കോഹ്‌ലിയെ മാറ്റിമറിച്ച പുസ്തകം ഇതാ...
കോഹ്‌ലിയെ മാറ്റിമറിച്ച പുസ്തകം ഇതാ...
Saturday, February 18, 2017 1:54 PM IST
മുംബൈ: ക്രിക്കറ്റിന്‍റെ റിക്കാര്‍ഡ് പുസ്‌കത്തില്‍ ഓരോ മത്സരം കഴിയുമ്പോഴും പുതുചരിതം എഴുതിച്ചേര്‍ക്കുകയാണ് വിരാട് കോഹ്‌ലി. നായകനായും കളിക്കാരനായുമുള്ള കോഹ്‌ലിയുടെ വിജയത്തിനു പിന്നിലുള്ള രഹസ്യം എന്തായിരിക്കും? കഠിനാധ്വാനവും പരിശീലനവും ഭക്ഷണക്രമവുമെല്ലാം ആ വിജയത്തിനു പിന്നിലുണ്ടെങ്കിലും തന്നെ ഒത്തിരിയേറെ പ്രചോദിപ്പിച്ച ഒരു പുസ്‌തകത്തെപ്പറ്റി കോഹ്‌ലി വെളിപ്പെടുത്തിയിരിക്കുകയാണ്.

പരമഹംസ യോഗാനന്ദയുടെ ഒരു യോഗിയുടെ ആത്മകഥയാണ് ഇന്ത്യന്‍ നായകന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത്. മോശം ഫോമിലായിരുന്ന തനിക്ക് ഈ പുസ്തകം ഏറെ പ്രചോദനം നല്‍കിയെന്നാണ് കോഹ്‌ലിപറയുന്നത്. ഇപ്പോള്‍ കരിയറിന്‍റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന കോഹ്‌ലി നാലു തുടര്‍ച്ചയായ ടെസ്റ്റ് പരമ്പരകളില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യതാരമായിരിക്കുകയാണ്. തനിക്ക് ഏറ്റവും പ്രചോദനമായിട്ടുള്ള പുസ്‌തകവുമായി നില്‍ക്കുന്ന ചിത്രം കോഹ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പുസ്തകം ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ മാറ്റുമെന്നാണ് കോഹ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.


നേരത്തെ, പ്രതിഭയുള്ള ഒരു താരത്തില്‍ നിന്ന് മഹാനായ താരത്തിലേക്കുള്ള കോഹ്‌ലിയുടെ വളര്‍ച്ചയെപ്പറ്റി മുന്‍ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ ഏറെക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. കളി മികച്ചതാക്കാന്,‍ ഇഷ്ടപ്പെട്ട ഭക്ഷണകാര്യത്തില്‍ പ്പോലും വിട്ടുവീഴ്ചയ്ക്കു കോഹ്‌ലി തയാറായെന്നായിരുന്നു ശര്‍മയുടെ വെളിപ്പെടുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.