ഇന്ത്യക്കു കൂറ്റൻ സ്കോർ; ഓസീസ് തകരുന്നു
ഇന്ത്യക്കു കൂറ്റൻ സ്കോർ; ഓസീസ് തകരുന്നു
Sunday, March 19, 2017 10:36 AM IST
റാഞ്ചി: നാലാം ദിനം ചേതേശ്വര്‍ പൂജാരയും വൃദ്ധിമാന്‍ സാഹയും ഓസ്‌ട്രേലിയയുടെ എല്ലാ മോഹങ്ങളും തകര്‍ത്ത് ബാറ്റ് വീശിയപ്പോള്‍ മൂന്നാം ടെസ്റ്റിൽ‌ ഇന്ത്യക്കു നിര്‍ണായകമായ ലീഡ്. രണ്ടാം ദിനം മുതല്‍ ബാറ്റ് ചെയ്ത പൂജാര നീണ്ട ഇന്നിംഗ്‌സുകൊണ്ട് കളി ഇന്ത്യയുടെ വരുതിയിലാക്കി. 525 പന്ത് നേരിട്ട പൂജാര 202 റൺസ് നേടി പുറത്തായി. മൂന്നാം ദിനം അവസാനത്തോടെ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന സാഹ സെഞ്ചുറി (117) കൊണ്ട് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ തകര്‍ത്തു. ഇരുവരും പുറത്തായശേഷം നാലാം ദിനത്തിന്‍റെ അവസാന സെഷനുകളില്‍ രവീന്ദ്ര ജഡേജ കൂടി അടിച്ചു തകര്‍ത്തുകളിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയുടെ വരുതിയിലായി. 152 റണ്‍സിന്‍റെ നിര്‍ണായക ലീഡും ഇന്ത്യക്കു ലഭിച്ചു. എട്ടോവറില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ രണ്ടു വിക്കറ്റുകള്‍ വീണപ്പോള്‍ റണ്‍സ് 23. ഇപ്പോഴും 129 റണ്‍സ് പിറകില്‍. ജഡേജ അര്‍ധ സെഞ്ചുറി തികച്ചതേ നായകന്‍ വിരാട് കോഹ്‌ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യന്‍ സ്‌കോര്‍ ഒമ്പത് വിക്കറ്റിന് 603.

ഓസീസ് സ്‌കോറിനു 91 റണ്‍സ് പിന്നില്‍നിന്ന് നാലാം ദിനം തുടങ്ങിയ പൂജാരയും സാഹയും പ്രതിരോധിച്ചും ആക്രമിച്ചും കളിച്ചപ്പോള്‍ സന്ദര്‍ശക ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനായില്ല. തുടക്കത്തില്‍ ചില അപ്പീലുകളെ അതിജീവിച്ചു പോയ ഇരുവരും പിന്നീട് ഒരവസരം പോലും നല്‍കാതെ ഇന്ത്യക്കു ലീഡ് നല്‍കി.

ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടില്‍ പിറന്നത് 199 റണ്‍സ്. നാലാം ദിനം വിക്കറ്റ് വീഴ്ച ഉണ്ടായത് വൈകുന്നേരത്തെ സെഷനില്‍. റണ്‍സ് വേഗം അടിച്ചെടുക്കാനുള്ള ശ്രമമാണ് ഇരുവരെയും വീഴ്ത്തിയത്. ഇവര്‍ ചെയ്യാനുദ്ദേശിച്ചത് ജഡേജ പൂര്‍ത്തിയാക്കി. 55 പന്തില്‍നിന്ന് 54 റണ്‍സ് അടിച്ചുകൂട്ടിയ ജഡേജ പുറത്താകാതെ നിന്നു. അവസാനം എട്ടോറവറില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ രണ്ടു വിക്കറ്റുകള്‍ ജഡേജ സ്വന്തമാക്കുകയും ചെയ്തു.

