ടെലികോം ലയനം ; എയർടെലിനു തിരിച്ചടി
ടെലികോം ലയനം ; എയർടെലിനു തിരിച്ചടി
Tuesday, March 21, 2017 11:21 AM IST
ന്യൂഡൽഹി: വോഡഫോൺ-ഐഡിയ ലയനം ഇന്ത്യൻ മൊബൈൽ വിപണിയിലെ ഭാരതി എയർടെലിന്‍റെ ഒന്നാംസ്ഥാനം അവസാനിപ്പിക്കും. അടുത്തകാലത്തൊന്നും സുനിൽ മിത്തലിന്‍റെ എയർടെലിന് ഒന്നാം സ്ഥാനം വീണ്ടെടുക്കാനും പറ്റുകയില്ല.

എയർടെലിന് 27 കോടിയിൽ താഴെ വരിക്കാരേ ഉള്ളൂ. വോഡഫോണും ഐഡിയയും ചേരുന്പോൾ 40 കോടി വരിക്കാരാകും. ഈ വ്യത്യാസം മറികടക്കുന്നത് തത്കാലം ചിന്തിക്കാനാവില്ല.

എയർടെൽ രണ്ടുവശത്തുനിന്നും സമ്മർദം നേരിടും. ഒന്നാം സ്ഥാനത്തുള്ള വോഡഫോൺ-ഐഡിയ വലുപ്പം കൊണ്ടുള്ള ബലം പ്രയോഗിക്കും. ഒന്നാമന്‍റെ കൂടെ ചേരാൻ വരിക്കാരും ഇഷ്ടപ്പെടും. പോരാത്തതിന് എല്ലാ സർക്കിളിലും ഏറ്റവും മികച്ച ഫ്രീക്വൻസികളിൽ വേണ്ടത്ര സ്പെക്‌ട്രം സംയുക്ത കന്പനിക്കുണ്ടുതാനും. മൂന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയാണ് എയർടെലിനെ ശരിക്കും ഉപദ്രവിക്കാൻ പോകുന്നത്. ഇന്ത്യൻ മൊബൈൽ വിപണിയിൽ രണ്ടാം സ്ഥാനമെങ്കിലും നേടണമെന്നതു മുകേഷ് അംബാനിയുടെ വാശിയാണ്. അതിനായി എത്ര നഷ്ടം സഹിക്കാനും റിലയൻസ് തയാറാകും.

ജിയോ വന്നതിനുശേഷം മറ്റു കന്പനികളെല്ലാം നഷ്ടത്തിലാവുകയോ നഷ്ടത്തിന്‍റെ വക്കിലെത്തുകയോ ചെയ്തു. സംസാരം സൗജന്യമാക്കുകയും ഡാറ്റയുടെ നിരക്ക് കുത്തനെ താഴ്ത്തുകയും ചെയ്തു. ഡിസംബറിലവസാനിച്ച ക്വാർട്ടറിൽ എയർടെൽ നാലു വർഷത്തിനിടയിലെ ഏറ്റവും താണ ലാഭമാണു കുറിച്ചത്. ഐഡിയയാകട്ടെ ഓഹരികൾ ലിസ്റ്റ് ചെയ്തശേഷമുള്ള ആദ്യത്തെ ത്രൈമാസനഷ്ടം കുറിച്ചു.


വരുമാനം പിടിച്ചുനിർത്താൻ മാത്രമല്ല വരിക്കാരെ നിലനിർത്താനും കന്പനികൾ വിഷമിക്കുകയാണ്. ജിയോ അഴിച്ചുവിട്ട നിരക്കുയുദ്ധത്തിന്‍റെ ഈ ഇരട്ട ആഘാതം മറികടക്കാൻ എയർടെലിന്‍റെ പക്കൽ അധികം ആയുധങ്ങളൊന്നുമില്ല. ഭീമമായ കടമുണ്ട് എയർടെലിന്. വരുമാനം കുറയുന്പോൾ കടംവീട്ടൽ വലിയ വിഷമമാകും. ആഫ്രിക്കയിലെയും മറ്റും ബിസിനസുകൾ വിറ്റൊഴിഞ്ഞു ബാധ്യതകൾ കുറയ്ക്കുന്നതുപോലും ചിന്തിക്കേണ്ടിവരും.

2015 വരെ സംസാരത്തിൽനിന്നാണു മൊബൈൽ കന്പനികൾ വരുമാനത്തിന്‍റെ 80 ശതമാനവും ഉണ്ടാക്കിയിരുന്നത്. 2016 ധനകാര്യവർഷമത് 74.3 ശതമാനമായി. 2018ൽ അത് 70 ശതമാനത്തിനു താഴെയാകും. 2019ൽ 60 ശതമാനവും എന്നാണു ഡോയിഷ് ബാങ്ക് കണക്കാക്കുന്നത്.

ആഗോളതലത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് എയർടെൽ. വോഡഫോൺ രണ്ടാം സ്ഥാനത്തും. ഐഡിയയുമായി കൂടുംമുന്പ് 46.4 കോടിയായിരുന്നു വോഡഫോൺ വരിക്കാരുടെ എണ്ണം. എയർടെലിന്‍റേത് 34.2 കോടിയും. ഐഡിയ ചേർന്നപ്പോൾ വോഡഫോൺ വരിക്കാരുടെ എണ്ണം 65 കോടിക്കു മുകളിലായി. ഒന്നാം സ്ഥാനത്തുള്ള ചൈന മൊബൈലിന് 91.2 കോടി വരിക്കാരാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.