ഇന്ത്യ ഇന്ന് കംബോഡിയയ്‌ക്കെതിരേ
ഇന്ത്യ ഇന്ന്  കംബോഡിയയ്‌ക്കെതിരേ
Tuesday, March 21, 2017 11:31 AM IST
നോം പെന്‍: ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം വീണ്ടും അന്താരാഷ്‌ട്ര പോരാട്ടങ്ങള്‍ക്കിറങ്ങുന്നു. ഇന്നു നടക്കുന്ന സൗഹൃദമത്സരത്തില്‍ ഇന്ത്യ കംബോഡിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിനാണ് മത്സരം. കംബോഡിയ ലോകറാങ്കിംഗില്‍ 173-ാം സ്ഥാനത്തും ഇന്ത്യ 132-ാം സ്ഥാനത്തുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മേല്‍ക്കോയ്മയുണ്ടെന്നു പറയാം. എന്നാല്‍, കംബോഡിയയെ എഴുതിത്തള്ളാനാവില്ലെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ പറഞ്ഞത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന മത്സരത്തില്‍ കംബോഡിയ കരുത്തരായ സൗദി അറേബ്യയോട് 2-7നു തോറ്റിരുന്നു. മാത്രവുമല്ല, അവര്‍ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും പരാജയപ്പെട്ടു. ഇന്ത്യയാകട്ടെ, അവസാനം കളിച്ച നാലു മത്സരങ്ങളിലും വിജയം കണ്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരുന്നു പ്യൂർട്ടോ റിക്കോയുമായി കഴിഞ്ഞ സെപ്റ്റംബറില്‍ നടന്നത്. അന്ന് 4-1നായിരുന്നു ഇന്ത്യയുടെ വിജയം.

യുവാക്കളുടെയും പുതുമുഖങ്ങളുടെയും പരിചയസമ്പന്നരുടെയും ടീമാണ് ഇന്ത്യ. സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ റോബിന്‍ സിംഗിനെ മാത്രം സ്‌ട്രൈക്കറാക്കിക്കൊണ്ടുള്ള തന്ത്രമാകും പരിശീലകന്‍ മെനയുന്നത്. 4-2-3-1 എന്ന ശൈലിയില്‍ ടീമിനെ ഇറക്കുമ്പോള്‍ മധ്യനിര കൂടുതല്‍ ശക്തിപ്പെടും.


ഇടതുവിംഗില്‍ നര്‍സാരിയും വലതുവിംഗില്‍ ഉദാന്തയും വരും. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോള്‍ ഛേത്രിക്കാണ്. ലിംഗ്‌ദോയും ബോര്‍ദസും മധ്യനിരയുടെ താളമാകും. പ്രതിരോധത്തില്‍ നാരായണ്‍ ദീസ് അര്‍ബണ്‍ മൊണ്ടാല്‍, സന്ദേശ് ജിങ്കന്‍ പ്രീതം കോട്ടാല്‍ എന്നിവരും വരും. ഗുര്‍പ്രീത് സിംഗായിരിക്കും ഗോള്‍വല കാക്കുന്നത്.

ടീമില്‍ മൂന്ന് മലയാളികള്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ആദ്യഇലവനില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത കുറവാണ്. സി.കെ. വിനീത്, അനസ് ഇടത്തൊടിക എന്നിവര്‍ പകരക്കാരായി വന്നേക്കാം. അതേസമയം, ഗുര്‍പ്രീതിനു പരിക്കേറ്റാല്‍ മാത്രമേ ടി.പി. രഹാനേഷിനു സാധ്യതയുള്ളൂ.

കംബോഡിയയുമായി അവസാനം കളിച്ചപ്പോള്‍ ഇന്ത്യ 6-0നു വിജയിച്ചിരുന്നു. 4-4-2 എന്ന ശൈലിയിലായിരിക്കും ബ്രസീലിയന്‍ പരിശീലകന്‍ വിറ്റോറിനോ കംബോഡിയയെ ഇറക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.