മഹീന്ദ്ര സഹീറാബാദില്‍ പുതിയ നിര്‍മാണ പ്ളാന്റ് തുറന്നു
Sunday, April 26, 2015 12:00 AM IST
കൊച്ചി: ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിര്‍മാണത്തിനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തെലങ്കാനയിലെ സഹീറബാദില്‍ 250 കോടി ചെലവില്‍ പുതിയ വാഹന നിര്‍മാണ പ്ളാന്റ് തുറന്നു. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ ഇവിടെ നിന്ന് ആദ്യ വാഹനം പുറത്തിറക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്ളാന്റ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ടി. ഹരീഷ് റാവു, ജൂപ്പള്ളി കൃഷ്ണ റാവു, ഡെപ്യൂട്ടി സ്പീക്കര്‍ പദ്മ ദേവേന്ദര്‍ റെഡ്ഡി, ഡോ. ജെ. ഗീതാ റെഡ്ഡി എംഎല്‍എ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്ക, പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.


വര്‍ഷം 92,000 വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശേഷിയാണ് പുതിയ പ്ളാന്റിനുള്ളത്. ആവശ്യാനുസരണം ശേഷി ഉയര്‍ത്താനുമാകും. സഹീറാബാദില്‍ നിലവിലുള്ള പ്ളാന്റിന്റെ ശേഷി ഇപ്പോള്‍ 75,000 വാഹനങ്ങളാണ്. ഇതു കൂടാതെയാണ് പുതിയ പ്ളാന്റ് വരുന്നതെന്നും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.