ക്ഷമാപൂര്‍വം പൂജാര

ക്ഷമയാണ് ഏറ്റവും വലിയ കരുത്തെന്ന് തെളിയിച്ച മറ്റൊരു പൂജാര രാഹുല്‍ ദ്രാവിഡിനെയാണ് ഓര്‍മിപ്പിച്ചത്. നീണ്ട ഇന്നിംഗ്‌സുകൊണ്ട് പൂജാര ദ്രാവിഡിനെ മറികടക്കുകയും ചെയ്തു. സാഹയുടെ മികച്ച കൂട്ടുകൂടി ലഭിച്ചതോടെ പൂജാര അനായാസം ഓസ്‌ട്രേലിയന്‍ പേസ് ആക്രമണത്തെ നേരിട്ടു. ആവശ്യ സമയത്തെ മികച്ച പ്രകടനം സാഹയെ അര്‍ഹിച്ച സെഞ്ചുറിയിലെത്തിക്കുകയും ചെയ്തു. പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സും പേസും നിറഞ്ഞ പന്തുകളെ തഴുകി പൂജാര പന്തിന്‍റെ മൂര്‍ച്ച കുറച്ചു. ഓസ്‌ട്രേലിയന്‍ നിരയില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ കമ്മിന്‍സ് നാലാം ദിനത്തിലെ ആദ്യ പന്തിലേ സാഹയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതായിരുന്നു. എന്നാല്‍, റിവ്യുവില്‍ പന്ത് ലെഗ് സ്റ്റംപില്‍നിന്ന് മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പോകുന്നതാണ് കണ്ടത്. ഉച്ച ഭക്ഷണത്തിനു മുമ്പ് പൂജാരയും എല്‍ബിയില്‍നിന്നു രക്ഷപ്പെട്ടു. നഥാന്‍ ലയണിന്‍റെ പന്തിലായിരുന്നു. റിവ്യുവില്‍ പന്ത് ലെഗ് സ്റ്റമ്പിന് അടുത്തെത്തുന്നില്ലെന്നു വ്യക്തമായി. സ്റ്റീവ് ഓക്കീഫും വിക്കറ്റിന് അടുത്തെത്തിയതായിരുന്നു. സാഹ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് വിട്ടുകളഞ്ഞു.

കൂട്ടുകെട്ട് മുറുകി, ബൗളര്‍മാര്‍ തളര്‍ന്നു

ഉച്ചയ്ക്കുശേഷം അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. പൂജാരയും സാഹയും കൂട്ടുകെട്ട് ബലപ്പെടുത്തിയോടെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ തളര്‍ന്നും തുടങ്ങി. നാല് ഓസീസ് ബൗളര്‍മാരും പൂജാരയുടെയും സാഹയുടെയും ക്ഷമാപൂര്‍വമുള്ള ബാറ്റിംഗിനു മുന്നില്‍ തളര്‍ന്നു തുടങ്ങി. ഗ്ലെന്‍ മാക്‌സ് വെല്ലിനു ഒരോവര്‍ നല്‍കിയതൊഴിച്ചാല്‍ മറ്റ് നാലു പേരും ഇരുവര്‍ക്കും മുന്നില്‍ അവശരായി.

പൂജാരയുടെ പ്രകടനം ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്‍റെ സെഞ്ചുറിയുടെ മികവ് നഷ്ടപ്പെടുത്തി. പതുക്കെ മുന്നോട്ടു പോയ പൂജാര കളി ഇന്ത്യയുടെ കൈകളിലാക്കിക്കൊടുക്കുകയും ഓസീസ് സമ്മര്‍ദം നല്‍കുകയും ചെയ്തു. ഒരറ്റത്ത് പന്തടക്കം പുലര്‍ത്തിയ കമ്മിന്‍സ് സാഹയെ വീണ്ടും വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇന്ത്യ റിവ്യുവിനു വിട്ടു. തീരുമാനം ഇന്ത്യക്ക് അനുകൂലം.

