സാധാരണക്കാരും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണ് എന്‍റെ സ്വപ്നം: പ്രധാനമന്ത്രി
സാധാരണക്കാരും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണ് എന്‍റെ സ്വപ്നം: പ്രധാനമന്ത്രി
Thursday, April 27, 2017 11:55 AM IST
ഷിംല: രാജ്യത്തെ വിമാനങ്ങളിൽ സ്ലിപ്പർ ധരിച്ച യാത്രക്കാരെ കാണുകയാണ് തന്‍റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് 2,500 രൂപയാക്കി നിജപ്പെടുത്തിയ ഉദാൻ പദ്ധതി ഷിംലയിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരം കുടുംബങ്ങൾക്കും വിമാനയാത്ര സാധ്യമാക്കുകയാണ് തന്‍റെ ആഗ്രഹം, രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉഡേ ദേശ് കാ ആം നാഗ്‌രിക് (രാജ്യത്തെ സാധാരണ ജനങ്ങളും പറക്കട്ടെ-ഉദാൻ) പദ്ധതി പ്രകാരമുള്ള ആദ്യ വിമാനം ഷിംല-ഡൽഹി റൂട്ടിൽ ജുബർഹത്തിയിൽനിന്നാണ് യാത്രതിരിച്ചത്. സമുദ്രനിരപ്പിൽനിന്ന് 2,196 മീറ്റർ ഉ‍യരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് ജുബർഹത്തി.

എയർ ഇന്ത്യയുടെ സബ്സിഡി യറി കമ്പനിയായ അലിയൻസ് എയർ ആണ് ഡൽഹി-ഷിംല റൂട്ടിൽ സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് 2,036 രൂപ. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ടാക്സി ചാർജിനു തുല്യമായ രീതിയിൽ വിമാനയാത്ര സാധ്യമാക്കുകയാണ് ഉദാൻ പദ്ധതിയുടെ ലക്ഷ്യം.

ഹവായ് ചെരിപ്പുകൾ ധരിച്ച വിമാനയാത്രക്കാരാണ് തന്‍റെ സ്വപ്നമെന്നും പ്രധാനമന്ത്രി ഉദ്ഘാനടന വേളയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഉദാൻ പദ്ധതി പ്രവർത്തനമാരംഭിച്ചതോടെ ഹിമാചൽ പ്രദേശിലെ ടൂറിസം മേഖലയ്ക്കു വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ഉദ്ഘാടന ചടങ്ങിൽ ഹിമാചൽ ഗവർണർ ആചാര്യ ദേവ്‌രാത്, മുഖ്യമന്ത്രി വീർഭദ്ര സിംഗ്, കേന്ദ്രമന്ത്രിമാരായ പി. അശോക് ഗജപതി രാജു, ജയന്ത് സിൻഹ, ജെ.പി. നദ്ദ എന്നിവരും പങ്കെടുത്തു. കടപ്പ-ഹൈദരാബാദ്, നന്ദേട്-ഹൈദരാബാദ് റൂട്ടുകളിലെ ഉദാൻ വിമാനങ്ങളും വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

2012 സെപ്റ്റംബർ ആറു മുതൽ ഷിംലയിൽനിന്നുള്ള വിമാനസർവീസുകൾ നിർത്തിവച്ചിരുന്നു. ഇത് വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും വലിയ ബുദ്ധിമുട്ടാണ് വരുത്തിവച്ചത്.

വിമാനങ്ങളിലെ 19 മുതൽ 78 സീറ്റുകൾ വരെയാണ് ഉദാൻ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. വിമാനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനമാണ് ഉദാൻ പദ്ധതിക്കുവേണ്ടി മാറ്റിവയ്ക്കുക. മണിക്കൂറിൽ പരമാവധി 2,500 രൂപയാണ് ഇതിന്‍റെ നിരക്ക്. എയർലൈൻ അലൈഡ് സർവീസസ് (അലിയൻസ് എയർ), സ്പൈസ് ജെറ്റ്, ടർബോ മെഗാ എയർവേയ്സ്, എയർ ഡെക്കാൻ, എയർ ഒഡീഷ എന്നീ വിമാനക്കന്പനികളാണ് ഉദാനുമായി സഹകരിച്ചിട്ടുള്ളത്. 70 വിമാനത്താവളങ്ങളിൽനിന്നായി 128 റൂട്ടുകളിൽ ഈ കമ്പനികൾ സർവീസ് നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.