കോൾ മുറിയൽ: ട്രായ് പിന്നോട്ട്
കോൾ മുറിയൽ: ട്രായ് പിന്നോട്ട്
Saturday, May 28, 2016 11:35 AM IST
ന്യൂഡൽഹി: മൊബൈൽ വരിക്കാർക്ക് വീണ്ടും കോൾ മുറിയൽ മൂലം ബുദ്ധിമുട്ടാം. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപടികളിൽനിന്നു പിന്നോട്ട്. ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്ന നിബന്ധനകൾ മതിയായ പരിഹാരമല്ലെന്നാണ് ഇപ്പോൾ ട്രായിയുടെ നിലപാട്. കോൾ മുറിയുന്നതിനു മൊബൈൽ കമ്പനികൾ വരിക്കാർക്ക് നഷ്‌ടപരിഹാരം നല്കണമെന്ന് ട്രായിയുടെ നിർദേശം സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. ഇതേത്തുടർന്നാണ് ട്രായിയുടെ പുതിയ വിശദീകരണം.

വ്യാപകമായി കോൾ മുറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ കോൾ മുറിഞ്ഞാൽ ഒരു രൂപ വരിക്കാരനു നഷ്‌ടപരിഹാരം നല്കണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ട്രായ് ഉത്തരവിറക്കിയത്. ഏകപക്ഷീയമായ തീരുമാനത്തിൽ 2016 ജനുവരി ഒന്നു മുതൽ നഷ്‌ടപരിഹാരം നല്കണമെന്നായിരുന്നു നിർദേശം. ഇതിനെതിരേ മൊബൈൽ കമ്പനികൾ സുപ്രീം കോടതിയിൽ അപ്പീൽ നല്കുകയായിരുന്നു.


കോൾ മുറിഞ്ഞാൽ കമ്പനികൾ നഷ്‌ടപരിഹാരം നല്കേണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. നഷ്‌ടപരിഹാരം നല്കിയാൽ വർഷം 54,000 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നായിരുന്നു കമ്പനികളുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.