കല്ലേറ്: സെനഗലിൽ സ്റ്റേഡിയം തകർന്ന് എട്ടു മരണം
കല്ലേറ്: സെനഗലിൽ സ്റ്റേഡിയം തകർന്ന് എട്ടു മരണം
Sunday, July 16, 2017 10:59 AM IST
ഡാകര്‍: സെനഗല്‍ ഫുട്‌ബോള്‍ ലീഗ് ഫൈനലിനിടെ സ്റ്റേഡിയത്തിന്‍റെ ഗാലറിയുടെ ചുവരിടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. ഇരു ടീമിന്‍റെയും ആരാധകര്‍ തമ്മിലുള്ള കൈയാങ്കളിയാണ് വന്‍ അപകടത്തില്‍ കലാശിച്ചത്.അപകടത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അറുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

യുഎസ് ഓകാം,സ്‌റ്റേഡ് ഡി എംബോര്‍ എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍, അനുവദിച്ച എക്‌സ്ട്രാടൈമില്‍ യുഎസ് ഓകാം വിജയിച്ചതോടെയാണ്പ്രശ്‌നങ്ങളുടെ തുടക്കം. ഓകാം ആരാധകര്‍ എംബോര്‍ ആരാധകര്‍ക്കു നേരെ കല്ലെറിഞ്ഞതോടെ മറ്റു കാണികള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് ഇറങ്ങിയോടാന്‍ തുടങ്ങി. അക്രമികളെ ഓടിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ നിരവധി പേര്‍ തട്ടിയും തടഞ്ഞും വീണു. ഇവരുടെ മേൽ ചുവരിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

അഗ്നിശമനസേനയും ആംബുലന്‍സും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകസംഘത്തിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഏറെയാളുകള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായെന്ന് സെനഗല്‍ കായികമന്ത്രി മതാര്‍ ബാ പറഞ്ഞു. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസിന്‍റെ അനുചിതമായ നീക്കമാണ് അപകടത്തിന്‍റെ ആഘാതം കൂട്ടിയതെന്ന് സംഭവത്തിന്‍റെ ദൃക്‌സാക്ഷികള്‍ പറയുന്നു.


സംഭവസ്ഥലത്ത് രക്തം പുരണ്ട ചില്ലുകളും കോണ്‍ക്രീറ്റ് കട്ടകളും ചിതറിക്കിടക്കുകയാണ്.
ദുരന്തത്തെത്തുടര്‍ന്ന് 30ന് സെനഗലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാ രണ പരിപാടികള്‍ നിര്‍ത്തിവച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സെനഗലിലെ ഒരു ധ്യാനകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ ഒട്ടേറെപ്പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ഭരണകൂടം വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് ഈ ദുരന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.