മലപ്പുറത്തിന്‍റെ കളിത്തട്ടിലേക്ക് ഗോകുലം എഫ്‌സി
മലപ്പുറത്തിന്‍റെ കളിത്തട്ടിലേക്ക്  ഗോകുലം എഫ്‌സി
Tuesday, January 17, 2017 2:20 PM IST
മലപ്പുറം: മലപ്പുറത്തിന്‍റെ ഫുട്‌ബോള്‍ പാരമ്പര്യത്തിനു മുതല്‍ക്കൂട്ടായി ഗോകുലം എഫ്‌സി എന്ന പേരില്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്. ഫുട്‌ബോളിനെ ജീവനുതുല്യം സനേഹിക്കുന്ന ഒരു നാടിന്‍റെ വികാരമായി ക്ലബ്ബിനെ മാറ്റിയെടുത്തു ഉയരങ്ങളിലെത്തിക്കാനുള്ള ആദ്യചുവട് ആരംഭിച്ചു. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച ടീമുകളിലൊന്നാകുക എന്ന ലക്ഷ്യത്തോടെയാണ് ഗോകുലം ഗ്രൂപ്പ് ഫുട്‌ബോള്‍ ടീമിനു രൂപംനല്‍കിയത്. സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളില്‍ ക്ലബ്ബുകള്‍ പലതും രൂപം കൊണ്ടിട്ടും കാല്‍പ്പന്തുകളിയെ നെഞ്ചേറ്റുന്ന മലപ്പുറത്ത് ഇതുവരെ പ്രഫഷണല്‍ ക്ലബ്ബിന്‍റെ സാന്നിധ്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇതാദ്യമായി മലപ്പുറം കേന്ദ്രീകരിച്ചു പ്രഫഷണല്‍ ക്ലബ് ഉദയം കൊള്ളുകയാണ്. വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ക്ലബ് അരങ്ങേറ്റത്തിനുള്ള കച്ചമുറുക്കലിലാണ്. ഇതിനകം കേരളത്തില്‍ രൂപം കൊണ്ട മറ്റു ക്ലബ്ബുകളുടെ പതനങ്ങളില്‍ നിന്നു പാഠം പഠിച്ചാണ് ദീര്‍ഘകാലത്തെ ആലോചനയില്‍ നിന്നു ഗോകുലം ഫുട്‌ബോള്‍ ക്ലബ് പിറവി കൊള്ളുന്നത്.

മുമ്പ് കൊച്ചി ആസ്ഥാനമായി രൂപം കൊണ്ട എഫ്‌സി കൊച്ചിന്‍, വിവാ കേരള തുടങ്ങി ഒരുപാട് ക്ലബ്ബുകളുടെ വഴിക്കായിരിക്കില്ല ഗോകുലം എഫ്‌സിയുടെ പോക്ക് എന്നു വിശ്വസിക്കാം. പണത്തിന്‍റെ ധാരാളിത്തവും ധൂര്‍ത്തുമായിരുന്നു അകാലമൃത്യുവിനിരയായ എഫ്‌സി കൊച്ചിന്‍റെ ഗതിയെങ്കില്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഓരോ പൈസയും ആലോചിച്ചു മാത്രം ചെലവിടുന്ന സാമ്പത്തിക തന്ത്രമാണ് ഗോകുലം എഫ്‌സിയുടേത്. ക്ലബ് മാനേജ്‌മെന്‍റിനെ അക്ഷരം പ്രതി അനുസരിക്കുന്ന കളിക്കാര്‍ക്കൊപ്പം ആത്മവിശ്വാസത്തിലാണ് ഗോകുലം എഫ്‌സി കടന്നുവരുന്നത്.

ക്ലബ്ബിന്‍റെ തുടക്കമെന്ന നിലയില്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ക്ലബ്ബിന്‍റെ ലോഗോ പ്രകാശനവും ജഴ്‌സി അവതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തു നടക്കുന്ന കേരള പ്രീമിയര്‍ലീഗ്, ജിവി രാജ, ക്ലബ് ഫുട്‌ബോള്‍, ചാമ്പ്യന്‍ഷിപ്പ് എന്നിവ കളിച്ച് അടുത്തവര്‍ഷം ഐ ലീഗ് പ്രവേശനത്തിനാണ് ഗോകുലം എഫ്‌സിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്. മലപ്പുറം കോട്ടപ്പടി മൈതാനത്തായിരിക്കും ടീമിന്‍റെ പരിശീലനം. ഹോം ഗ്രൗണ്ട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ മഞ്ചേരി സ്റ്റേഡിയമാണ്. ഇതിനകം കളിക്കാരുടെ പ്രാഥമിക സെലക്‌ഷന്‍ ആയി. ഈ മാസത്തോടെ 24 അംഗ ടീമിനെ കണ്ടെത്തും.


