പാസ്ത പരിശോധിച്ച ലാബിനെതിരേ നെസ്ലെ
പാസ്ത പരിശോധിച്ച ലാബിനെതിരേ നെസ്ലെ
Sunday, November 29, 2015 11:38 PM IST
ന്യൂഡല്‍ഹി: അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയം നെസ്ലെയുടെ ഉത്പന്നമായ പാസ്തയിലും അടങ്ങിയിട്ടുണ്െടന്ന പുതിയ വിവാദത്തിനെതിരേ നെസ്ലെ രംഗത്ത്. യുപി സര്‍ക്കാര്‍ പിസ്ത പരിശോധിച്ച ലാബിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറി(എന്‍എബിഎല്‍)യുടെ അംഗീകാരമില്ല. അംഗീകാരമില്ലാത്ത ലാബിലെ പരിശോധന വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് നെസ്ലെയുടെ വാദം. മാഗി പാസ്ത 100 ശതമാനം സുരക്ഷിതമാണെന്നു നെസ്ലെ പറഞ്ഞു.

മാഗി പാസ്തയില്‍ ഈയം കൂടിയ അളവിലുണ്െടന്നുള്ളത് മാധ്യമസൃഷ്ടിയാണ്. നിലവില്‍ സര്‍ക്കാരിന്റെയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയോ ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

നെസ്ലെയുടെ ഡിസ്ട്രിബ്യൂട്ടറില്‍നിന്നു ജൂണ്‍ 10നു ശേഖരിച്ച പാസ്തയുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. അനുവദനീയമായ അളവിലും കൂടുതല്‍ ഈയത്തിന്റെ അളവ് പാസ്തയില്‍ ഉണ്െടന്നായിരുന്നു സെപ്റ്റംബര്‍ രണ്ടിനു പുറത്തുവന്ന പരിശോധനാഫലം. ഭക്ഷണ പദാര്‍ഥത്തില്‍ അനുവദനീയമായ ഈയത്തിന്റെ അളവ് 2.5പിപിഎം (പാര്‍ട്സ് പെര്‍ മില്യണ്‍) ആണ്. എന്നാല്‍ മാഗിയുടെ പാസ്തയില്‍ ഇത് 6 പിപിഎം ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നെസ്ലെ ഇന്ത്യയ്ക്ക് അയച്ച കത്ത് കൈപ്പറ്റാതെ തിരിച്ചെത്തിയെന്നാണ് യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


മസാല പെന്നി, ചീസ് മക്രോണി, മഷ്റൂം പെന്നി, ടുമാറ്റോ ട്വിസ്റ് എന്നിങ്ങനെ നാലു രുചികളിലാണ് നെസ്ലെയുടെ മാഗി പാസ്ത ഇറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.