ജിഎസ്ടിയിൽ സമഗ്ര തിരുത്തലിനു കേന്ദ്രം ഒരുങ്ങുന്നു
ജിഎസ്ടിയിൽ സമഗ്ര തിരുത്തലിനു കേന്ദ്രം ഒരുങ്ങുന്നു
Monday, October 23, 2017 12:02 PM IST
ഒടുവിൽ കേന്ദ്രം സമ്മതിച്ചു: ചരക്കുസേവന നികുതി (ജിഎസ്ടി)യിൽ വലിയ പിഴവുകളുണ്ട്. തിരുത്തൽ വരുത്തിയേ മതിയാകൂ.ജിഎസ്ടി അടക്കം കേന്ദ്രത്തിന്‍റെ നിർണായക സാന്പത്തിക നടപടികളുടെയെല്ലാം കാര്യദർശിയായ റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യതന്നെയാണിതു പറഞ്ഞത്. ഗുജറാത്തിൽവച്ചുതന്നെ നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിശ്വസ്തനായ ഐഎഎസ് ഓഫീസറാണ് അധ്യ.

ധനമന്ത്രാലയത്തിലെ അതിശക്തനായ ഈ ഓഫീസറുടേതായി വാർത്താ ഏജൻസി ഞായറാഴ്ച ആദ്യം നല്കിയ റിപ്പോർട്ട് ഇങ്ങനെയായിരുന്നു: (ജിഎസ്ടിയിൽ) സന്പൂർണ അഴിച്ചുപണിയാണ് ആവശ്യം... ചില അധ്യായങ്ങളിൽ വരുന്ന സാധനങ്ങൾ വീണ്ടും തരംതിരിക്കേണ്ടതുണ്ടാകും... സാധനങ്ങളുടെ തരംതിരിവ് പുനഃപരിശോധിക്കണം. ചെറുകിട - ഇടത്തരം ബിസിനസുകളെയും സാധാരണക്കാരെയും ദുരിതപ്പെടുത്തുന്ന നിരക്കുകൾ കുറയ്ക്കണം. നിര‌ക്കു കുറച്ചാൽ കൂടുതൽ പേർ നികുതിയടയ്ക്കും.

സന്പൂർണം മാറ്റി

എന്നാൽ, പിന്നീട് വാർത്ത നല്കിയപ്പോൾ സന്പൂർണ അഴിച്ചുപണി എന്നതിനു പകരം പുനഃക്രമീകരണം എന്നു മാത്രമാണ് വാർത്താ ഏജൻസി നല്കിയത്. സന്പൂർണ അഴിച്ചുപണി എന്നതു വിപണിയിൽ പെട്ടെന്ന് അസ്വസ്ഥതയും അനിശ്ചിതത്വവും സൃഷ്ടിക്കും എന്നതുകൊണ്ടാകാം അതു തിരുത്തിയത് എന്നു കരുതപ്പെടുന്നു.

ഏതായാലും വ്യാപാരി-വ്യവസായി സമൂഹവും സാധാരണക്കാരും ജിഎസ്ടിയുടെ ഫലമായി കെടുതികൾ അനുഭവിക്കുകയാണെന്നു ഗവൺമെന്‍റിന് ഇപ്പോൾ മനസിലായിവരുന്നു. അതുകൊണ്ടാണ് ഈ മാസം ചേർന്ന ജിഎസ്ടി കൗൺസിൽ ഏതാനും വലിയ മാറ്റങ്ങൾ വരുത്തിയത്. നവംബർ പത്തിനു ചേരുന്ന അടുത്ത കൗൺസിൽ യോഗവും കുറേ നിരക്കുകൾ മാറ്റും.

ഒരു കൊല്ലംകൊണ്ടേ ജിഎസ്ടി സംവിധാനം ശരിയായ വിധത്തിലാകൂ എന്നു പറഞ്ഞു മുൻകൂർ ജാമ്യവും എടുത്തിട്ടുണ്ട് അധ്യ.

ആർഎസ്എസും

ആർഎസ്എസിനു കീഴിലുള്ള വ്യാപാരി-വ്യവസായി സംഘടനകളും ജിഎസ്ടിക്ക് എതിരേ നിവേദനങ്ങൾ നല്കിയിരുന്നു. സൂക്ഷ്മ - ചെറുകിട വ്യവസായ യൂണിറ്റുകളാണ് പുതിയ നികുതിസംവിധാനത്തിൽ വലിയ ആഘാതമനുഭവിക്കുന്നത്. കുടിൽവ്യവസായികൾപോലും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണമെന്നതാണു നില. രജിസ്റ്റർ ചെയ്താൽ പിന്നെ ക്രമമായി റിട്ടേണുകൾ നല്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യണം. അതിൽ സംവിധാനമൊരുക്കാൻ തക്ക വരുമാനമൊന്നും മഹാഭൂരിപക്ഷം സൂക്ഷ്മ - ചെറുകിട വ്യവസായങ്ങൾക്കില്ല.


