വിലത്തകർച്ചയിൽ കാർഷികമേഖല; കുരുമുളകും വെളിച്ചെണ്ണയും താഴുന്നു
വിലത്തകർച്ചയിൽ കാർഷികമേഖല; കുരുമുളകും വെളിച്ചെണ്ണയും താഴുന്നു
Sunday, September 17, 2017 12:07 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വിലത്തകർച്ചയിൽ കുരുമുളകു കർഷകർ നക്ഷത്രമെണ്ണുന്നു. ഉയർന്ന നിലവാരത്തിൽ പിടിച്ചു നിൽക്കാനാവാതെ വെളിച്ചെണ്ണവില വഴുതുന്നു. റബർ സ്റ്റോക്ക് കുറഞ്ഞത് ടയർ വ്യവസായികളെ അസ്വസ്തരാക്കുന്നു. ആഗോള സ്വർണവിപണിയിൽ സാങ്കേതിക തിരുത്തൽ.

കുരുമുളക്

ദക്ഷിണേന്ത്യൻ കുരുമുളകു കർഷകരുടെ ഉറക്കം കൊടുത്തി വിദേശ ഉത്പന്നം ആഭ്യന്തര വിപണി കൈയടക്കി. വിയറ്റ്നാം കുരുമുളകാണ് ഇന്ത്യൻ മാർക്കറ്റിനെ പ്രതിസന്ധിയിലാക്കിയത്. വിയറ്റ്നാമിലെ തോട്ടങ്ങൾ കാപ്പി വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. അതിനു മുന്പായി സ്റ്റോക്കുള്ള കുരുമുളക് വിറ്റുമാറാനുള്ള തിടുക്കത്തിലാണ് വ്യാപാരികളും കർഷകരും. ഇരുവിഭാഗങ്ങളും ചരക്കിറക്കാൻ മത്സരിച്ചത് വിലത്തകർച്ചയുടെ ആക്കം കൂട്ടി. കിലോ മൂന്നര ഡോളറിനു പോലും, അതായത് കിലോ 225 രൂപയ്ക്കു പോലും കുരുമുളകിന്‍റെ കൈമാറ്റം നടന്നതായി വിയറ്റ്നാമിലെ ഇടനിലക്കാർ വ്യക്തമാക്കി.

അയൽരാജ്യമായ കംബോഡിയൻ കുരുമുളകും വിയറ്റ്നാമിൽ കുമിഞ്ഞുകൂടിയത് സ്ഥിതിഗതികൾ സങ്കീർണമാക്കി. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചരക്കു സംഭരിക്കുന്നുണ്ടെങ്കിലും ഉത്പാദനം രണ്ടര ലക്ഷത്തിലേക്കു നീങ്ങുമെന്ന സൂചന ആഗോള വിപണിയെ സമ്മർദത്തിലാക്കി. വിയറ്റ്നാമിൽ മുളകുവില ടണ്ണിന് 3,600 ഡോളറിലേക്കു താഴ്ന്നത് ഇന്ത്യൻ വ്യവസായികളെ ഇറക്കുമതിക്കു പ്രേരിപ്പിച്ചു.

ശ്രീലങ്കയിൽ എത്തിക്കുന്ന ചരക്ക് ഇന്ത്യയിലേക്ക് റീ ഷിപ്മെന്‍റ് നടത്തുകയാണ്. അതേസമയം, ടണ്ണിന് 6,000 ഡോളറിൽ താഴ്ന്ന വിലയ്ക്കുള്ള കുരുമുളകിന്‍റെ ഇറക്കുമതിക്കു നിയന്ത്രണം വരുത്തിയിട്ടുണ്ടെന്ന് കയറ്റുമതി മേഖലയിലുള്ളവർ വ്യക്തമാക്കി. എന്നാൽ, താഴ്ന്ന വിലയ്ക്കുള്ള കുരുമുളക് ഇറക്കുമതി യദേഷ്ടം നടക്കുകയാണ്. 48,200 രൂപയിൽ വിപണനം ആരംഭിച്ച ഗാർബിൾഡ് കുരുമുളക് ശനിയാഴ്ച 46,500ലാണ്. ജനുവരിയിൽ 70,000 രൂപയായിരുന്നു കുരുമുളകുവില. ഉത്പന്നത്തിനു നേരിട്ട വിലത്തകർച്ച കർഷക കുടുംബങ്ങളുടെ സാന്പത്തിക അടിത്തറയിൽ വിള്ളലുളവാക്കിത്തുടങ്ങി. വാരാവസാനം അണ്‍ഗാർബിൾഡ് കുരുമുളക് 44,500 രൂപയിലേക്ക് ഇടിഞ്ഞു.

രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില പിന്നിട്ട വാരം ടണ്ണിന് 250 ഡോളർ കുറഞ്ഞു. യൂറോപ്യൻ കയറ്റുമതിക്ക് 7,550 ഡോളറും അമേരിക്കൻ കയറ്റുമതിക്ക് 7,750 ഡോളറുമാണ്.

