സ്വർണം കയറി; ക്രൂഡ് താണു
സ്വർണം കയറി; ക്രൂഡ് താണു
Thursday, July 28, 2016 12:26 PM IST
ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ നിരക്ക് കൂട്ടാത്തതിനെ തുടർന്ന് ഡോളർ വില താണു; സ്വർണവില കൂടി. പെട്രോളിയം വില വീണ്ടും താണു.

ഹ്രസ്വകാല സാമ്പത്തിക ഘടകങ്ങൾ വളർച്ചയ്ക്ക് അനുകൂലമാണെന്നു ഫെഡ് നിരീക്ഷിച്ചു. എന്നാൽ, പലിശ 0.25 –0.5 ശതമാനത്തിൽതന്നെ തുടരട്ടെ എന്നു യോഗം തീരുമാനിച്ചു. ചെയർപേഴ്സൺ ജാനറ്റ് എലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒരു ഗവർണറേ വിപരീതാഭിപ്രായം പറഞ്ഞുള്ളൂ.

സെപ്റ്റംബറിലും ഫെഡ് നിരക്കു കൂട്ടില്ലെന്നും ഡിസംബറിലേ പലിശ കൂട്ടാൻ ഇടയുള്ളൂ എന്നുമാണു പൊതു വിലയിരുത്തൽ. ഇതോടെ സ്വർണവില ഔൺസിന് 1320 ഡോളറിൽനിന്ന് 1342 ഡോളറിലേക്കു കയ റി. കേരളത്തിൽ പവൻവില 240 രൂ പ കയറി 22,960 രൂപയായി.


ക്രൂഡ് ഓയിൽ ബ്രെന്റ് ഇനം വീപ്പയ്ക്കു 43.14 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 41.79 ഡോളറിലേക്കും താണു. ഡോളറിന്റെ ക്ഷീണത്തേക്കാൾ അമിത ഉത്പാദനമാണു ക്രൂഡ് വിപണിയെ സ്വാധീനിച്ചത്.

ബ്രിട്ടീഷ് പൗണ്ടിനും യൂറോ യ്ക്കും അല്പം നേട്ടമുണ്ടായി. ഡോളറിനു 10 പൈസ കുറഞ്ഞ് 67.04 രൂപയായി.

അമേരിക്ക പലിശ കൂട്ടാൻ വൈകും എന്നത് ഇന്ത്യയിൽ ഓഹരിവിപണികളെ ഉയർത്തി. സെൻസെക്സ് 184.29 പോയിന്റ് കയറി 28,208.62–ൽ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.