ഇതിനിടെ, സാഹയെ 51ല്‍ വച്ച് വേഡ് വിട്ടുകളഞ്ഞു. ഒക്കീഫായിരുന്നു ബൗളര്‍. ചായയ്ക്കു പിരിയുമ്പോള്‍ സാഹ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയായിരുന്നു. ചായയ്ക്കുശേഷം നേരിട്ട ആദ്യ പന്തില്‍ സാഹ സെഞ്ചുറി നേടി. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാം സെഞ്ചുറി. പിന്നീട് 24 റണ്‍സ് കൂടി ഇരുവരും ചേര്‍ത്തു. ഇതില്‍ പൂജാരയുടെ മൂന്നാം ഇരട്ട ശതകവും പിറന്നു. ലയണിന്‍റെ പന്തില്‍ സിംഗിളെടുത്താണ് സൗരാഷ്‌ട്ര ബാറ്റ്‌സ്മാന്‍ ഇരട്ട ശതകം ആഘോഷിച്ചത്. ഒരോവര്‍ കഴിഞ്ഞപ്പോള്‍ പൂജാരയെ ലയൺ മാക്‌സ് വെല്ലിന്‍റെ കൈകളിലെത്തിച്ചു. 21 ഫോറുകളാണ് സൗരാഷ്ട്ര താരം പായിച്ചത്. പിന്നീടെത്തിയ ജഡേജയും വേഗത്തില്‍ സ്‌കോര്‍ ചെയ്തു തുടങ്ങി. ജഡേജയ്‌ക്കൊപ്പം പെട്ടെന്നു റണ്‍സ് അടിച്ചുകൂട്ടാനുള്ള സാഹയുടെ ശ്രമവും വിജയം കണ്ടില്ല. ഓക്കീഫിന്‍റെ പന്തില്‍ മാക്‌സ്‌വെല്ലിനു ക്യാച്ച്. എട്ട് ഫോറും ഒരു സിക്‌സുമാണ് സാഹയുടെ ബാറ്റില്‍നിന്നു വന്നത്. ഇതിനുശേഷം ജഡേജ ആക്രമണ ചുമതല ഏറ്റെടുത്തു. ജഡേജയ്ക്കൊപ്പം ഉമേഷ് യാദവും നല്ല കൂട്ടുകെട്ട് കാഴ്ചവച്ചതോടെ ഈ കൂട്ടുകെട്ട് അര്‍ധ സെഞ്ചുറി കടന്നു. യാദവ് പുറത്തായശേഷമെത്തിയ ഇഷാന്ത് ശര്‍മയുടെ പിന്തുണയില്‍ ജഡേജ അര്‍ധ സെഞ്ചുറി കടന്നു. ഇതോടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചുകൊണ്ട് നായകന്‍ തിരിച്ചുവിളിച്ചു.


പെട്ടെന്നു തന്നെ ഓസ്‌ട്രേലിയയെ ബാറ്റിംഗിനിറക്കി അവരെ സമ്മര്‍ദത്തിലാക്കുകയെന്നതായിരുന്നു കോഹ് ലിയുടെ ലക്ഷ്യവും. അശ്വിനും ജഡേജയും ബൗളിംഗ് തുടങ്ങുകയും ചെയ്തു. ഡേവിഡ് വാര്‍ണറുടെയും (14), നൈറ്റ് വാച്ച്മാന്‍ ലയോണിന്‍റെയും (2) വിക്കറ്റെടുത്ത് ജഡേജ അവസാന ദിനമായ ഇന്ന് ഓസീസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്കു തള്ളിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്‍റെ റിക്കാര്‍ഡും തകര്‍ത്ത് ചേതേശ്വര്‍ പൂജാര. ടെസ്റ്റില്‍ ഇന്ത്യക്കായി ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം പന്തുകള്‍ നേരിട്ട താരം എന്ന റിക്കാര്‍ഡാണ് പൂജാര സ്വന്താക്കിയത്. 2004ല്‍ റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ 495 പന്തുകള്‍ ദ്രാവിഡ് നേരിട്ടിരുന്നു. ഇതായിരുന്നു ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സ്.

