കെത്രിഎ ആഡ് ഫെസ്റ് ഇന്നു മുതല്‍ വയനാട്ടില്‍
Friday, November 27, 2015 11:11 PM IST
വയനാട്: പരസ്യരംഗത്തെ സര്‍ഗാത്മക കഴിവുകള്‍ കണ്െടത്തുന്നതിനും ബിസിനസ് രംഗത്തെ പുതിയ ചുവടുവെയ്പുകള്‍ അവതരിപ്പിക്കുന്നതിനുമായി ഓള്‍ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ നാലുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന കെത്രിഎ ആഡ് ഫെസ്റ് ഇന്നു മുതല്‍ 29 വരെ വയനാട് വൈത്തിരി റിസോര്‍ട്ടില്‍ നടക്കും.

മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി എംഡി എം.പി. വീരേന്ദ്രകുമാര്‍, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, സംവിധായകന്‍ ശ്യാമപ്രസാദ്, എം.ഐ. ഷാനവാസ് എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. കെത്രിഎ സംസ്ഥാന പ്രസിഡന്റ് ജയിംസ് വളപ്പില അധ്യക്ഷത വഹി ക്കും. ചടങ്ങില്‍ ഐഎന്‍എസ് പ്ര സിഡന്റ് പി.വി. ചന്ദ്രനെ ആദരിക്കും.

വ്യത്യസ്ത വ്യവസായ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഫ്രാന്‍സീസ് ജോണ്‍, ഗോപു നന്തിലത്ത്, ജോസ് ആലുക്കാസ്, ടി.കെ. ജോസ് ഐഎഎസ്, കെ.കെ. കര്‍ണന്‍, അഡ്വ. ഡോ.പി. കൃഷ്ണദാസ്, വി.കെ.സി. മമ്മദ് കോയ, നാരായണ കമ്മത്ത്, ഡോ. ഫിലിപ്പ് അഗസ്റിന്‍, തോമസ് ജോര്‍ജ് മുത്തൂറ്റ് തുടങ്ങിയവരെ ആദരിക്കും. നടന്‍ മോഹന്‍ലാലിന് കെത്രിഎ ആഡ് ഫെസ്റിന്റെ ബ്രാന്‍ഡ് ഐക്കണ്‍ ഓഫ് കേരള അവാര്‍ഡ് സമ്മാനിക്കും.


തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിസിനസ് രംഗത്തെ പ്രമുഖരായ ഐസക് ജോസഫ്, ജോയ് ആലുക്കാസ്, വി.പി. നന്ദകുമാര്‍, ടി.എസ്. പട്ടാഭിരാമന്‍, ഡോ. എസ്. സജികുമാര്‍, ശ്രീകണ്ഠന്‍ നായര്‍ എന്നിവരുടെ സംവാദം ഉണ്ടാകും. പരസ്യരംഗത്തെ പ്രമുഖരായ ബ്രിജേഷ് ജേക്കബ് നയിക്കുന്ന ക്രിയേറ്റീവ് സെഷനും രാജ് നായര്‍ നേതൃത്വം നല്കുന്ന ഡിജിറ്റല്‍ സെഷനും ഇവന്റിലുണ്ടാകും. തിരക്കഥാകൃത്തായ ആര്‍. വേണുഗോപാല്‍ നായര്‍ നേതൃത്വം നല്കുന്ന സംവാദത്തില്‍ ചലച്ചിത്ര സംവിധായകരായ ശ്യാമപ്രസാദ്, ലാല്‍ ജോസ്, ആഷിക് അബു, മാര്‍ട്ടിന്‍ പ്രക്കാട്ട്, ലിജോ ജോസ് പല്ലിശേരി തുടങ്ങിയവര്‍ പങ്കെടുക്കും.

റേഡിയോ ജോക്കികളായ ബാലകൃഷ്ണന്‍, പ്രിയന്‍ രാജ് ജി, അരുണ്‍ മാത്യു, രേണു, ബെന്‍സി അയ്യമ്പിള്ളി, മനോ ജോസ് തുടങ്ങിയവര്‍ ചാറ്റ് ഷോയും നടക്കും. സിനിമാ രംഗത്തെ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറും. 500ല്‍പരം പ്രമുഖര്‍ അണിചേരുന്ന മെഗാ ഈവന്റില്‍ കെത്രിഎ വര്‍ഷംതോറും നടത്തിവരാറുള്ള ഫുക്ക ക്രിയേറ്റീവ് അവാര്‍ഡ് വിതരണം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. ഫുക്ക അവാര്‍ഡ് നൈറ്റ് 28നാണ് നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.