സംസ്ഥാനത്തെ മികച്ച യുവതാരങ്ങളെയും ഏതാനും സീനിയര്‍ താരങ്ങളെയും അണിനിരത്തി യുവത്വത്തിനു മുന്‍തൂക്കം നല്‍കുന്ന ടീമിനെയാണ് അണിയിച്ചൊരുക്കുന്നത്. ഇവര്‍ക്കൊപ്പം കേരളത്തിനു പുറത്തു നിന്നുള്ള ഏതാനും കളിക്കാരും മൂന്നു വിദേശ കളിക്കാരും ചേര്‍ന്നു സന്തുലിതമായൊരു ടീമിനെയാണ് ആദ്യ സീസണില്‍ രംഗത്തിറക്കുന്നത്. താരങ്ങള്‍ക്കു ശമ്പളം നല്‍കി കരാര്‍ അടിസ്ഥാനത്തിലാണ് ചേര്‍ത്തിട്ടുള്ളത്. ഫെബ്രുവരിയില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ടീം അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. യൂറോപ്യന്‍ ക്ലബ്ബുകളുടെ മാതൃകയില്‍ ജൂണിയര്‍ തലത്തിലുള്ള അക്കാഡമികള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂപീകരിച്ചാണ് ടീമിലേക്ക് വേണ്ട താരങ്ങളെ കണ്ടെത്തുക. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍റെ (എഎഫ്‌സി) പ്രഫഷണല്‍ ലൈസന്‍സ് സ്വന്തമാക്കിയ സംസ്ഥാനത്തെ ആദ്യ കോച്ച് ബിനോ ജോര്‍ജ് ആണ് ടീമിന്‍റെ മുഖ്യപരിശീലകന്‍. അസിസ്റ്റന്‍റ് കോച്ചായി മലപ്പുറം സ്വദേശി സാജറുദീനുമുണ്ട്. ഭാവിയില്‍ ക്ലബിനു കെട്ടിടവും കളിക്കളവും അനുബന്ധ സൗകര്യവുമൊരുക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) നിറഞ്ഞുകവിഞ്ഞ കൊച്ചി ഒരു സാധ്യതയായി മാറിക്കഴിഞ്ഞു. മികച്ച ടീമുകളും കളികളും വന്നാല്‍ ഫുട്‌ബോള്‍ ഇനിയും വളരും. പ്രത്യേകിച്ച് മലപ്പുറത്ത് അതിനുള്ള അവസരങ്ങളും സാധ്യതകളും വളരെ വലുതാണ്. അതുകൊണ്ടു തന്നെ ദേശീയ ടീമുകളോട് ഏറ്റുമുട്ടാന്‍ തക്കവണ്ണമുള്ള ടീമിനെയാണ് ഗോകുലം എഫ്‌സിയൊരുക്കുന്നത്. കേരളത്തില്‍ കളിക്കുന്നതോടൊപ്പം ദേശീയ മികവാണ് ടീം ശ്രദ്ധിക്കുന്നത്. ഇതിനു സാധ്യമാകുന്നതോടെ ഹോം മാച്ചുകള്‍ക്കു മഞ്ചേരി വേദിയാകും. നേരത്തെ മഞ്ചേരിയില്‍ ഫെഡറേഷന്‍ കപ്പ് അരങ്ങേറിയപ്പോഴുള്ള ജനക്കൂട്ടം ഏവരും കണ്ടതാണ്.

ഈ സാധ്യതയിലേക്കാണ് ഗോകുലം എഫ്‌സി മലപ്പുറത്തു കടന്നുവരുന്നതെന്നു ക്ലബ് ഉടമ ഗോകുലം ഗോപാലന്‍ പറയുന്നു. വെറും താത്്കാലിക പ്രതിഭാസമായിരിക്കില്ല ക്ലബ്. കേരളാ ഫുട്‌ബോളിനു മേല്‍വിലാസമുണ്ടാക്കുന്നതിനോടൊപ്പം മലപ്പുറത്തെ ഫുട്‌ബോള്‍ കമ്പവും ഫുട്‌ബോളിന്‍റെ വിശാലതയും അടുത്തറിയാന്‍ ഗോകുലം എഫ്‌സി മുന്നിലുണ്ടാകുമെന്നു ഗോകുലം ഗോപാലന്‍ പറയുന്നു.

വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.