മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ നടുങ്ങി ലോകനേതാക്കൾ
മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ  നടുങ്ങി ലോകനേതാക്കൾ
Tuesday, May 23, 2017 11:35 AM IST
പാരീസ്: ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ 22 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ ലോകനേതാക്കൾ നടുക്കം പ്രകടിപ്പിച്ചു. ദുഷ്ടസിദ്ധാന്തമാണ് ആക്രമണത്തിനു പ്രചോദനമെന്നു പറഞ്ഞ യുഎസ് പ്രസിഡന്‍റ് ട്രംപ് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കാൻ പരിഷ്കൃതലോകം യോജിച്ചു നീങ്ങണമെന്ന് ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച അദ്ദേഹം ബ്രിട്ടീഷ് ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണെന്നും പറഞ്ഞു. ഇസ്രയേൽ പര്യടനത്തിനെത്തിയ ട്രംപ് ബത്‌ലഹേമിൽ റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു.

മാഞ്ചസ്റ്ററിൽ ജീവൻ നഷ്ടമായവരിൽ ഏറെയും നിരപരാധികളായ കുട്ടികളാണ്. ഇനിയും ഇത്തരം രക്തച്ചൊരിച്ചിൽ അനുവദിക്കാനാവില്ല. ഭീകരരെയും തീവ്രവാദികളെയും മാത്രമല്ല അവർക്കു സഹായം നൽകുന്നവരെയും സമൂഹത്തിൽനിന്നു തുടച്ചുനീക്കണമെന്നു ട്രംപ് പറഞ്ഞു.

ഭീകരതയ്ക്ക് എതിരേ യോജിച്ച പോരാട്ടം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവൽ മാക്രോൺ പറഞ്ഞു. ഭീകരാക്രമണത്തിന്‍റെ ആസൂത്രകർ നിയമത്തിന്‍റെ കൈയിൽനിന്നു രക്ഷപ്പെടില്ലെന്നു കരുതുന്നതായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി.

ഇത്തരം നീചകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരേയുള്ള പോരാട്ടം ശക്തമാക്കണമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ നിർദേശിച്ചു. ഭീകരരെ നേരിടാനുള്ള ഊർജം വർധിപ്പിക്കാനേ ഈ ആക്രമണം സഹായിക്കുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ജുൻകർ വ്യക്തമാക്കി.

ഭീകരത ആഗോള പ്രശ്നമാണെന്നും ഇതിനെതിരേ യോജിച്ചപോരാട്ടമാണ് ആവശ്യമെന്നും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൗമാരപ്രായക്കാരെ ലക്ഷ്യംവച്ചു നടത്തിയ അതിനീചമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ബ്രിട്ടന് എല്ലാ പിന്തുണയും നൽകുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടേൺബുൾ വ്യക്തമാക്കി. വിഷമം പിടിച്ച ഈ സന്ദർഭത്തിൽ ചൈനീസ് ജനത ബ്രിട്ടീഷുകാരോടപ്പമുണ്ടെന്നു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് പറഞ്ഞു.

നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ട്, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയി, ഇറ്റാലിയൻ പ്രധാനമന്ത്രി പാവ്‌ലോ ജന്‍റിലോണി, ഡെന്മാർക്ക് പ്രധാനമന്ത്രി ലാർസ് ലോർക്കെ റാമുൻസെൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ കേൺ തുടങ്ങിയവരും മാഞ്ചസ്റ്റർ ഭീകരാക്രമണത്തെ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.