വ്യാപാരമേഖലയ്ക്കും അമിതഭാരമാണ് ജിഎസ്ടി വരുത്തിയത്.ഗുജറാത്തിലെ വ്യാപാരി-വ്യവസായി സമൂഹത്തിനു ജിഎസ്ടിയെപ്പറ്റി കടുത്ത അമർഷം ഉണ്ടെന്നു ബോധ്യമായതോടെ ജിഎസ്ടിയെ ന്യായീകരിക്കാൻ പ്രധാനമന്ത്രി മോദിതന്നെ രംഗത്തിറങ്ങി. സംസ്ഥാനത്തെ എല്ലാ പ്രസംഗങ്ങളിലും നല്ലൊരു സമയം ജിഎസ്ടിയെ ന്യായീകരിക്കാൻവേണ്ടി ചെലവഴിക്കുന്നു.

വളർച്ചയ്ക്ക് ആഘാതം

കറൻസി റദ്ദാക്കൽ പോലെ ജിഎസ്ടിയും രാജ്യത്തിന്‍റെ വളർച്ചയ്ക്കു തിരിച്ചടിയായിട്ടുണ്ട്. ഏപ്രിൽ - ജൂണിൽ 5.7 ശതമാനത്തിലേക്കു താണ ജിഡിപി വളർച്ച ജൂലൈ - സെപ്റ്റംബറിലും തുടർന്നുള്ള രണ്ടു ത്രൈമാസങ്ങളിലും ഏഴു ശതമാനത്തിൽ താഴെ ആയിരിക്കുമെന്നാണു റിസർവ് ബാങ്ക് വിലയിരുത്തിയത്. നോമുറ സെക്യൂരിറ്റീസിന്‍റെ വിലയിരുത്തലിൽ അടുത്ത മാർച്ച് അവസാനംവരെ വളർച്ച ഏഴു ശതമാനത്തിൽ താഴെയായിരിക്കും.

എടുത്തുചാടിയതിന്‍റെ ഫലം

വേണ്ടത്ര കാര്യങ്ങൾ ശ്രദ്ധിക്കാതെ ജിഎസ്ടി നടപ്പാക്കിയപ്പോൾ സംഭവിച്ചതിന്‍റെ ഫലങ്ങൾ നോക്കൂ:
1. നാലു മാസം കൊണ്ട് 110ലേറെ സാധനങ്ങളുടെ നികുതിനിരക്ക് മാറ്റി.
2. ജിഎസ്ടി നെറ്റ്‌വർക്ക് എന്ന കംപ്യൂട്ടർ ശൃംഖല ശരിയാകാത്തതുമൂലം റിട്ടേൺ സമർപ്പണ കാലാവധി നീട്ടേണ്ടിവന്നു.
3. കംപ്യൂട്ടർ ശൃംഖല സജ്ജമാകാത്തതിനാൽ ഇലക്‌ട്രോണിക് വേ ബിൽ‌ ഇനിയും നടപ്പാക്കാനായില്ല. അടുത്ത ഏപ്രിലിൽ അതു നടപ്പാക്കാം എന്ന് ഇപ്പോൾ പറയുന്നു.
4. കോന്പോസിഷൻ സ്കീമിൽ പെടേണ്ടവരുടെ വിറ്റുവരവു പരിധി നാലു മാസത്തിനകം ഉയർത്തേണ്ടിവന്നു. അത് ഇപ്പോഴത്തെ ഒരു കോടിയിൽനിന്നു മൂന്നു കോടി രൂപയിലേക്ക് ഉയർത്താൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്.
5. എല്ലാ മാസവും റിട്ടേൺ എന്നത് 90 ശതമാനം വ്യാപാരി-വ്യവസായികൾക്കും മൂന്നു മാസത്തിലൊരിക്കൽ റിട്ടേൺ എന്നാക്കി മാറ്റി.
6. രജിസ്റ്റർ ചെയ്ത 85 ലക്ഷം പേരിൽ 40 ലക്ഷം പോലും റിട്ടേൺ നല്കിയിട്ടില്ല. നികുതിത്തുകയും വർധിച്ചില്ല. എല്ലാവരും റിട്ടേൺ സമർപ്പിക്കും, നികുതി പിരിവ് വർധിക്കും എന്നൊക്കെയുള്ള കണക്കുകൂട്ടലുകൾ തെറ്റി.

റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.