ഓസ്ട്രേലിയൻ ഓപ്പൺ: മുറെ, മുഗുരുസ, കെർബർ മൂന്നാം റൗണ്ടില്‍
ഓസ്ട്രേലിയൻ ഓപ്പൺ: മുറെ, മുഗുരുസ, കെർബർ മൂന്നാം റൗണ്ടില്‍
Wednesday, January 18, 2017 2:19 PM IST
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുന്‍നിര താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏഴാം സീഡും മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ മാരിന്‍ ചിലിച്ച്, നിക് കീറിയോസ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്‍റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടിലെത്തി. റഷ്യയുടെ കൗമാര താരം ആന്‍ഡ്രെ റുബ്ലെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കശക്കിയാണ് മുറെ മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-0, 6-2.
അമേരിക്കയുടെ വെറ്ററന്‍ താരം സാം കെറിയാണ് മുറെയുടെ എതിരാളി. അതേസമയം, മത്സരം പുരോഗമിക്കവേ മുറെയ്ക്ക് പരിക്കേറ്റത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാന്‍ മുറെയ്ക്കു സാധിച്ചിട്ടില്ല. മറ്റൊരു ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സാണ് ക്രൊയേഷ്യയുടെ മാരിന്‍ ചിലിച്ചിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 7-5, 6-3, 6-3, നിലവില്‍ ഓസ്‌ട്രേലിയയുടെ ബര്‍ണാഡ് ടോമിക്കാണ് അടുത്ത റൗണ്ടില്‍ ഇവാന്‍സിന്‍റെ എതിരാളി. 2014ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് സിലിക്. 14-ാം സീഡ് നിക് കീറിയോസിനെ അട്ടിമറിച്ചുകൊണ്ട് ശ്രദ്ധേയനായത് ലോക റാങ്കിംഗില്‍ 89-ാം സ്ഥാനത്തുള്ള ഇറ്റലിയുടെ ആന്‍ഡ്രിയാസ് സെപ്പിയാണ്. സ്‌കോര്‍: 1-6, 6-7, 6-4, 6-2, 10-8. ആദ്യ രണ്ടു സെറ്റ് അനാസായം നേടിയിട്ടായിരുന്നു കീറിയോസ് പരാജയപ്പെട്ടത്. മൂന്നാം റൗണ്ടില്‍ സ്റ്റീവ് ഡാര്‍സിസ് ആണ് സെപ്പിയുടെ എതിരാളി.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡറര്‍ അമേരിക്കയുടെ നോവ റൂബിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 6-3, 7-6. 17ം സീഡായ ഫെഡററുടെ അടുത്ത എതിരാളി 2010ലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ തോമസ് ബെര്‍ഡിച്ചാണ്.

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറും സ്‌പെയിനിന്‍റെ ഗാര്‍ബിനെ മുഗുരുസയും അമേരിക്കയുടെ വീനസ് വില്യംസും മൂന്നാം റൗണ്ടിലെത്തി. നാട്ടുകാരിയായ കാരിന വിത്യോഫ്റ്റിനോട് കഷ്ടിച്ചാണ് കെര്‍ബര്‍ ജയിച്ചത്. സ്‌കോര്‍: 6-2, 6-7, 6-2. ഇന്നലെ 29 വയസ് തികഞ്ഞ കെര്‍ബര്‍ മൂന്നാം റൗണ്ടില്‍ ചെക് റിപ്പബ്ലിക്കിന്‍റെ ക്രിസ്റ്റീന പ്ലിഷ്കോവയെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ സ്‌റ്റെഫാനി വോയഗലെയെ 6-3, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. അതേസമയം, മുഗുരുസയുടെ വിജയം അത്ര അനായാസമായിരുന്നില്ല. അമേരിക്കയുടെ സാമന്ത ക്രോഫോര്‍ഡിനെ 7-5, 6-4നാണ് മുഗുരുസ പരാജയപ്പെടുത്തിയത്. ലാത്വിയയുടെ സേവറ്റോവയാണ് മൂന്നാം റൗണ്ടില്‍ മുഗുരുസയുടെ എതിരാളി.


ദീര്‍ഘപോരാട്ടത്തില്‍ ഇസ്‌നര്‍ വീണു

ദീര്‍ഘപോരാട്ടത്തിനു പേരുകേട്ട ജോണ്‍ ഇസ്‌നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുറത്തായി. അതും നാലു മണിക്കൂറോളം നീണ്ടുനിന്ന മത്സരത്തിനൊടുവില്‍. ജര്‍മനിയുടെ മിസ്ചാ സ്വരേവാണ് അമേരിക്കന്‍ താരത്തെ തകര്‍ത്തത്. 2010 ലെ വിംബിള്‍ഡണിലെ മൂന്നാം ദിനത്തിലെ പോരാട്ടം ചരിത്രമായിരുന്നു. 183 ഗെയിം നീണ്ടുനിന്ന ഇതിഹാസപോരില്‍ ഏറ്റുമുട്ടിയത് ഇസ്‌നറും നിക്കോളസ് മഹുതുമായിരുന്നു. 11 മണിക്കൂറാണ് വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടല്‍ നടന്നത്. മത്സരത്തില്‍ ഇസ്‌നര്‍ ജയിച്ചു. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിനായിരുന്നു അന്ന് ലോകം സാക്ഷ്യംവഹിച്ചത്.
ഇന്നലെ 6-7 (4-7), 6-7 (4-7), 6-4, 7-6(9-7), 9-7നായിരുന്നു ജര്‍മന്‍ താരത്തിന്‍റെ ജയം.

സാനിയയും ബൊപ്പണ്ണയും വിജയത്തോടെ തുടങ്ങി



മെല്‍ബണ്‍: ‍ ഇന്ത്യന്‍ പ്രതീക്ഷകളായ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും വിജയത്തോടെ തുടങ്ങി. വനിതാ ഡബിള്‍സില്‍ സാനിയ മിർസ- ബാര്‍ബോറ സ്ട്രിക്കോവ സഖ്യം ബ്രിട്ടീഷ് പെയറായ ജോസ്‌ലിന്‍ റേയും അന്ന സ്മിത്തിനെയും പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകളില്‍ 6-3,6-1 എന്ന സ്‌കോറിനാണ് സാനിയ സഖ്യം ജയിച്ചുകയറിയത്. കഴിഞ്ഞ വര്‍ഷം മാര്‍ട്ടീന ഹിംഗിസുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ സാനിയ കിരീടം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ചെന്നൈ ഓപ്പണ്‍ കിരീടം നേടിയതിന്‍റെ ആത്മവിശ്വാസവുമായെത്തിയ ബൊപ്പണ്ണയും കൂട്ടാളി ഉറുഗ്വെയുടെ പാബ്ലോ ക്യുവാസും 6-4, 7-6 എന്ന സ്‌കോറിനാണ് ബ്രസീല്‍ - അര്‍ജന്‍റീന കൂട്ടുക്കെട്ടായ മാക്‌സിമോ തോമസ് - ബെല്ലൂച്ചി മാക്‌സിമോ ഗോണ്‍സാല്‍വസ് സഖ്യത്തെ മറികടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.