ആസ്റര്‍ മെഡിസിറ്റി ബ്ളാസ്റേഴ്സിന്റെ പങ്കാളി
ആസ്റര്‍ മെഡിസിറ്റി ബ്ളാസ്റേഴ്സിന്റെ പങ്കാളി
Tuesday, October 6, 2015 11:21 PM IST
കൊച്ചി: ആസ്റര്‍ മെഡിസിറ്റി കേരള ബ്ളാസ്റേഴ്സിന്റെ ഔദ്യോഗിക ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പങ്കാളിയാകാന്‍ കരാര്‍ ഒപ്പിട്ടു. ആസ്റര്‍ മെഡിസിറ്റിയും കേരള ഫുട്ബോള്‍ അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങള്‍ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റേഡിയത്തിലെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിര്‍വഹിക്കുക. കേരള ബ്ളാസ്റേഴ്സിന്റെ മത്സരവേളകളില്‍ ടീമംഗങ്ങളുടെയും മറ്റ് ജീവനക്കാരുടെയും കാണികളുടെയും അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുടെ ഉത്തരവാദിത്വവും ആസ്റര്‍ മെഡിസിറ്റി നിര്‍വഹിക്കും.

ആസ്റര്‍ മെഡിസിറ്റിയില്‍ മികച്ച ഓര്‍ത്തോ/സ്പോര്‍ട്സ് മെഡിസിന്‍ സൌകര്യങ്ങളുണ്െടന്നും കേരള ബ്ളാസ്റേഴ്സുമായി വീണ്ടും സഹകരിക്കുന്നതില്‍ അഭിമാനമുണ്െടന്നും ആസ്റര്‍ മെഡിസിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള പറഞ്ഞു. എല്ലാ മത്സരദിവസങ്ങളിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സാന്നിധ്യം കളിസ്ഥലത്ത് ഉണ്ടാകും. കളിക്കാര്‍ക്കും സഹജീവനക്കാര്‍ക്കുമായി സ്റേഡിയത്തിനുള്ളില്‍തന്നെ മെഡിക്കല്‍ റൂം സജ്ജീകരിക്കും. കാണികളുടെ ഗാലറിയിലും മെഡിക്കല്‍ കേന്ദ്രങ്ങളുണ്ടാകുമെന്നും അനുഭവ സമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫിസിയോതെറാപ്പിസ്റുകളുടെയും സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ആസ്റര്‍ മെഡിസിറ്റിയുമായുള്ള ബന്ധം തുടരുന്നതില്‍ സന്തോഷമുണ്െടന്ന് കേരള ബ്ളാസ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീരേന്‍ ഡിസില്‍വ പറഞ്ഞു. കേരളത്തിലെ പരിശീലന സമയത്തും ഹോം മാച്ചുകളിലും ടീമിന്റെ എല്ലാ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ആസ്റര്‍ മെഡിസിറ്റിയിലെ പ്രത്യേക സ്പോര്‍ട്സ് മെഡിസിന്‍ ഡോക്ടര്‍മാരുടെയും സംഘത്തിന്റെയും പിന്തുണയുണ്ടാകും.

മത്സരവേദിക്കു സമീപം ആസ്റര്‍ മെഡിസിറ്റിയുടെ ആധുനികസൌകര്യങ്ങളടങ്ങിയ ആംബുലന്‍സുകള്‍ സജ്ജമായിരിക്കും. ഇതുകൂടാതെ അത്യാഹിതവേളകളില്‍ ഏറ്റവും വേഗത്തില്‍ പ്രഥമ ശുശ്രൂഷ ലഭ്യമാക്കാന്‍ ആസ്റര്‍ മെഡിസിറ്റി അവതരിപ്പിച്ച ഫസ്റ് റെസ്പോണ്ടര്‍ (ബൈക്ക് ആംബുലന്‍സ്) ആംബുലന്‍സിന്റെയും സേവനം ലഭ്യമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.