ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് : ആന്‍ഡി മുറെയും ആംഗലിക് കെര്‍ബറും പുറത്ത്
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് : ആന്‍ഡി മുറെയും ആംഗലിക് കെര്‍ബറും പുറത്ത്
Saturday, January 21, 2017 1:42 PM IST
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും വമ്പന്‍ അട്ടിമറി. പുരുഷ, വനിതാ ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ഇന്നലെ അപ്രതീക്ഷിത തോല്‍വിയോടെ പുറത്തായി. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്‍റെ ആന്‍ഡി മുറെ 50-ാം റാങ്കുകാരനായ ജര്‍മനിയുടെ മിസ്ക സ്വെരെവിനോട് പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ഇതോടെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്ന മുറെയുടെ സ്വപ്‌നം പൊലിഞ്ഞു. നേരത്തേ രണ്ടാം റൗണ്ടില്‍ ലോക രണ്ടാം റാങ്കുകാരനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും അട്ടിമറിയിലൂടെ പുറത്തായിരുന്നു.

വനിതാ സിംഗിള്‍സിലെ ലോക ഒന്നാം റാങ്കുകാരിയായ ജര്‍മനിയുടെ ആംഗലിക് കെര്‍ബറും അപ്രതീക്ഷിത തോല്‍വിയോടെ പുറത്തേക്കു നടന്നു. 36-ാം റാങ്കുകാരിയായ അമേരിക്കയുടെ കൊകോ വാന്‍ഡെവേഗാണ് കെര്‍ബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്. സ്‌കോര്‍: 6-2, 6-3. അതേസമയം, പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡറര്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജപ്പാന്‍റെ കെയി നിഷികോരിയെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 6-7(4-7), 6-4, 6-1, 4-6, 6-3നായിരുന്നു നിഷികോരിയെ ഫെഡറര്‍ കീഴടക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ഫ്രാന്‍സിന്‍റെ സോംഗ എന്നിവരും അവസാന എട്ടിലേക്ക് എത്തി.

വനിതാ സിംഗിള്‍സില്‍ 27-ാം റാങ്കുകാരിയായ റഷ്യയുടെ അനതേഷ്യ പൗലിചെങ്കോവ 10ാം റാങ്കുകാരിയായ സ്വന്തം നാട്ടുകാരി സ്വെറ്റ്‌ലന കുസ്‌നെറ്റ്‌സോവയെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 6-3, 6-3നായിരുന്നു പൗലിചെങ്കോവയുടെ ജയം. മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ വീനസ് വില്യംസ് 6-3, 7-5 ന് ജര്‍മനിയുടെ ബര്‍ഥേലിനെ കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയം സ്വന്തമാക്കിയ സ്പാനിഷ് സുന്ദരി ഗാര്‍ബിനെ മുഗുരുസയും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഏഴാം റാങ്കുകാരിയായ മുഗുരുസയുടെ കന്നി ക്വാര്‍ട്ടര്‍ പ്രവേശനമാണിത്.


അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച മുറെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ 7-5, 5-7, 6-2, 6-4നാണ് ജര്‍മന്‍ താരത്തോട് പരാജയപ്പെട്ടത്. മൂന്ന് സെറ്റ് ടൈബ്രേക്കറില്‍ എത്തിച്ച് സ്വന്തമാക്കിയാണ് സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ക്വാര്‍ട്ടറില്‍ എത്തിയത്.
പൊരുതിക്കളിച്ച ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ 7-6(7-2), 7-6(7-4), 7-6(7-4) എന്ന സ്‌കോറില്‍ സ്വിസ് താരം മറികടന്നു.

സാനിയ പുറത്ത്; പെയ്‌സിനു ജയം

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ സഖ്യം വനിതാ ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്. ജപ്പാനിന്‍റെ മിയോ കാതോ- എറി ഹുസുമി ജോഡിയാണ് സാനിയ-ചെക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബൊറ സ്‌ട്രെയ്‌കോവ സഖ്യത്തെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയത്. 6-3, 2-6, 6-2നായിരുന്നു ഇന്ത്യ-ചെക് കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറില്‍ പരാജയം സമ്മതിച്ചത്.

അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം ആദ്യ റൗണ്ടില്‍ ജയം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.