പുടിൻ വിമർശകൻ നവൽനിക്കു തടവുശിക്ഷ
പുടിൻ വിമർശകൻ നവൽനിക്കു തടവുശിക്ഷ
Monday, March 27, 2017 11:45 AM IST
മോസ്കോ: റഷ്യയിൽ അഴിമതി വിരുദ്ധ പ്രക്ഷോഭം സംഘടിപ്പി്ച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു കോടതി 15 ദിവസം ജയിൽശിക്ഷ വിധിച്ചു. പ്രസിഡന്‍റ് പുടിന്‍റെ കടുത്ത വിമർശകനായ നവൽനി അടുത്തവർഷത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പുടിനെ നേരിടുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച റഷ്യയിലെ വിവിധ നഗരങ്ങളിൽ സർക്കാരിനെതിരേ പ്രകടനങ്ങൾ നടന്നു. മോസ്കോയിൽ പ്രകടനത്തിനെത്തിയ നവൽനിയെ പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു.പോലീസിന്‍റെ നിർദേശം അനുസരിക്കാത്ത കുറ്റത്തിനു നവൽനിക്കു കോടതി 15 ദിവസത്തെ തടവുശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി പ്രക്ഷോഭം സംഘടിപ്പിച്ചതിനു പിഴയും ചുമത്തി.

മോസ്കോ, സെന്‍റ് പീറ്റേഴ്സ്ബർഗ്, യെകാറ്ററിൻബർഗ് തുടങ്ങി നിരവധി നഗരങ്ങളിൽ ആയിരങ്ങൾ പ്രകടനം നടത്തി. അഴിമതിക്കാരനായ പ്രധാനമന്ത്രി മെദ്‌വെദെവ് രാജിവയ്ക്കണമെന്നു പ്രകടനക്കാർ ആവശ്യപ്പെട്ടു. മെദ്‌വെദെവ് ആഡംബര വസതികളും ജലവാഹനങ്ങളും മറ്റും വാങ്ങിക്കൂട്ടിയെന്നു നേരത്തെ നവൽനി പുറപ്പെടുവിച്ച റിപ്പോർട്ടിൽ ആരോപിച്ചു.

സമരത്തിൽനിന്നു തന്നെയും അനുയായികളെയും പിന്തിരിപ്പിക്കാൻ ജയിൽശിക്ഷയ്ക്കാവില്ലെന്നു മോസ്കോയിലെ കോടതിയിൽ നവൽനി റിപ്പോർട്ടർമാരോടു പറഞ്ഞു.ആയിരങ്ങളെ തടങ്കലിൽ വയ്ക്കാൻ ഭരണകൂടത്തിനു കഴിയില്ല. പോലീസിന് ഏതറ്റംവരെ പോകാമെന്നു ഞായറാഴ്ച തെളിഞ്ഞു. മെദ്‌വെദെവിന്‍റെ രാജി ആവശ്യപ്പെട്ടു റഷ്യൻ നഗരങ്ങളിൽ പ്രകടനം നടത്തിയവരിൽ ആയിരത്തോളം പേരെ മാത്രമേ പോലീസിന് കസ്റ്റഡിയിലെടുക്കാനായുള്ളു. ഉന്നത പദവികളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ പൊതുഖജനാവു കൊള്ളയടിക്കുന്നതു ജനങ്ങൾ കാണുന്നുണ്ടെന്നും അതിനെതിരേ പ്രക്ഷോഭം തുടരുമെന്നും നവൽനി പറഞ്ഞു.


കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയയ്ക്കണമെന്ന യുഎസിന്‍റെയും യൂറോപ്യൻ യൂണിയന്‍റെയും നിർദേശം ക്രെംലിൻ തള്ളി. പോലീസ് അതിരുവിട്ടു പെരുമാറിയില്ലെന്നും റഷ്യയിലെ നിയമം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റിപ്പോർട്ടർമാരോടു പറഞ്ഞു. ജനങ്ങൾ പ്രതിഷേധിക്കുന്നതിലും അഭിപ്രായം രേഖപ്പെടുത്തുന്നതിലും എതിർപ്പില്ല. എന്നാൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനു മുന്പ് അധികൃതരുമായി ആലോചിച്ച് സമയവും സ്ഥലവും സംബന്ധിച്ച് യോജിപ്പിലെത്തണം-പെസ്കോവ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.