മുത്തൂറ്റ് ഫിനാൻസ് കടപ്പത്രം വഴി 500 കോടി സമാഹരിക്കും
മുത്തൂറ്റ് ഫിനാൻസ് കടപ്പത്രം വഴി 500 കോടി സമാഹരിക്കും
Saturday, October 1, 2016 11:22 AM IST
കൊച്ചി: പ്രമുഖ സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നവംബർ രണ്ടാം വാരത്തിൽ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം (എൻസിഡി) വഴി 500 കോടി സ്വരൂപിക്കുമെന്നു ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അറിയിച്ചു. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ പത്തൊമ്പതാമത് എജിഎമ്മിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം മൂന്നു ഡിബഞ്ചർ ഇഷ്യൂ വഴി കമ്പനി 1,239 കോടി രൂപ സ്വരൂപിച്ചിരുന്നു. ഈവർഷം മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ കമ്പനിയുടെ മൂലധന പര്യാപ്തത 24.48 ശതമാനമാണ്. നിയമപരമായി വേണ്ടതു 15 ശതമാനമാണ്. കമ്പനിയുടെ വിപണി മൂല്യം ഇതാദ്യമായി ഓഗസ്റ്റിൽ 15,000 കോടി രൂപയ്ക്കു മുകളിലെത്തിയതായും അദ്ദേഹം അറിയിച്ചു.


റേറ്റിംഗ് ഏജൻസികളായ ക്രിസിലും ഇക്രയും കമ്പനിയുടെ റേറ്റിംഗ് യഥാക്രമം ഡബിൾ എ മൈനസ് സ്റ്റേബിൾ, ഡബിൾ എ സ്റ്റേബിൾ കമ്പനിക്കു നൽകിയിട്ടുണ്ട്. പ്രയാസകരമായ അന്തരീക്ഷത്തിലും കഴിഞ്ഞ നാലു വർഷമായി കമ്പനി കാഴ്ചവയ്ക്കുന്ന പ്രകടനത്തിന്റെ അംഗീകാരമാണ് ഈ മെച്ചപ്പെട്ട റേറ്റിംഗ് എന്നും എം.ജി. ജോർജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.