റിക്കാർഡുകളുടെ നക്ഷത്രത്തിളക്കത്തിൽ ഓഹരി വിപണി
റിക്കാർഡുകളുടെ നക്ഷത്രത്തിളക്കത്തിൽ ഓഹരി വിപണി
Sunday, May 28, 2017 11:01 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

റിക്കാർഡുകളുടെ നക്ഷത്രത്തിളക്കത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് പറന്നുയർന്നതിനൊപ്പം ബ്ലൂ ചിപ്പ് ഓഹരികളുടെ വിപണിമൂല്യത്തിലും ശ്രദ്ധയമായ കുതിച്ചുചാട്ടം. പുതിയ ബാധ്യതകൾക്ക് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കാണിച്ച ഉത്സാഹം പ്രദേശിക ഓപ്പറേറ്റർമാരെയും നിക്ഷേപകരാക്കി. സൂചികയിലെ മുന്നേറ്റത്തിനിടെ വാരാവസാനം വിദേശ ഓപ്പറേറ്റർമാർ ലാഭമെടുപ്പിലേക്ക് ചുവടുമാറ്റി.

ബോംബെ സെൻസെക്സ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 31,074 വരെ സഞ്ചരിച്ചു. താഴ്ന്ന തലമായ 30,259ൽനിന്നുള്ള കുതിപ്പിലാണ് റിക്കാർഡ് നേട്ടം കൈവരിച്ചത്. വാരാന്ത്യം സെൻസെക്സ് 31,028ലാണ്. മൂന്നാഴ്ചകൊണ്ട് വിപണി 1170 പോയിന്‍റ് വർധിച്ചു. അതായത് 3.92 ശതമാനം. 22 ദിവസങ്ങളിലെ ഇടപാടുകളിലുടെ കൈവരിച്ച കരുത്തിലൂടെയാണ് സൂചിക 30,000ൽനിന്ന് 31,000ലേക്കു കയറിയത്. അതേസമയം 558 ദിവസങ്ങൾ വേണ്ടിവന്നു സെൻസെക്സിന് 29,000ൽനിന്ന് 30,000 പോയിന്‍റിലേക്ക് ഉയരാൻ. എന്നാൽ, 51 ദിവസം കൊണ്ടാണ് സൂചിക 28,000ൽനിന്ന് 29,000ലേക്കു കയറിയത്.

നിഫ്റ്റിയും റിക്കാർഡ് കുതിപ്പിന്‍റെ ആവേശത്തിലാണ്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ മേയ് സീരീസ് സെറ്റിൽമെന്‍റിന്‍റെ ഭാഗമായുള്ള റോൾ ഓവർ, എൻഎസ്ഇയുടെ കരുത്ത് വർധിപ്പിച്ചു. വാരമധ്യം സൂചിക 9,345ലേക്ക് താഴ്ന്ന ശേഷമാണ് വൻകരുതോടെ 9,604 വരെ കയറിയത്. ക്ലോസിംഗിൽ 9,595 പോയിന്‍റിലാണ്. മൂന്നാഴ്ച കൊണ്ട് 309 പോയിന്‍റ് ഉയർന്നു. അതായത് 3.34 ശതമാനം വർധന. ഈ വാരം 9,684 ലാണ് ആദ്യ പ്രതിരോധം. ഈ റേഞ്ചിലേക്ക് പ്രവേശിക്കാനാവശ്യമായ ഉൗർജം ലഭിച്ചില്ലെങ്കിൽ 9,425-9,255 പോയിന്‍റിലേക്ക് പരീക്ഷണങ്ങൾക്കു ശ്രമിക്കാം. അതേസമയം ആദ്യ പ്രതിരോധം മറികടന്നാൽ ജൂണ്‍ മധ്യം മണ്‍സൂണിനെക്കുറിച്ചുള്ള അനുകൂല വാർത്തകൾ നിഫ്റ്റിലെ 9,773-9,943 വരെ ഉയർത്തിവിടാം. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്‌ലി, വീക്ക്‌ലി ചാർട്ടുകളിൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രൻഡ് നിലനിർത്തി. സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ ബോട്ടാണ്.

