ബാഴ്‌സയ്ക്കു മികച്ച ജയം
ബാഴ്‌സയ്ക്കു മികച്ച ജയം
Monday, March 20, 2017 11:46 AM IST
മാഡ്രിഡ്: ലയണല്‍ മെസിയുടെ രണ്ടു ഗോളുകള്‍ ബാഴ്‌സലോണയെ ലാ ലിഗയിലെ കിരീടപോരാട്ടത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. പത്തു പേരുമായി കളിച്ച വാലന്‍സിയയെ 4-2ന് ന്യൂകാമ്പില്‍ ബാഴ്‌സലോണ തകര്‍ത്തു. ജയിച്ചെങ്കിലും ബാഴ്‌സലോണയുടെ പ്രതിരോധത്തിന്‍റെ പാളിച്ചകള്‍ മത്സരത്തില്‍ തുറന്നുകാട്ടി.

എലെയാക്വിം മന്‍ഗാലയിലൂടെ (29) വാലന്‍സിയയാണ് ആദ്യം ലീഡ് നേടിയത്. ഇത് ലൂയി സുവാരസിലൂടെ (35) ബാഴ്‌സലോണ തിരിച്ചടിച്ചു. കളി ഇടവേളയ്ക്കു പിരിയും മുമ്പ് മന്‍ഗാല ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ഇതേത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കി (45). ഇഞ്ചുറി ടൈമില്‍ മുനിര്‍ എല്‍ ഹദാരി സമനില നേടുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഒരാളുടെ കുറവ് വാലന്‍സിയയെ ബുദ്ധിമുട്ടിച്ചു. ബാഴ്‌സലോണ ആക്രമണം ശക്തമാക്കുകയും ചെയ്തു. 52-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ പാസില്‍ മെസി ബാഴ്‌സയ്ക്കു വീണ്ടും ലീഡ് നല്കി. മുഴുവന്‍ സമയം തീരാന്‍ രണ്ടു മിനിറ്റ് കൂടിയുള്ളപ്പോള്‍ നെയ്മറുടെ ക്രോസില്‍ ആന്ദ്രെ ഗോമസ് ബാഴ്‌സയുടെ ജയം ഉറപ്പിച്ചു. ജയത്തോടെ ബാഴ്‌സലോണയ്ക്ക് 63 പോയിന്‍റായി. ഒന്നാമതുള്ള റയലുമായി രണ്ടു പോയിന്‍റ് വ്യത്യാസമുണ്ടിപ്പോള്‍.


സെവിയ്യയുടെ കിരീട മോഹങ്ങള്‍ക്കു വീണ്ടും തിരിച്ചടി. ഇത്തവണ അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്നേറ്റ 3-1ന്‍റെ തോല്‍വിയാണ് സെവിയ്യയുടെ മോഹങ്ങള്‍ തകര്‍ത്തത്. ഡിയേഗോ ഗോഡിന്‍ (37), അന്‍റോണി ഗ്രീസ്മാന്‍ (61), കൊക്കെ (77) എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കു നിര്‍ണായക വിജയം നല്‍കിയത്. യോവാക്വിം കൊറേയ (85) മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

ആദ്യ പകുതിയിലെ ഹെഡറിലൂടെ ഗോഡിന്‍ അത്‌ലറ്റിക്കോയ്ക്കു ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ഗ്രീസ്മാനും കൊക്കെയും അത്‌ലറ്റിക്കോയുടെ ജയം ഉറപ്പിച്ചു. തോല്‍വിയോടെ മൂന്നാം സ്ഥാനക്കാരായ സെവിയ്യയ്ക്കു പോയിന്‍റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരമാണ് നഷ്ടപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.