ഓള്‍ഡ് ട്രാഫോഡില്‍ ഇബ്ര മാജിക്
ഓള്‍ഡ് ട്രാഫോഡില്‍ ഇബ്ര മാജിക്
Friday, February 17, 2017 1:44 PM IST
മാഞ്ചസ്റ്റര്‍: ചുവന്ന ചെകുത്താന്മാരുടെ കുപ്പായത്തില്‍ ആദ്യ ഹാട്രിക് നേടി സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് കളം നിറഞ്ഞപ്പോള്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനു വമ്പന്‍ ജയം. യൂറോപ്പ ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സാന്‍ എറ്റിനിയെ തകര്‍ത്തെറിഞ്ഞത്. ഇരു ടീമുകളിലുമായി കളിക്കുന്ന പോഗ്ബ സഹോദരന്മാരുടെ പോരാട്ടമായി വിശേഷിപ്പിച്ചിരുന്ന മത്സരത്തില്‍ പക്ഷേ താരമായത് ഇബ്രയാണ്. ആദ്യ പകുതിയുടെ 15-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 75, 88 മിനിറ്റുകളിലും ഇബ്ര വലകുലുക്കിയതോടെ പ്രാഥമിക റൗണ്ടിലെ ആദ്യപാദ മത്സരം യുണൈറ്റഡ് അനായാസമായി സ്വന്തമാക്കി. യുണൈറ്റഡ് ജഴ്‌സിയില്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി ഇബ്ര 23 ഗോളുകളും തികച്ചു. 15-ാം മിനിറ്റില്‍ ലഭിച്ച ഫ്രികിക്ക് വലയിലെത്തിച്ചാണ് ഇബ്ര ആദ്യഗോള്‍ സ്വന്തമാക്കിയത്. ആദ്യപകുതിയില്‍ പിന്നീട് വലചലിപ്പിക്കാന്‍ ഇരുടീമിനും സാധിച്ചില്ല.

സ്വന്തം ആരാധകര്‍ക്കു മുമ്പില്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച യുണൈറ്റഡ് 75-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ബോക്‌സിനുള്ളില്‍ ഇടതുവശത്തു കൂടി കുതിച്ച റാഷ്‌ഫോര്‍ഡ് നല്‍കിയ പാസ് സാന്‍ ഏറ്റിനി ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയെത്തിയത് ഇബ്രഹാമോവിച്ചിന്‍റെ കാലുകളിലേക്ക്. തടയാന്‍ ഡിഫന്‍ഡര്‍മാരും ഗോള്‍കീപ്പറുമില്ലാത്ത പോസ്റ്റില്‍ സ്ലാട്ടന്‍ അനായാസമായ ബോളെത്തിച്ചു. ജയമുറപ്പാക്കിയെങ്കിലും ആദ്യപാദത്തില്‍ മികച്ച ലീഡ് നേടാന്‍ മാഞ്ചസ്റ്റര്‍ താരങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിനെത്തിച്ചു ഇബ്ര ഹാട്രിക്കും യുണൈറ്റഡിന്‍റെ വന്‍വിജയവും ആഘോഷിച്ചു. സ്‌കോര്‍ ലൈന്‍ സൂചിപ്പിക്കുപോലെ ഏകപക്ഷീയമല്ലായിരുന്നു കളി. നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഫ്രഞ്ച് ക്ലബ്ബിനു സാധിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് അവര്‍ക്കുവിനയായി. ആദ്യപാദത്തില്‍ മികച്ച ലീഡ് നേടിയതോടെ മാഞ്ചസ്റ്റര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോയ്ക്ക്ആശ്വാസമായി.

ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ സതാംപ്ടണെ നേരിടുന്നതിനു നാലു ദിവസം മുമ്പാണ് ഏറ്റിനിയുമായുള്ള രണ്ടാം പാദ മത്സരം നടക്കുന്നത്. പോഗ്ബ സഹോദരന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്ററിന്‍റെ പോള്‍ പോഗ്ബയ്ക്കുതന്നെയായിരുന്നു വിജയം. യുണൈറ്റഡിന്‍റെ മധ്യനിരയില്‍ ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തി പോള്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞെടുത്തു.


മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തുമായെത്തിയ എസി റോമ സ്പാനിഷ് ക്ലബ് വിയ്യാറയലിനെ എതിരില്ലാത്ത നാലു ഗോളിനു മുക്കി. റോമയുടെ മുന്നേറ്റനിര താരം എഡിന്‍ ജെക്കോ നേടിയ ഹാട്രിക് ഗോളാണ് വിയ്യാറയലിനെ വിജയസ്വപ്‌നങ്ങൾ തകര്‍ത്തെറിഞ്ഞത്.

യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയം നേടി യുക്രയ്ന്‍ ക്ലബ് ഷക്തര്‍ ഡൊണെറ്റ്‌സ്‌ക് സ്പാനിഷ് ക്ലബ് സെല്‍റ്റ വിഗോയെ എതിരില്ലാത്ത ഗോളിനു പരാജയപ്പെടുത്തി. സെല്‍റ്റയുടെ ആക്രമണം തകര്‍ത്തു നടത്തിയ കൗണ്ടര്‍ അറ്റാക്കിലൂടെ ബ്ലാങ്കോ ലെസ്ചുക്കാണ് 27-ാം മിനിറ്റില്‍ ഷക്തറിനു വേണ്ടി ഗോള്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരായ ടോട്ടനം ഹോട്‌സ്പറിനും യൂറോപ്പ ലീഗില്‍ അടിപതറി. ബെല്‍ജിയം ക്ലബ്ബായ ജെന്‍റാണ് ടോട്ടനത്തെ ഏക ഗോളിന് പരാജയപ്പെടുത്തിയത്. 59-ാം മിനിറ്റില്‍ ജെര്‍മി പെര്‍ബറ്റാണ് ടോട്ടനത്തിന്‍റെ ഹൃദയംതകര്‍ത്ത ഗോള്‍ നേടിയത്. ടോട്ടനത്തിന്‍റെ സൂപ്പര്‍ താരം ഹാരി കെയ്ന്‍ മുട്ടിനു പരിക്കേറ്റ് പുറത്തായതും ഇംഗ്ലീഷ് ക്ലബ്ബിനു തിരിച്ചടിയായി.

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ആക്രമണവും ഇറ്റാലിയന്‍ പ്രതിരോധവും ഏറ്റുമുട്ടിയപ്പോള്‍ ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാഷിനെ ഫിയോറെന്‍റിന എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളില്‍ ലയോണ്‍ 4-1ന് അല്‍ക്മനാറിനെയും ആന്‍ഡര്‍ലെച്ച്റ്റ് എതിരില്ലാത്ത രണ്ടു ഗോളിന് സെനിത് സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിനെയും പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ ബില്‍ബോവോ 3-2 എന്ന സ്‌കോറിന് അപ്പോല്‍ നിക്കോസിയയെ തോല്‍പ്പിച്ചപ്പോള്‍ അയാക്‌സിനെ ലെഗിയ വാര്‍സോ ഗോള്‍രഹിത സമനിലയിലും തളച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.