വാട്ട്സ്അപ്പും ഇന്ത്യൻ നിയമവും
വാട്ട്സ്അപ്പും ഇന്ത്യൻ നിയമവും
Tuesday, January 17, 2017 1:44 PM IST
ഉപയോക്താക്കളുടെ വിവരങ്ങൾ സംബന്ധിച്ച മറുപടി വാട്ട്സ്അപ് അധികൃതരോട് സുപ്രീംകോടതി ആരാഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടി. വാട്ട്സ്അപ് വിവരങ്ങൾ ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യപ്പെടുന്നതിനെതിരേ കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ള അപ്പീലിലാണ് പരമോന്നത കോടതി വിശദീകരണം തേടിയത്.

വാട്ട്സ്അപ് പ്രൊഫൈൽ ഡിലീറ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ സെർവറിൽനിന്ന് ഡിലീറ്റ് ചെയ്യണമെന്നും ഫേസ്ബുക്കിൽ ഷെയർ ചെയ്യാൻ പാടില്ലെന്നും അന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ, പുതിയ വാട്ട്സ്അപ് ഉപയോക്താക്കൾക്കും നിലവിലുള്ളവർക്കും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിലുള്ള സുരക്ഷ ഉറപ്പാക്കണമെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. കൂടാതെ വാട്ട്സ്അപ്പിനെ പബ്ലിക്‌ യൂട്ടിലിറ്റി സർവീസ് (പിയുഎസ്) ആയി കണക്കാക്കണമെന്നും പിയുഎസിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ട്രായി ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പബ്ലിക് യൂട്ടിലിറ്റി സർവീസ്

ഇന്ത്യയിൽ പബ്ലിക് യൂട്ടിലിറ്റി സർവീസുകളായി കണക്കാക്കപ്പെടുന്നവയിൽ ഇന്‍റർനെറ്റും ഇന്‍റർനെറ്റ് സേവനങ്ങളും ഇല്ല. ചുരുങ്ങിയ സേവനങ്ങൾ നൽകുന്നവയെ ഈ ഗണത്തിൽ ഉൾപ്പെടുത്താറില്ല. ട്രാൻസ്പോർട്ട് സർവീസുകൾ, പോസ്റ്റൽ ആൻഡ് ടെലിഫോൺ സർവീസുകൾ, ഊർജ വിതരണം, മെഡിക്കൽ സർവീസുകൾ തുടങ്ങിയവയാണ് പബ്ലിക് യൂട്ടിലിറ്റി സർവീസുകളായി കണക്കാക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ കൂടുതൽ സേവനങ്ങൾ ചേർക്കാനുള്ള അധികാരമുണ്ട്.

സുരക്ഷയൊരുക്കുന്നത് ട്രായി

ടെലികമ്യൂണിക്കേഷൻ സർവീസുകളിൽ മതിയായ സുരക്ഷയൊരുക്കുന്നത് റെഗുലേറ്ററായ ട്രായി ആണ്. എന്തെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങൾ സേവനദാതാക്കൾ നടത്തിയാൽ അതിനെതിരേ നിയമനടപടി സ്വീകരിക്കാൻ ട്രായിക്ക് അധികാരമുണ്ട്. അതേസമയം, മറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾക്കോ ആപ് അധിഷ്ഠിത മെസേജിംഗ് സംവിധാനങ്ങൾക്കോ ഇത്തരം റെഗുലേറ്ററുകളില്ല.

വേണമെങ്കിൽ നിബന്ധന ഉണ്ടാക്കാം

രാജ്യത്ത് ഏതാണ്ട് 107.7 കോടിയിലധികം ടെലികോം വരിക്കാരാണുള്ളത് (മൊബൈൽ, ലാൻഡ്‌ലൈൻ ഉൾപ്പെടെ). എന്നാൽ, വാട്ട്സ്അപ് ഉപയോഗിക്കുന്നവർ ഏഴു കോടി മാത്രം. ഉപയോക്താക്കളുടെ ഈ കുറവാണ് പബ്ലിക് യൂട്ടിലിറ്റി സർവീസിൽ വാട്ട്സ്അപ്പിനെ ഉൾപ്പെടുത്താതിരിക്കാനുള്ള കാരണം.


എന്നാൽ, വാട്ട്സ്അപ് ഉപയോഗിക്കുന്ന ഏഴു കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷ ഇന്ത്യൻ നിയമങ്ങൾക്ക് അധീനമല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വാട്ട്സ്അപ് മാത്രമല്ല, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തവിധം സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ കൈവശം വയ്ക്കുന്നുണ്ട്.

എന്നാൽ, കൃത്യമായ നിയമപരിരക്ഷയുടെ അഭാവം ജനങ്ങളുടെ സുരക്ഷയെ സാരമായി ബാധിച്ചേക്കാം. ഇതിന് കാര്യമായ നടപടിയുണ്ടാകേണ്ടത് അത്യാവശ്യമാണ്.

2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നതിനെതിരേ സംരക്ഷണം തരാനുള്ള കരുത്തേയുള്ളൂ.

പക്ഷേ, ഇൻസ്റ്റന്‍റ് മെസേജിംഗ് സൈറ്റുകൾ പോലുള്ളവയിലെ മെസേജുകൾ ചോർത്തുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുകളില്ല. അതായത് സ്വകാര്യ മെസേജുകൾ, ചർച്ചകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവയൊന്നിനും സംരക്ഷണം നല്കാൻ നിയമത്തിനു കഴിയില്ല.

മാത്രമല്ല, വാട്ട്സ്അപ് പോലുള്ള ആപ്ലിക്കേഷനുകളിലെ പ്രൈവസി പ്രോമിസുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ഇതിനും ഇന്ത്യൻ നിയമസംവിധാനങ്ങളിൽ നടപടിയെടുക്കാൻ കഴിയില്ല.

നിയമ പരിരക്ഷയുടെ ആവശ്യം

ടെക്നോളജി അതിവേഗം വളരുകയാണ്. അതിനൊപ്പം കുറ്റകൃത്യങ്ങളും പെരുകുന്നു. ടെക്നോളി മേഖലയിലുള്ള പലതും ഇന്ത്യക്കു വെളിയിൽനിന്നെത്തുന്നതുമാണ്. രാജ്യത്തിനു പുറത്തുനിന്നൊരു കമ്പനി ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ സുരക്ഷ വലിയൊരു ചോദ്യചിഹ്നമാണ്.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങൾ മതിയായ സുരക്ഷാസംവിധാനമില്ലാതെ വിദേശ കുത്തകകൾ കൈവശം വയ്ക്കുന്നത് രാജ്യത്തിനുതന്നെ ഭീഷണി ഉ‍യർത്തുന്നുണ്ട്. എങ്കിലും, ജനങ്ങളുടെ പക്ഷത്തുനിന്നും കരുതൽ അത്യാവശ്യമാണ്.

ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.