ഇൻഫോസിസ്, ടിസിഎസ് കന്പനികൾ എച്ച്‌‌-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
ഇൻഫോസിസ്, ടിസിഎസ് കന്പനികൾ എച്ച്‌‌-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
Sunday, April 23, 2017 10:33 AM IST
വാഷിംഗ്ടൺ: ഇന്ത്യയിലെ പ്രമുഖ ഐടി കന്പനികൾക്കെതിരേ അമേരിക്കയുടെ ആരോപണം. എച്ച്-1ബി വീസ ലഭിക്കുന്ന മാനദണ്ഡത്തിൽ ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ കന്പനികൾ വീഴ്ച വരുത്തുന്നതായി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ട്രംപ് അധികാരമേറ്റ ശേഷം കുടിയേറ്റ നിയമങ്ങൾ കൂടുതൽ ഭേദഗതികൾ വരുത്തിയിരുന്നു.

അനുവദിച്ചിട്ടുള്ളതിലും കൂടുതൽ അപേക്ഷകളാണ് ഈ കന്പനികൾ സമർപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് കൂടതൽ വീസ നല്കാൻ കന്പനി നിർബന്ധിതരാവുകയാണ്.
ടാറ്റ, ഇൻഫോസിസ്, കോഗ്നിസന്‍റ് തുടങ്ങിയ ഇന്ത്യൻ കന്പനികളാണ് ഏറ്റവും അധികം എച്ച്-1ബി വീസ സ്വന്തമാക്കുന്ന ഐടി കന്പനികൾ. എന്നാൽ, കുടിയേറ്റ നിയമം ശക്തമാക്കിയതോടെയാണ് കൂടുതൽ വീസ നേടുന്നതിനുള്ള ശ്രമങ്ങൾ കന്പനികൾ നടത്തുന്നത്. ഇത് വഴി എച്ച്-1ബി വീസയുടെ സിംഹ ഭാഗവും സ്വന്തമാക്കാനുള്ള നീക്കാണ് ഇവർ നടത്തുന്നതെന്നും വൈറ്റ്ഹൗസ് വെബ്സൈറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.


പ്രതിവർഷം 1.5 ലക്ഷം ഡോള ർ വരെ പ്രതിഫലം നല്കേണ്ട സ്ഥാനത്ത് എച്ച്1-ബി വീസ നേടി യുഎസിൽ എത്തുന്ന എൻജിനിയർമാർക്ക് 60,000-65,000 ഡോളർ വരെയാണ് ഈ കന്പനികൾ നല്കുന്ന വാർഷിക ശന്പളമെന്ന് വൈറ്റ്ഹൗസ് ആരോപിക്കുന്നു. എച്ച്-1ബി വീസ നേടുന്ന 80 ശതമാനം ആളുകൾക്കും അവർ അർഹിക്കുന്ന ശന്പളം ലഭിക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇന്ത്യൻ കന്പനികൾ ഒന്നും പ്രസ്താവനയോട് പ്രതികരിക്കാൻ തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.