ഖത്തറിനെ ജിസിസി പുറത്താക്കിയേക്കും
ഖത്തറിനെ ജിസിസി പുറത്താക്കിയേക്കും
Monday, July 17, 2017 12:10 PM IST
ലണ്ടൻ: ഖത്തറിനെ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിൽ (ജിസിസി)നിന്നു പുറത്താക്കുമെന്നു ഭീഷണി. ഖത്തർ ‘പെരുമാറ്റം’ മാറ്റിയില്ലെങ്കിൽ ജിസിസിയിൽനിന്നു നീക്കേണ്ടിവരുമെന്നു യുഎഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി.

സൗദിഅറേബ്യ അടക്കമുള്ള രാജ്യങ്ങൾ കഴിഞ്ഞമാസം അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതും ഉപരോധം പ്രഖ്യാപിച്ചതും. ഖത്തറുമായുള്ള സാന്പത്തിക-വാണിജ്യ സഹകരണം ജിസിസിയിലെ മറ്റു രാജ്യങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ഖത്തർ മറ്റു ഗൾഫ് രാജ്യങ്ങളുടെ എതിരാളികളെയും ഭീകരപ്രസ്ഥാനങ്ങളെയും സഹായിക്കുന്നു എന്നാണു സൗദിഅറേബ്യ, ബഹറിൻ, യുഎഇ, കുവൈത്ത് എന്നിവ പരാതിപ്പെടുന്നത്. ഇറാനുമായി ഖത്തർ ബന്ധപ്പെടുന്നത് സൗദിഅറേബ്യക്ക് ഇഷ്‌‌ടമല്ല. അൽക്വയ്ദയെ ഖത്തർ സഹായിക്കുന്നു എന്നും പരാതിയുണ്ട്.ഖത്തറിലെ ഭരണാധികാരിയെ മാറ്റാനല്ല മറ്റു ജിസിസി രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ഗർഗാഷ് പറഞ്ഞു.

ഭീകരത, ഇറാൻ ബന്ധം എന്നിവ ഉന്നയിച്ച് 2013-ലും 14-ലും സൗദിയുടെ നേതൃത്വത്തിൽ ജിസിസി രാജ്യങ്ങൾ ഖത്തർ അമീർ ഷേക്ക് തമിം ബിൻ ഹമദ് അൽ താനിയുമായി ചർച്ച നടത്തിയിരുന്നു.

രണ്ടുവർഷവും ജിസിസി വ്യവസ്ഥകൾ സമ്മതിച്ചുകൊണ്ട് ഖത്തർ അമീർ കരാറുകൾ ഒപ്പിട്ടിരുന്നു. മുസ്‌‌ലിം ബ്രദർഹുഡിനുള്ള സഹായം നിർത്തലാക്കും, അൽക്വയ്ദക്കാരടക്കം അനഭിമതരെയെല്ലാം പുറത്താക്കും തുടങ്ങിയവയൊക്കെ അന്ന് സമ്മതിച്ചിരുന്നു. അവ പാലിച്ചില്ലെന്നാണ് സൗദിഅറേബ്യ കുറ്റപ്പെടുത്തുന്നത്.


ഖത്തറിന്‍റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന് യുഎഇ

ഷാർജ: ഖത്തർ-ഗൾഫ് നയതന്ത്ര പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഖത്തറിന്‍റെ ഒൗദ്യോഗിക മാധ്യമ വിവരങ്ങളും വെബ്സൈറ്റുകളും യുഎഇ ഹാക്ക് ചെയ്തെന്ന വാർത്ത അസംബന്ധമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അൻവർ ഗർഗാഷ്. നിലവിലെ ഖത്തർ പ്രതിസന്ധിയിലേക്കു വഴിവച്ച ഹാക്കിംഗിനു പിന്നിൽ യുഎഇ ആണെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അൻവർ ഗർഗാഷ്.

യുഎഇ സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഹാക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചത്. ഇത് അമേരിക്കയിലെ യുഎഇ അംബാസിഡർ യൂസഫ് അൽ-ഒടൈബ തള്ളിയിരുന്നു. വാർത്ത സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റും പ്രതികരിച്ചിട്ടില്ല. നേരത്തേ റഷ്യയാണ് ഹാക്കിംഗിനു പിന്നിലെന്നായിരുന്നു വാർത്തകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.