ശതകോടീശ്വരന്മാരുടെ ഗണത്തിലേക്ക് ഫ്ളിപ്കാര്‍ട്ട് മുതലാളിമാര്‍
ശതകോടീശ്വരന്മാരുടെ ഗണത്തിലേക്ക് ഫ്ളിപ്കാര്‍ട്ട് മുതലാളിമാര്‍
Tuesday, March 31, 2015 12:06 AM IST
ബംഗളൂരു: ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ ശക്തി തെളിയിച്ച ഫ്ളിപ്കാര്‍ട്ട് മുതലാളിമാര്‍ ശതകോടീശ്വരന്മാരുടെ ഗണത്തിലേക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,500 കോടിയുടെ മൂല്യമാണ് ഫ്ളിപ്കാര്‍ട്ടിനുള്ളത്.

ഫ്ളിപ്കാര്‍ട്ടില്‍ നിക്ഷേപം നടത്താന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുന്നു. 190 കോടിയുടെ നിക്ഷേപമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള വന്‍കിട കമ്പനികള്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഹരി നേടിയത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈഗര്‍ ഗ്ളോബല്‍, റഷ്യയില്‍നിന്നു ഡിഎസ്ടി ഗ്ളോബല്‍, ദക്ഷിണാഫ്രിക്കയിലെ നാസ്പേഴ്സ്, സിലിക്കോണ്‍ വാലിയിലെ ആക്സെല്‍ പാര്‍ട്ട്ണേഴ്സ്, ഖത്തര്‍ നിക്ഷേപ അഥോറിറ്റി തുടങ്ങിയവരാണ് ഫ്ളിപ്കാര്‍ട്ടില്‍ നിക്ഷേപം നടത്തിയത്.


കേവലം നാലു ലക്ഷം രൂപ മുതല്‍മുടക്കില്‍ 2007ല്‍ ബാംഗ്ളൂരിലെ ഒരു ഫ്ളാറ്റില്‍ തുടങ്ങിയ സംരംഭം ഇന്ന് കോടികളുടെ ആസ്തി ആര്‍ജിച്ചതിനു പിന്നില്‍ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നീ യുവാക്കളാണ്. ഓണ്‍ലൈന്‍ ബുക്സ്റ്റാള്‍ ആയാണ് ഫ്ളിപ്കാര്‍ട്ടിന്റെ പിറവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.