സന്തോഷ് ട്രോഫി; ഇന്നു ജയിച്ചാല്‍ കേരളം സെമിയില്‍
സന്തോഷ് ട്രോഫി; ഇന്നു ജയിച്ചാല്‍ കേരളം സെമിയില്‍
Saturday, March 18, 2017 12:02 PM IST
മഡ്ഗാവ്: കേരളത്തിന്‍റെ യുവനിരയുടെ മിന്നും പ്രകടനം ആവര്‍ത്തിക്കുമോ? സന്തോഷ് ട്രോഫിയില്‍ നിര്‍ണായക ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം ഇന്നു മിസോറാമിനെതിരേ ഇറങ്ങുമ്പോള്‍ ഏവരുടെയും ചോദ്യം ഇതാണ്. പഞ്ചാബിനെതിരേ തോല്‍വിയുടെ പടിവാതില്‍ക്കല്‍നിന്ന് സമനില സ്വന്തമാക്കിയ കേരളം ഇന്ന് വൈകുന്നേരം നാലിന് മിസോറാമിനെ നേരിടും. ആദ്യമത്സരത്തില്‍ റെയില്‍വേസിനെ പരാജയപ്പെടുത്തിയ കേരളം ഇന്നു വിജയിച്ചാല്‍ സെമിയിലേക്കു മാര്‍ച്ച് ചെയ്യും. മികച്ച ഫോമിലുള്ള കേരളത്തിന് അതു സാധിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍, നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ഏറ്റവും കരുത്തരായ ടീമാണ് മിസോറാമിന്‍റേത്. ഏതു ടീമിനെയും തകര്‍ക്കാനുള്ള കെല്പ് അവര്‍ക്കുണ്ട്. ആക്രമണഫുട്‌ബോളാണ് അവരുടെ ശക്തി. അതറിഞ്ഞു കൃത്യമായ പ്രതിരോധവും ആക്രമണവും നടത്തിയാല്‍ കേരളത്തിനു വിജയിക്കാനാകും. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ സര്‍വീസസ് വീണ്ടും തോറ്റു.


മേഘാലയ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് സര്‍വീസസിനെ പരാജയപ്പെടുത്തിയത്. ഇതോടെ മേഘാലയ സെമി പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ സര്‍വീസസ് പുറത്തായി. ഗ്രൂപ്പില്‍ മുന്നിലുള്ള ഗോവ സെമി ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തിനായി ബംഗാളും മേഘാലയയും തമ്മിലാണ് പോരാട്ടം.

എട്ടാം മിനിറ്റില്‍ ദിബിന്‍ റോയി നോംഗ്‌സ്പുംഗ് (8), ബിഷര്‍ലാംഗ് ഖറുമുനയ്ദ് (76) എന്നിവരാണ് മേഘാലയയ്ക്കായി ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ഗോവ ചണ്ഡിഗഡുമായി 1-1 സമനിലയില്‍ പിരിഞ്ഞു. 13-ാം മിനിറ്റില്‍ ആരണ്‍ ഡിസില്‍വയാണ് ഗോവയുടെ ഗോള്‍ നേടിയത്. 51-ാം മിനിറ്റില്‍ സേജ്പാല്‍ സിംഗ് ചണ്ഡിഗഡിനായി തിരിച്ചടിച്ചു. ചണ്ഡിഗഡും സര്‍വീസസുമാണ് ഗ്രൂപ്പില്‍നിന്നു പുറത്തായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.