പൂജാരയ്ക്കു വേണം, ടീമിലൊരിടം
Sunday, August 30, 2015 11:38 PM IST
കൊളംബോ: വന്‍ തകര്‍ച്ചയില്‍ സെഞ്ചുറിയുമായി ടീമിനെ ചുമലില്‍ താങ്ങിയെങ്കിലും അടുത്ത ടെസ്റില്‍പോലും സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയിലാണ് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ക്രിക്കറ്റ് ലോകം വാഴ്ത്തിയ ചേതേശ്വര്‍ പൂജാര.

ആദ്യ 11 ടെസ്റുകളില്‍നിന്നു നാലു സെഞ്ചുറി, അതില്‍ രണ്െടണ്ണം ഡബിള്‍ സെഞ്ചുറി-ഫാബ് ഫോറിന്റെ വിരമിക്കലിനുശേഷം മധ്യനിരയുടെ അടിത്തറയെന്ന പ്രശംസയ്ക്ക് അര്‍ഹനാകാന്‍ ഈ കണക്കുകള്‍ മതിയായിരുന്നു. 19 ടെസ്റുകളില്‍നിന്ന് 58.92 റണ്‍ ശരാശരിയോടെയാണ് പൂജാര 2011ല്‍ ഇംഗ്ളണ്ട് പര്യടനത്തിനു വണ്ടികയറിയത്. പക്ഷേ ഇംഗ്ളണ്ടില്‍ അഞ്ചു ടെസ്റുകളില്‍നിന്ന് 222 റണ്‍സ് മാത്രം നേടിയ പൂജാര തൊട്ടടുത്ത ഓസീസ് പര്യടനത്തിലും മോശം ഫോം തുടര്‍ന്നതിനെത്തുടര്‍ന്ന് ടീമിനു പുറത്തുമായി.


ഇക്കുറി മുരളി വിജയ്ക്കു പരിക്കേറ്റ ഒഴിവിലാണ് പുജാര കോഹ്ലിയുടെ ഓപ്പണിംഗ് ചോയിസായത്.ഓപ്പണിംഗില്‍ 101 ശരാശരിയുള്ള പൂജാരയ്ക്കു പക്ഷേ വിജയ് തിരിച്ചെത്തുന്നതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമാകും. അന്തിമ ഇലവനിലേക്കുള്ള തെരഞ്ഞെടുപ്പു ടെസ്റില്‍ ശ്രദ്ധേയ പ്രകടനമൊന്നും നടത്താത്ത രോഹിത് ശര്‍മയും പൂജാരയും തമ്മിലാകും മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.