ട്രംപിന്‍റെ നയങ്ങളിൽ ഞെട്ടി ഐടിയും മരുന്നുകമ്പനികളും
ട്രംപിന്‍റെ നയങ്ങളിൽ ഞെട്ടി ഐടിയും മരുന്നുകമ്പനികളും
Saturday, January 21, 2017 1:49 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വാങ്ങുക, അമേരിക്കക്കാരെ നിയമിക്കുക എന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞപ്പോൾ ഞെട്ടിയത് ഇന്ത്യ. അമേരിക്ക ഇത്ര കർശനമായി സ്വദേശിവാദം കൊണ്ടുവന്നാൽ ഇന്ത്യൻ ഐടി കമ്പനികൾ ബുദ്ധിമുട്ടും.

പത്തു ലക്ഷം കോടി രൂപ വാർഷിക ടേണോവർ (15000 കോടി ഡോളർ) ഉള്ളതാണ് ഐടി അധിഷ്ഠിത ഔട്ട്സോഴ്സിംഗ് വ്യവസായം. ഇതിന്‍റെ 60 ശതമാനം ഇടപാടും അമേരിക്കയിലാണ്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ആവേശം പകരുന്ന പ്രസംഗങ്ങളിൽ ട്രംപ് ഇങ്ങനെ സൂചിപ്പിച്ചിരുന്നു. പക്ഷേ പ്രായോഗിക തലത്തിൽ അതാവില്ല നില എന്നാണ് എല്ലാവരും കരുതിയത്. ട്രംപിന്‍റെ സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തോടെ ആ പ്രതീക്ഷകൾ മങ്ങി.

പ്രമുഖ ഐടി കമ്പനികളുടെ വരുമാനത്തിന്‍റെ പകുതിയിലേറെ അമേരിക്കയിൽനിന്നാണ്. അമേരിക്കൻ ജോലികൾക്കു പുറംജോലി കരാർ നൽകരുതെന്നു വന്നാൽ ഈ കമ്പനികൾ ബുദ്ധിമുട്ടിലാകും. വേണ്ടത്ര സാങ്കേതികപരിജ്ഞാനമുള്ളവർ അമേരിക്കയിൽ ഇല്ലെന്നു പറഞ്ഞാണ് പുറംജോലി കരാർ നേടുന്നത്.

അമേരിക്കയിൽ അമേരിക്കക്കാർക്കേ ജോലി കൊടുക്കാവൂ എന്നാണു ട്രംപ് പറഞ്ഞത്. എച്ച് വൺ ബി, എൽ വൺ തുടങ്ങിയ തൊഴിൽ വീസകൾക്കു ട്രംപും എതിരാണ്. ഇതു കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കും. ഇന്ത്യൻ ഐടി കമ്പനികൾ അമേരിക്കയിൽ നാലുലക്ഷത്തിലേറെ പേർക്ക് ജോലി നൽകുന്നുണ്ട്. അതിൽ മൂന്നുലക്ഷവും അമേരിക്കൻ പൗരന്മാരോ അവിടെ സ്ഥിരതാമസക്കാരോ ആണ്.


പക്ഷേ ട്രംപിന്‍റെ നയങ്ങൾ ഇപ്പോഴത്തെ രീതിയിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ല എന്നുറപ്പായി. ട്രംപ് ഭരണകൂടത്തിലെ രണ്ടാംനിര ഉദ്യോഗസ്ഥരുടെ നിയമനം തുടങ്ങിയിട്ടില്ല. അതു കഴിഞ്ഞാലേ ഇന്ത്യക്ക് സംസാരിക്കാനും വിഷയങ്ങൾ അവതരിപ്പിക്കാനും ആരെ സമീപിക്കണം എന്ന് അറിവാകൂ. അതുവരെ പ്രതികരിക്കാതെ മൗനംപാലിക്കാനാണ് ഗവൺമെന്‍റും കമ്പനികളും ധാരണയായിട്ടുള്ളത്.

ഔഷധനിർമാണ കമ്പനികൾക്കും ഇതേ പ്രശ്നമുണ്ട്. ഒബാമകെയർ നിറുത്തലാക്കുന്നതും മറ്റും ഇന്ത്യൻ കമ്പനികൾക്കു ക്ഷീണമാകും. പേറ്റന്‍റ് കാലാവധി കഴിഞ്ഞ ഔഷധങ്ങൾ നിർമിച്ചു കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ കമ്പനികൾ നൽകിയിരുന്നു. ഒബാമകെയർ വന്നപ്പോൾ ചെലവ് ചുരുക്കാൻ ഈ ജനറിക് മരുന്നുകൾ വാങ്ങിയിരുന്നു. ഇനി ഒബാമകെയർ ഇല്ലാത്തപ്പോൾ ചികിത്സ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളും ആശുപത്രികളും തീരുമാനിക്കുന്ന വിധമാകും. അപ്പോൾ ഇന്ത്യൻ കമ്പനികളുടെ ജനറിക് മരുന്നുകൾ പിന്തള്ളപ്പെടാം. പോരാത്തതിന് വിദേശത്തു നിർമിച്ചവയ്ക്കെല്ലാം ഉയർന്ന ചുങ്കം ചുമത്തണമെന്നാണു ട്രംപ് പറയുന്നത്. ഇന്ത്യൻ കമ്പനികളും ഉയർന്ന ചുങ്കം നൽകേണ്ടിവന്നാൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടും. 35 ശതമാനമാണ് ട്രംപ് ഒരിക്കൽ സൂചിപ്പിച്ച ചുങ്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.