്ചയദാർഢ്യമാണ് ടെസ്റ്റിൽ ഒരു കളിക്കാരനു വേണ്ടതെന്ന ബാലപാഠം ഓർമിപ്പിക്കുകയാണ് ഓരോ കളിക്കു ശേഷവും പൂജാര.

ഐപിഎൽ വിപ്ലവം

ഇന്ത്യൻ ടീമിലെത്താൻ ഇന്നുള്ള ഏറ്റവും എളുപ്പമായ കുറുക്കുവഴിയാണ് ഐപിഎൽ. സിക്സും ഫോറും അടിക്കുന്നതിന്‍റെ കണക്കെടുപ്പിൽ ഒരാളുടെ പ്രതിഭ ചോദ്യം ചെയ്യപ്പെടുന്പോൾ അതിലും ദ്രാവിഡിന്‍റെ പിൻഗാമിയാവുകയാണ് പൂജാര. 2008ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്‍റെ മാർക്വീ താരമായി ട്വന്‍റി 20യുടെ ചടുല താളത്തിനോടു പെരുത്തപ്പെടാനാവാതെ ദ്രാവിഡ് അപമാനിതനായപ്പോൾ പുതിയ സീസൺ ഐപിഎൽ ലേലത്തിൽ നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റ്സ്മാനായ പൂജാരയെ വാങ്ങാൻ പോലും ഒരു ടീമും സന്നദ്ധമായില്ല.


കണക്കിലെ പൂജാര

2010ൽ ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരന്പരയിലാണ് പൂജാര ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിക്കപ്പെടുന്നത്. ഗൗതം ഗംഭീറിനും വി.വി.എസ്. ലക്ഷ്ണിനും പരിക്കേറ്റപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ കുപ്പായമണിയാൻ പൂജാരയ്ക്കു നറുക്കുവീണു. ആദ്യ ഇന്നിംഗ്സിൽ നാലു റൺസ് മാത്രമെടുത്ത് പൂജാര മടങ്ങി. രണ്ടാം ഇന്നിംഗ്സിൽ ദ്രാവിഡിന്‍റെ മൂന്നാം നന്പറിലേക്കു ധോണി പൂജാരയ്ക്കു സ്ഥാനക്കയറ്റം നൽകി. 72 റൺസ് എടുത്തതിലുപരി വൻമതിലിനു പകരം ഇനി ആ സ്ഥാനം ആർക്കെന്ന ധോണിയുടെ ദീർഘവീക്ഷണം വിജയിക്കുകയായിരുന്നു അവിടെ.

പിന്നെയും രണ്ടു വർഷമെടുത്ത രാജ്യാന്തര ക്രിക്കറ്റിൽ പൂജാര ശ്രദ്ധിക്കപ്പെടാൻ. ഹെെദരാബാദിൽ ന്യൂസിലൻഡിനെതിരേ 159 റൺസെടുത്ത് ആദ്യ ടെസ്റ്റ് ശതകം പൂജാര സ്വന്തമാക്കി. ഈ പ്രകടനം ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും പൂജാരയ്ക്കു സ്ഥാനം നേടിക്കൊടുത്തു. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ‌ 206 റൺസെടുത്താണ് പൂജാര ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. പരന്പരയിലെ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ പൂജാര ഇംഗ്ലീഷ് നായകൻ അലിസ്റ്റർ കുക്കിനു പിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായാണ് ഇംഗ്ലണ്ട് പരന്പര അവസാനിപ്പിച്ചത്. ടെസ്റ്റിൽ 1000 റൺസ് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റിക്കാർഡ് സ്വന്തമാക്കി പൂജാര ടെസ്റ്റിലെ പൂജാര വിസ്മയത്തിനു തുടക്കമിടുകയായിരുന്നു. 2013ൽ ഓസീസിനെതിരേ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ പൂജാര മുരളി വിജയ്‌ക്കൊപ്പം 370 റൺസിന്‍റെ റിക്കാർഡ് രണ്ടാം വിക്കറ്റ് സഖ്യമാണ് പടുത്തുയർത്തിയത്. 2013ലെ ദക്ഷിണാഫ്രിക്കൻ പരന്പരയിൽ 280 റൺസോടെ ടോപ് സ്കോററായാണ് പൂജാര തന്‍റെ സ്ഥാനം ടീമിൽ ഉറപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.