മത്സരം നാലാം ദിനം അവസാന സെഷനിലേക്ക് കടക്കുമ്പോള്‍ 525 പന്തുകള്‍ നേരിട്ട പൂജാര 202 റണ്‍സ് എടുത്ത് പുറത്തായി. 21 ബൗണ്ടറികളുടെ സഹായത്തോടെയാണ് പൂജാരയുടെ മാരത്തണ്‍ ഇന്നിംഗ്സ്. ലിയോണിന്‍റെ പന്തില്‍ മാക്സ്‌വെല്‍ പിടിച്ചാണ് പൂജാര പുറത്തായത്. പൂജാരയുടെ ക്ഷമാപൂര്‍വമായ ഇന്നിംഗ്‌സ് കണ്ട് ഓസീസ് താരങ്ങള്‍ പോലും നമിച്ചുപോയി.

പൂജാരയ്ക്കു പുറമേ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടോ അതിലധികമോ ഡബിള്‍ സെഞ്ചുറി നേടിയ അഞ്ചു താരങ്ങളുണ്ട്. ഹാമണ്ടും ബ്രയന്‍ ലാറയും മൂന്നു ഡബിള്‍ സെഞ്ചുറികള്‍ നേടിയപ്പോള്‍ സച്ചിന്‍, ഗ്രേയം പൊള്ളോക്ക്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ രണ്ടു ഡബിള്‍ സെഞ്ചുറികള്‍ നേടി.
11 ഡബിള്‍സെഞ്ചുറികളാണ് പൂജാര ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ 10 ഫസ്റ്റ്ക്ലാസ് ഡബിളുകള്‍ നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു മൂന്നാമത്തെ ഡബിളാണ്.

പരിഹാസം ഇവിടെ വേണ്ട!

റാഞ്ചി: ഇന്ത്യ - ഓസ്‌ട്രേലിയ ആംഗ്യയുദ്ധം അവസാനിക്കുന്നില്ല. പരിക്കേറ്റ തന്നെ പരിഹസിച്ച ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയതോടെ ഫാല്‍ഡിന് ഇന്നലെയും ചൂടു പിടിച്ചു. തന്നെ പരിഹസിച്ച മാക്സ്‌വെല്‍ അടക്കമുളള താരങ്ങളെ അതേനാണയത്തില്‍ പരിഹസിച്ചാണ് കോഹ്‌ലി ഇന്നലെ ഫീല്‍ഡില്‍ നിറഞ്ഞത്. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെ ജഡേജ പുറത്താക്കിയപ്പോഴാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ മറുപടി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ കോഹ്‌ലി പുറത്തായപ്പോള്‍ ആഹ്ലാദസൂചകമായി മാക്സ്‌വെല്‍ കോഹ്‌ലിയെ കളിയാക്കിയിരുന്നു.

കോഹ്‌ലിയുടെ ഷോള്‍ഡറില്‍ പന്ത് വേദനകൊണ്ടു പുളഞ്ഞതിനെയാണ് മാക്‌സ്‌വെല്‍ വളരെ മോശമായി പരിഹസിച്ചത്. ആദ്യ ദിനം പരിക്കേറ്റപ്പോള്‍ ഒരു കൈ കൊണ്ട് തോളെല്ല് പിടിച്ച് വേദന കൊണ്ട് പുളഞ്ഞ കോഹ്‌ലിയെ അനുകരിച്ചായിരുന്നു നേരത്തെ മാക്സ്‌വെല്‍ ഇന്ത്യന്‍ നായകനെ പരിഹസിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.