നാളികേരം

വെളിച്ചെണ്ണ, കൊപ്ര വിലകൾ വീണ്ടും വർധിച്ചെങ്കിലും ഉയർന്ന നിലവാരത്തിൽ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നു. ഓണം കഴിഞ്ഞതോടെ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ചുരുങ്ങി. കിലോ 175 രൂപയ്ക്കു മുകളിലേക്ക് എണ്ണവില പ്രവേശിച്ചത് ഉപഭോക്താക്കളെ വെളിച്ചെണ്ണയിൽനിന്നു പിന്തിരിപ്പിച്ചു. കൊച്ചിയിൽ 16,400ൽ വ്യാപാരം നടന്ന വെളിച്ചെണ്ണ വീണ്ടും മികവിനു ശ്രമം നടത്തിയെങ്കിലും മില്ലുകളിൽനിന്നുള്ള ചരക്കുവരവ് കനത്തതോടെ 16,200ലേക്കു താഴ്ന്നു. കൊപ്ര 11,000 റേഞ്ചിൽനിന്ന് 10,855ലേക്ക് താഴ്ന്നു.


തമിഴ്നാട്ടിലെ വൻകിട മില്ലുകളിൽ വെളിച്ചെണ്ണ സ്റ്റോക്കുള്ളതിനാൽ ഈ വാരം അവർ വില്പനയിലേക്കു തിരിഞ്ഞാൽ വിലയിൽ വൻ ചാഞ്ചാട്ടം സംഭവിക്കാം. മേയ് ആദ്യം 12,800 രൂപയിൽ നീങ്ങിയ വെളിച്ചെണ്ണ അതിവേഗത്തിലാണ് ഓണ ഡിമാൻഡിൽ കയറിയത്. ദീപാവലിവേള വരെ രാജ്യത്തെ ഭക്ഷ്യയെണ്ണ വിപണികൾ ചൂടു നിലനിർത്തിയേക്കും.

റബർ

ഓണാഘോഷങ്ങൾ കഴിഞ്ഞതോടെ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് ഉൗർജിതമായി. അനുകൂല കാലാവസ്ഥ ലഭ്യമായതിനാൽ ഉത്പാദനവും വർധിച്ചു. എന്നാൽ, പിന്നിട്ട വാരത്തിൽ പുതിയ ഷീറ്റ് വരവ് നാമമാത്രമായിരുന്നു. കർഷകർ ലാറ്റക്സും കാര്യമായി വില്പനയ്ക്കിറക്കിയില്ല. 13,300 രൂപയിൽ ഇടപാടുകൾക്ക് തുടങ്ങിയ നാലാം ഗ്രേഡ് ഒരു വേള 13,700 വരെ കയറിയെങ്കിലും വ്യാപാരം അവസാനിക്കുന്പോൾ 13,500ലായിരുന്നു.

ടയർ കന്പനികൾ രംഗത്ത് സജീവമാണ്. പല കന്പനികളുടെയും കൈവശം ഷീറ്റ് സ്റ്റോക്ക് കുറഞ്ഞതിനാൽ സംസ്ഥാനത്തെ മുഖ്യവിപണികളിൽ അവരുടെ സാന്നിധ്യം തുടരാൻ ഇടയുണ്ട്. ഇതിനിടെ, ആഭ്യന്തര റബർ അവധിവ്യാപാരത്തിൽ അലയടിച്ച നിക്ഷേപതാത്പര്യം ഓപ്പറേറ്റർമാരെ ഏറെ ആകർഷിച്ചെങ്കിലും വിദേശ മാർക്കറ്റുകളിൽ വാരാവസാനം അനുഭവപ്പെട്ട തളർച്ച ഇന്ത്യയിലും പ്രതിഫലിച്ചു.

ഏലം

ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതോടെ ഹൈറേഞ്ചിലെ ലേല കേന്ദ്രങ്ങളിലേക്ക് ചരക്കു പ്രവഹിച്ചു. വാരാരംഭത്തിൽ 20,000 കിലോ ഏലക്ക ലേലത്തിനു വന്ന സ്ഥാനത്ത് ശനിയാഴ്ച വരവ് 88,000 കിലോയായി വർധിച്ചു. ഉത്സവകാല ആവശ്യത്തിന്‍റെ മികവിൽ ആകർഷകമായ വില ഉറപ്പുവരുത്താൻ കർഷകർക്കായി. മികച്ചയിനങ്ങൾ കിലോഗ്രാമിന് 1652 രൂപ വരെ ഉയർന്നു. ഉത്തരേന്ത്യയിൽനിന്ന് ദീപാവലി വരെ ഏലത്തിന് ഡിമാൻഡ് പ്രതീക്ഷിക്കാം. അറബ് രാജ്യങ്ങളിൽനിന്ന് അന്വേഷണങ്ങളുണ്ട്.

സ്വർണം

കേരളത്തിൽ സ്വർണം ഉയർന്ന നിലവാരത്തിൽനിന്നു താഴ്ന്നു. ആഭരണ വിപണികളിൽ പവന്‍റെ നിരക്ക് 22,720 രൂപയിൽനിന്ന് 22,360 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1348 ഡോളറിൽനിന്ന് വാരാന്ത്യം സ്വർണം 1319 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.