കടൽയാത്രയ്ക്കായി ആഡംബരക്കപ്പൽ ഡിസംബറിൽ
Friday, May 26, 2017 11:27 AM IST
കൊച്ചി: ഉൾക്കടലിലേക്കുള്ള യാത്രകൾക്കായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കിൻകോ) നിർമിക്കുന്ന ആഡംബരക്കപ്പൽ ഡിസംബർ മാസത്തോടെ പുറത്തിറക്കും. കപ്പലിന്‍റെ 60 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ടെന്നു കിൻകോ സിഎംഡി ടോം ജോസ് പറഞ്ഞു.

ഈജിപ്ഷ്യൻ നാഗരികത പ്രമേയമാക്കി നിർമിക്കുന്ന കപ്പലിന് പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജ്ഞിയായ ’നെഫർടിറ്റി’യുടെ പേരാണ് നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെയുള്ള യാത്രകൾക്കായി ഒരാൾക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. കോണ്‍ഫറൻസ്, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായും കപ്പൽ വിട്ടുനൽകും.

ഗോവയിലാണ് നിർമാണം നടത്തുന്നത്. പൂർണമായും ശീതീകരിച്ച കപ്പലിൽ ഒരു സമയം 200 പേർക്ക് യാത്ര ചെയ്യാം. മിനി കോണ്‍ഫറൻസ് ഹാൾ, കുട്ടികൾക്ക് വിനോദത്തിനായുള്ള സംവിധാനങ്ങൾ, 80 പേർക്കിരുന്ന് ആഹാരം കഴിക്കാൻ കഴിയുന്ന ഹോട്ടൽ തുടങ്ങിയവയാണ് കപ്പലിനകത്തെ ചില പ്രത്യേകൾ. ലോവർ, മിഡിൽ, അപ്പർ ഡെക്കുകളുള്ള കപ്പലിൽ രാത്രി കിടക്കാനുള്ള സ്ലീപ്പർ സംവിധാനമില്ല.


പകൽ മാത്രമാണ് കപ്പൽ സർവീസ് നടത്തുക. കൊച്ചിയിൽനിന്നു കോഴിക്കോട്ടേക്ക് ആഡംബര സർവീസും പരിഗണനയിലുണ്ട്. കൊച്ചി തുറമുഖത്തുനിന്നു ബേപ്പൂരിലേക്കുള്ള സർവീസ് ടൂറിസം വകുപ്പുമായി സഹകരിച്ചാകും നടപ്പാക്കുന്നത്. നാലു മണിക്കൂർ ദൈർഘ്യമുള്ള സർവീസിൽ ഒരാൾക്ക് 2,500 രൂപയാണ് ടിക്കറ്റ് നിരക്കായി ഉദ്ദേശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.