ചരിത്രംകുറിച്ച് ജഫ് മാര്‍ഷിന്റെ മക്കള്‍
ചരിത്രംകുറിച്ച് ജഫ് മാര്‍ഷിന്റെ മക്കള്‍
Thursday, October 23, 2014 10:44 PM IST
ദുബായി: ജഫ് മാര്‍ഷ്, വാള്‍ട്ടര്‍ ഹാഡ്ലി, ലാലാ അമര്‍നാഥ് എന്നിവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്േടാ? ഒറ്റനോട്ടത്തില്‍ വലിയ ബന്ധമൊന്നുമില്ല. എന്നാല്‍, ഇവരുടെ പുത്രന്മാരുടെ കാര്യമെടുത്താല്‍ ചില പ്രത്യേകതകളുണ്ട്. ഈ മൂന്നു പേരുടെയും രണ്ടു പുത്രന്മാര്‍ വീതം ദേശീയ ടീമിനുവേണ്ടി ടെസ്റു കളിച്ചിട്ടുള്ളവരാണ്. ലാലാ അമര്‍നാഥും വാള്‍ട്ടര്‍ ഹാഡ്ലിയും ഈ നേട്ടം നേരത്തെ കൈവരിച്ചെങ്കിലും ജഫ് മാര്‍ഷ് ഇന്നലെയാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്.

ജഫിന്റെ രണ്ടാമത്തെ പുത്രനും ടെസ്റില്‍ അരങ്ങേറി. പാക്കിസ്ഥാനെതിരേ ആരംഭിച്ച ടെസ്റില്‍ ജഫിന്റെ ഇളയ മകന്‍ മിച്ചല്‍ മാര്‍ഷ് അരങ്ങേറി. സാക്ഷാല്‍ ജഫ് മാര്‍ഷ് തന്നെയാണ് മിച്ചലിന് ടെസ്റ്് ക്യാപ് കൈമാറിയതും. മിച്ചലിന്റെ സഹോദരന്‍ ഷോണ്‍ മാര്‍ഷ് 2011ല്‍ ശ്രീലങ്കയ്ക്കെതിരേ അരങ്ങേറിയിരുന്നു. 422-ാം ഓസീസ് താരമായാണ് ഷോണ്‍ അരങ്ങേറിയതെങ്കില്‍ 438-ാം താരമായാണ് 23കാരനായ മിച്ചല്‍ അരങ്ങേറിയത്. 333-ാം താരമായിരുന്നു ജഫ് മാര്‍ഷ്.


നേരത്തെ ഇന്ത്യന്‍ താരം ലാലാ അമര്‍നാഥിന്റെ മക്കളായ സുരീന്ദര്‍ അമര്‍നാഥും മൊഹീന്ദര്‍ അമര്‍നാഥും ഇന്ത്യക്കുവേണ്ടി ടെസ്റ് കളിച്ചു. വാള്‍ട്ടര്‍ ഹാഡ്ലിയുടെ മക്കള്‍ റിച്ചാര്‍ഡും ഡെയ്ലിയും ന്യൂസിലന്‍ഡിനുവേണ്ടി ടെസ്റ് കളിച്ചു. മറ്റൊരു പുത്രനായ ബറി ന്യൂസിലന്‍ഡിനുവേണ്ടി ഏകദിനവും കളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.