വേതനം നല്കാനാവാതെ പ്ലാന്റേഷൻ മേഖല
Tuesday, November 29, 2016 1:23 PM IST
കോൽക്കത്ത: പ്ലാന്റേഷൻ തൊഴിലാളികളുടെ വേതനം വൈകും. കറൻസി നിരോധനം മൂലം പണം സംഘടിപ്പിക്കാൻ വൈകുന്നതാണ് ഇതിനു കാരണം. രാജ്യത്തെ 54 ശതമാനം തേയില ഉത്പാദിപ്പിക്കുന്ന ആസാമിൽ ഈ മാസം ജില്ലാ മജിസ്ട്രേറ്റ് മുഖേന തൊഴിലാളികളുടെ വേതനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സർക്കാർ നടപടി ആരംഭിച്ചെങ്കിലും സംഗതി മെല്ലെപ്പോക്കിലാണ്.

സംസ്‌ഥാനത്തെ 50 ശതമാനം തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന സ്‌ഥലങ്ങളിൽ ആവശ്യാനുസൃതമായ ബാങ്കുകൾ ഇല്ലെന്നതാണ് നടപടിയുടെ നടത്തിപ്പിനെ അവതാളത്തിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഒരു ദിവസം 50 പേർക്കു മാത്രമാണ് ഇവിടങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കുക.


എന്നാൽ പണമായി ഇത്രയുംനാൾ വേതനം കൈപ്പറ്റിയിരുന്ന തൊഴിലാളികളെ പെട്ടെന്നു കാർഡ് വിനിമയത്തിലേക്ക് മാറ്റുക എന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.