വാരാന്ത്യം 31,028ൽ നിലകൊള്ളുന്ന ബോംബെ സൂചികയ്ക്ക് ഈ വാരം ആദ്യ റെസിസ്റ്റൻസ് 31,315ലാണ്. ഈ റേഞ്ചിൽ പ്രോഫിറ്റ് ബുക്കിംഗിനു നീക്കം നടന്നാൽ 30,500-29,972ലേക്ക് തിരുത്തലിന് അവസരം ലഭിക്കും. മൂന്നാഴ്ചയിലെ കുതിച്ചുചാട്ടം കണക്കിലെടുത്താൽ ലാഭമെടുപ്പിനുള്ള സാധ്യതകൾ ഈവാരം ഉൗർജിതമാക്കാൻ ഫണ്ടുകൾ നീക്കം നടത്താം. സാങ്കേതിക തിരുത്തൽ വിപണിയുടെ അടിയോഴുക്ക് ശക്തിപ്പെടുത്താൻ ഉപകരിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷം മുംബൈയിലേക്കു പ്രവേശിക്കുന്ന വേളയിൽ വീണ്ടും ബുൾ തരംഗം സൂചികയിൽ അലിയടിക്കാം. ഈ വാരം 31,602 പോയിന്‍റിലെ പ്രതിരോധം മറികടന്നാൽ ജൂണിൽ സെൻസെക്സ് 32,130 നെ ലക്ഷ്യമാക്കാം.


പിന്നിട്ടവാരം ബിഎസ്ഇയിൽ 20,043.27 കോടി രൂപയുടെയും എൻഎസ്ഇയിൽ 1,39,727.20 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാരാന്ത്യം 1000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ അവസരത്തിൽ വിദേശ ഫണ്ടുകൾ ലാഭമെടുപ്പിലുടെ നിക്ഷേപം തിരിച്ചുപിടിക്കാൻ ഉത്സാഹിച്ചു. എൻഎസ്ഇയുടെ കണക്കുകൾ പ്രകാരം വിദേശ ഫോർട്ട് ഫോളിയോ നിക്ഷേപകർ ഓഹരി വിപണിയിലും കടപത്രത്തിലുമായി പിന്നിട്ടവാരം 7,677.31 കോടി രൂപയുടെ നിക്ഷേപം നടത്തി.

ഡോളർ പ്രവാഹം ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിളക്കം വർധിപ്പിച്ചു. ഡോളറിനു മുന്നിൽ രൂപ 64.96 ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചു വരവിൽ 64.45ലേക്കുകയറി.
ഏഷ്യൻ മാർക്കറ്റുകളിൽ പ്രമുഖ ഇൻഡക്സുകൾ കയറിയിറങ്ങി. ജപ്പാനിൽ നീക്കി സൂചിക പോയവാരം തളർന്നപ്പോൾ ചൈന, ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രമുഖ ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ചൈനയുടെ റേറ്റിംഗ് താഴ്ത്തിയത് ഫണ്ടുകളിൽ ആങ്കശ പരത്തി. യൂറോപ്യൻ ഇൻഡക്സുകൾ പലതും തളർന്നു. അമേരിക്കയിൽ ഡൗ ജോണ്‍സ് സൂചികയ്ക്ക് നഷ്ടം സംഭവിച്ചപ്പോൾ എസ് ആൻഡ് പി, നാസ്ഡാക് സൂചികകൾ വാരാന്ത്യം കരുത്തു കാണിച്ചു.

ഒപെക് വീയെന്നയിൽ യോഗം ചേർന്നെങ്കിലും ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാഞ്ഞത് നിക്ഷേപകരെ നിരാശരാക്കി. ക്രൂഡ് ഓയിൽ ബാരലിന് 51 ഡോളറിനു മുകളിലാണ്. സ്വർണം ട്രോയ് ഒൗണ്‍സിന് 1267 ഡോളറിലാണ്. വിപണി അതിന്‍റെ 50 , 200 ദിവസങ്ങളിലെ ശരാശരിയേക്കാൾ മുകളിലെത്തിയത് മുന്നേറ്റത്തിന് അവസരം ഒരുക്കാമെങ്കിലും 1300 ഡോളർ മറികടക്കാനുള്ള സാധ്യത കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.