ദേശീയ സീനിയര്‍ ഫെന്‍സിംഗില്‍ കേരളം ചാന്പ്യന്മാർ ‍
Tuesday, January 17, 2017 2:20 PM IST
തൊടുപുഴ: ഛത്തീസ്ഗഡിലെ റായ്പൂരില്‍ സമാപിച്ച ദേശീയ സീനിയര്‍ പുരുഷ-വനിതാ വിഭാഗം ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം. വനിതാ വിഭാഗത്തില്‍ കേരളം ഓവറോള്‍ നിലനിര്‍ത്തി. അഞ്ച് സ്വര്‍ണം, ഒമ്പത് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്‍റെ മെഡല്‍ നേട്ടം. മുന്‍ കേരള താരം തമിഴ്‌നാടിന്‍റെ സി. എ ഭവാനിദേവിയെ വീഴ്ത്തി സംസ്ഥാനത്തിന്‍റെ ജോസ്‌ന ക്രിസ്റ്റി ജോസ് (കണ്ണൂര്‍) അട്ടിമറി സ്വര്‍ണം നേടിയതാണ് ഇത്തവണത്തെ മികച്ച നേട്ടങ്ങളിലൊന്ന്. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി ഭവാനിദേവി വെള്ളി മെഡല്‍ നേടിയിരുന്നു. പിന്നീട് തമിഴ്‌നാട് ടീമില്‍ ചേര്‍ന്നു. സാബ്‌റെയില്‍ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും രണ്ടു സ്വര്‍ണം നേടിയ ജോസ്‌ന ശ്രദ്ധേയ താരമായി. ഇതിനു പുറമേ വി ഡെസ്‌നി, കെ അനിത, റീഷ പുതുശേരി എന്നിവരും സാബ്‌റെയില്‍ സ്വര്‍ണം നേടി.


ഫോയില്‍, എപ്പി, സാബ്‌റേ ഇനങ്ങളില്‍ 24 അംഗ ടീമാണ് കേരളത്തിനു വേണ്ടി അങ്കത്തിനിറങ്ങിയതെന്നു ഫെന്‍സിംഗ് അസോസിയേഷന്‍ സെക്രട്ടറി എം.എസ് പവനന്‍ പറഞ്ഞു. സാഗര്‍ എസ് ലാഗു, ഒ. രജീഷ്ണ എന്നിവരായിരുന്നു ടീമിന്‍റെ പരിശീലകര്‍. അരുണ്‍ എസ് നായര്‍, രേഷ്മ മുരളി എന്നിവരായിരുന്നു ടീം മാനേജര്‍മാര്‍. കഴിഞ്ഞ നവംബറില്‍ മണിപ്പൂരില്‍ നടന്ന ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനായിരുന്നു ഓവറോള്‍. 2020-ല്‍ ഒളിമ്പിക്‌സ് എന്‍ട്രിക്കായി പരിശ്രമിക്കുന്ന കേരളത്തിന് ആത്മവിശ്വാസം പകരുന്നതാണ് തുടര്‍ച്ചയായ ഈ വിജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.