സെൻസെക്സ് 32,000 കടന്നു; നിഫ്റ്റി 10,000ലേക്ക്
സെൻസെക്സ് 32,000 കടന്നു; നിഫ്റ്റി 10,000ലേക്ക്
Thursday, July 13, 2017 12:05 PM IST
മുംബൈ: ഓഹരിവിപണി കുതിപ്പിനു വേഗം കൂടി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ സെൻസെക്സ് സൂചിക ഇതാദ്യമായി 32,000 കടന്നു. ഇന്നലെ 232.56 പോയിന്‍റ് ഉയർന്ന് 32,037.38 എന്ന റിക്കാർഡിൽ സൂചിക ക്ലോസ് ചെയ്തു.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ നിഫ്റ്റി സൂചിക 75.6 പോയിന്‍റ് കയറി 9,891.7 ൽ ക്ലോസ് ചെയ്തു.

രാജ്യത്തു ചില്ലറവിലക്കയറ്റം നിരവധി വർഷങ്ങൾക്കിടയിലെ ഏറ്റവും താണനിലയിൽ എത്തിയതിന്‍റെ പേരിലാണ് ഓഹരിവില കുതിക്കുന്നതെന്നാണു വിശദീകരണം. വ്യവസായ വളർച്ചത്തോത് കുറവായതു കന്പോളം കണക്കിലെടുക്കുന്നില്ല.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിക്ക് ഇനിയും ഉയർച്ചസാധ്യതകാണുന്നതാണു കുതിപ്പിനു പ്രധാന കാരണം. ജനുവരി ഒന്നിനുശേഷം ഒന്നര ലക്ഷം കോടി രൂപ അവർ ഇന്ത്യൻ വിപണിയിൽ മുടക്കിയിട്ടുണ്ട്. ഇന്ത്യയുടെ റിക്കാർഡ് വിദേശനാണ്യശേഖരം (38,654 കോടി ഡോളർ) വിപണിയെ ആവേശംകൊള്ളിക്കുന്നു. അമേരിക്കൻ ഓഹരിവിപണിയും റിക്കാർഡ് ഉയരത്തിലായതു കന്പോളത്തെ സ്വാധീനിച്ചു.


റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഒന്പതുവർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി.
പത്തു ദിവസംകൊണ്ട് സെൻസെക്സ് 1,100 പോയിന്‍റ് കയറിയിട്ടുണ്ട്. സൂചികകൾ ഇനിയും ഉയരാം എന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. ഈ ദിവസങ്ങളിൽ മികച്ച കന്പനിഫലങ്ങൾ വന്നാൽ ഉയർച്ച തുടരും.

ദീപാവലിക്കു മുന്പുതന്നെ നിഫ്റ്റി പതിനായിരം പോയിന്‍റ് കടക്കുമെന്നാണ് ഇപ്പോൾ പലരും കണക്കാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.